(www.kl14onlinenews.com)
(22-Mar-2025)
കോഴിക്കോട്: കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയ കേസിൽ പ്രതി യാസിറിനെതിരെ നിർണായക വെളിപ്പെടുത്തലുകളുമായി ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍. പ്രശ്‌ന പരിഹാരത്തില്‍ നിന്ന് യാസിറിന്റെ കുടുംബം ഒഴിഞ്ഞു മാറിയെന്നും യാസിറിന്റെ മതാപിതാക്കളാണ് യഥാര്‍ത്ഥ ഉത്തരവാദികളെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു.
എത്ര വലിയ ശിക്ഷ നല്‍കാന്‍ കഴിയുമോ അത് യാസിറിന് നല്‍കണം. യാസിറിന്റെ ഭീഷണിക്ക് വഴങ്ങി മകള്‍ കൂടെ പോയതാവാമെന്ന് കരുതുന്നുവെന്നും മകളുടെ പേരില്‍ യാസിര്‍ ലോണ്‍ എടുത്തുവെന്നും പിതാവ് പറഞ്ഞു. രണ്ട് കത്തിയുമായാണ് യാസിര്‍ വീട്ടില്‍ എത്തിയത്. അബ്ദുറഹ്‌മാനും ഭാര്യയ്ക്കും യാസിറിന്റെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു.
അതേസമയം ഷിബിലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് യാസിര്‍ ഉപയോഗിച്ചത് രണ്ട് കത്തികളാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പുതിയ സ്റ്റീല്‍ കത്തിക്ക് പുറമേ ചെറിയ കത്തി കൂടിയാണ് പൊലീസ് കണ്ടെടുത്തത്. 11 മുറിവുകളാണ് ഷിബിലയുടെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. യാസിറിന്റെ ലഹരി ഇടപാടുകളെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്.
ഷിബിലയുടെ കൊലപാതകം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
കോഴിക്കോട്: ഈങ്ങാപ്പുഴ സ്വദേശി ഷിബിലയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസിൽ പോലീസ് നിഷ്ക്രിയത്വത്തിനെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ റൂറൽ എസ് പിക്ക് കമ്മീഷൻ നിർദേശം നൽകി.
പരാതി കൈകാര്യം ചെയ്യുന്നതിൽ പോലീസിന് വീഴ്ച സംഭവിച്ചതായി ഷിബിലയുടെ കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്.
إرسال تعليق