കേരള ബജറ്റ് 2025: ബജറ്റിൽ വർദ്ധിക്കാൻ പോകുന്നത് ഇതൊക്കെ

(www.kl14onlinenews.com)
(07-Feb-2025)

കേരള ബജറ്റ് 2025: ബജറ്റിൽ വർദ്ധിക്കാൻ പോകുന്നത് ഇതൊക്കെ

തിരുവനന്തപുരം :
ഭൂനികുതി കൂട്ടി
കേരളത്തിലെ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

പാട്ടം നിരക്ക് വർദ്ധിപ്പിച്ചു
ഭൂമിയുടെ പാട്ടം നിരക്ക് സർക്കാർ പരിഷ്ക്കാരിച്ചു. പാട്ട നിരക്ക് കുടിശിക തീർപ്പാക്കാൻ ഒറ്റത്തവണ പദ്ധതി നടപ്പാക്കും. 

ഇവി ടാക്സിൽ മാറ്റം
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചായിരിക്കും നികുതിയിൽ മാറ്റം വരുക

ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കുംകേരളത്തിൽ ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചത് നിരക്കു വര്‍ധിക്കാൻ കാരണമാകും.

പഴക്കും കൂടും തോറും നികുതിയും കൂടും
15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.

ശമ്പള വർധന
ബജറ്റിൽ പ്രഖ്യാപിച്ച വർദ്ധനവുകളിൽ ആശ്വാസം ഒരു വർദ്ധനവ് ഇതാണ്. സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും.  

കോടതി ഫീസുകൾ കുത്തനെ കൂടി

ചെക്ക് കേസുകളിൽ കുത്തനെ വർധനവ്
ചെക്ക് കേസുകൾക്ക് സംസ്ഥാനത്തെ കോടതി ഫീസ് ഇപ്പോൾ 10 രൂപയാണ്. ഇനി മുതൽ ചെക്കിലെ തുക അനുസരിച്ച് ഫീസ് വർധിക്കും.

നിരസിക്കപ്പെടുന്ന ചെക്കിൻ്റെ തുക 10000 രൂപ വരെയാണെങ്കിൽ 250 രൂപയായും 10000 രൂപ മുതൽ മൂന്ന് ലക്ഷം വരെയാണെങ്കിൽ തുകയുടെ അഞ്ച് ശതമാനമാകും കോടതി ഫീസ്.

കുടുംബകോടതികളിലും ചിലവ് കൂടും
വസ്തു സംബന്ധമായ കുടുംബകോടതികളിലെ കേസുകളുടെ ഫീസും വർധിപ്പിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള കേസുകളിൽ കോടതി ഫീസ് 200 രൂപയാക്കി. ഒരുലക്ഷം മുതൽ അഞ്ചുലക്ഷം രൂപ വരെയുള്ള കേസുകളിൽ അവകാശപ്പെടുന്ന തുകയുടെ അര ശതമാനമായിരിക്കും ഇനി ഫീസ്. 

അഞ്ചുലക്ഷത്തിന് മുകളിലുള്ള കേസുകളിൽ പരമാവധി  രണ്ട് ലക്ഷം രൂപ എന്ന വ്യവസ്ഥയിൽ, അവകാശപ്പെടുന്ന തുകയുടെ ഒരു ശതമാനമാകും കോടതി ഫീസ്. ഇത്തരം കേസുകളിൽ ഹൈക്കോടതിയിൽ ഫയൽ ചെയ്യപ്പെടുന്ന അപ്പീലുകൾക്കും ഇതേ ഫീസുകളാകും ഈടാക്കുക.

ജാമ്യാപേക്ഷ തുകയും കൂട്ടി
ജാമ്യാപേക്ഷയ്ക്കുള്ള തുകയും വർധിപ്പിച്ചു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ, ജാമ്യാപേക്ഷ എന്നിവയ്ക്കുള്ള ഫീസ് 500 രൂപയായി വർധിപ്പിച്ചു.

സെക്ഷൻ കോടതികളിൽ മുൻകൂർ ജാമ്യാപേക്ഷയ്ക്കുള്ള ഫീസ് 250 രൂപയും ജാമ്യാപേക്ഷയ്ക്കുള്ള തുക 200 രൂപയായും വർധിപ്പിച്ചു.

തുടർന്നുള്ള ഓരോ ഹർജികൾക്കും അതാതിന്റെ പകുതി ഫീസും ഇവയല്ലാതെയുള്ള മറ്റ് കോടതികളിൽ ഓരോ ഹർജിക്കാരനും 50 രൂപ എന്നതിന് വിധേയമായി പരമാവധി 250 രൂപയും ഫീസായി ഏർപ്പെടുത്തും

Post a Comment

Previous Post Next Post