ഹണി റോസ് വേട്ടയാടുന്നു; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബോച്ചെ ഹൈക്കോടതിയില്‍, ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി

(www.kl14onlinenews.com)
(10-jan-2025)

ഹണി റോസ് വേട്ടയാടുന്നു; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ബോച്ചെ ഹൈക്കോടതിയില്‍,
ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി
കൊച്ചി :
നടി ഹണി റോസ് തന്നെ വേട്ടയാടുന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് ബോബിയുടെ വാദം. രണ്ട് പതിറ്റാണ്ടോളമായി ഉള്ള ബന്ധം തനിക്ക് പരാതിക്കാരിയുമായി ഉണ്ട്. തന്‍റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ്. കേസ് തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നും ബോബി ചെമ്മണ്ണൂര്‍ വാദിക്കുന്നു. തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതി നല്‍കിയത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിയമവിരുദ്ധമായാണ് തന്നെ പൊലീസ് വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ അല്ലാതെ എത്തിയ ആളുകള്‍ തടഞ്ഞുവച്ചുവെന്നും 24 മണിക്കൂറിലധികം സമയം നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചുവെന്നും ബോബി അവകാശപ്പെടുന്നു. തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നതാണ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവെന്നും അദ്ദേഹം ആരോപിച്ചു.

ആര്‍ക്കും പ്രത്യേക പരിഗണനയില്ലെന്ന് കോടതി

സ്ത്രീത്വത്തെ അപമാനിച്ചെന്ന ഹണി റോസിന്‍റെ പരാതിയില്‍ ബോബി ചെമ്മണ്ണൂരിന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സാധാരണക്കാര്‍ക്കില്ലാത്ത ഒരു പരിഗണനയും ഈ കേസിലും ഇല്ലെന്ന് കോടതി പറഞ്ഞു. പൊതുഇടങ്ങളില്‍ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ സൂക്ഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കുറ്റകൃത്യം ഇനി ആവര്‍ത്തിക്കില്ലെന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്‍റെ വിശദീകരണം. ബോബിയുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പൊലീസിനോട് വിശദീകരണം തേടി. ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും.

ഹണിറോസിനെ തനിക്ക് 20 വര്‍ഷത്തോളമായി അറിയാമെന്നും പരാതി തന്നെ ഞെട്ടിക്കുകയും ആശ്ചര്യപ്പെടുത്തുകയും ചെയ്തുവെന്നുമാണ് ബോബി ചെമ്മണ്ണൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. തന്‍റെ മൂന്ന് ജ്വല്ലറി ഷോപ്പുകള്‍ ഉദ്ഘാടനം ചെയ്തത് പരാതിക്കാരിയാണ്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും പരാതി നല്‍കിയത് സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. നിയമവിരുദ്ധമായാണ് തന്നെ പൊലീസ് വയനാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ അല്ലാതെ എത്തിയ ആളുകള്‍ തടഞ്ഞുവച്ചുവെന്നും 24 മണിക്കൂറിലധികം സമയം നിയമ വിരുദ്ധമായി കസ്റ്റഡിയില്‍ വച്ചുവെന്നും ബോബി അവകാശപ്പെട്ടു.

പൊതുവിടത്തില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കണ്ടേയെന്ന് കോടതി ബോബിയോട് ചോദിച്ചു. സമാന പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബോബി പറഞ്ഞെങ്കിലും കോടതി അവഗണിച്ചു. പ്രോസിക്യൂഷന് കാര്യങ്ങള്‍ വിശദീകരിക്കാന്‍ സമയം നല്‍കണ്ടേയെന്നു ചോദിച്ച കോടതി പൊലീസിന്റെ റിപ്പോര്‍ട്ട് തേടി.

ഹണിറോസിന്റെ ആരോപണങ്ങള്‍ നിലിനില്‍ക്കില്ലെന്ന് പ്രതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നfഷേധിച്ചതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചത്.

അറസ്റ്റ് നിയമവിരുദ്ധമാണെന്നും, ജാമ്യം നിഷേധിച്ച മജിസ്ട്രേറ്റ് കോടതിയുടെ നടപടിയില്‍ പിഴവുണ്ടെന്നും ജാമ്യഹര്‍ജിയില്‍ ബോബി ആരോപിച്ചു. നടപടിക്രമത്തിലും നിയമപരമായും മജിസ്‌ട്രേറ്റിന് വീഴ്ച പറ്റിയിട്ടുണ്ട്. ഹണി റോസിന്റെ പരാതിയിലെ ആരോപണങ്ങള്‍ തെറ്റാണെന്നും ബോബി ജാമ്യഹര്‍ജിയില്‍ ആരോപിച്ചു. ഇന്നലെയാണ് മജിസ്ട്രേറ്റ് കോടതി ബോബിക്ക് ജാമ്യം നിഷേധിച്ചത്.

Post a Comment

Previous Post Next Post