(www.kl14onlinenews.com)
(25-Dec-2024)
ആരിഫ് മുഹമ്മദ് ഖാൻ ഭരണഘടനാ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചു; പുതിയ ഗവർണറെ കുറിച്ച് മുൻ ധാരണയില്ല: എംവി ഗോവിന്ദന്‍
തിരുവനന്തപുരം :
പുതിയ ഗവര്‍ണര്‍ക്ക് സര്‍ക്കാരിനൊപ്പം സഹകരിച്ച് പ്രവർത്തിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഗവർണർക്ക് ഭരണഘടനാപരമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു. പുതിയ കേരള ഗവർണറെക്കുറിച്ച് മുൻ വിധിയില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് നിലവിലുള്ള ഗവര്‍ണര്‍ സ്വീകരിച്ചിട്ടുള്ളതെന്ന പരാതി കേരളത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിന് വെള്ള പൂശാന്‍ വേണ്ടി മഹത്വ വത്കരിക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തിയിട്ടുള്ളത്. അത് തികച്ചും കേരള വിരുദ്ധമായ സമീപനമാണെന്നും എം വി ഗോവിന്ദൻ വിമർശിച്ചു.
"പുതിയ ഗവര്‍ണര്‍ വന്നിരിക്കുന്നു. ബിജെപിയാണ് നാമനിര്‍ദേശം ചെയ്യുന്നത്. പരമ്പരാഗത ആര്‍എസ്എസ് ബിജെപി സംവിധാനത്തെ അടിസ്ഥാനമാക്കിയിട്ടാണ് ഗവര്‍ണറെ തീരുമാനിക്കുന്നത്. അതുകൊണ്ട് വരുന്ന ഒരു ഗവര്‍ണറെ പറ്റി മുന്‍കൂട്ടി അദ്ദേഹം എങ്ങനെയായിരിക്കും എന്ന് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല." എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ പാസാക്കുന്ന നിയമങ്ങളും നിയമനിര്‍മാണത്തിന് ആവശ്യമായ സഹായങ്ങളും എല്ലാം ചെയ്തുകൊടുത്ത് മുന്നോട്ട് പോവുന്ന ഗവര്‍ണറെയാണ് കേരളം കണ്ടിട്ടുള്ളത് അതില്‍ നിന്ന് വ്യത്യസ്തനായിരുന്നു നിലവിലുള്ള ഗവര്‍ണര്‍. അത് മാറി ശരിയായ രീതിയില്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിച്ച് പോവുന്ന ഒരു സമീപനത്തിലേക്ക് ഗവര്‍ണര്‍ എത്തണം." അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ്ദ് ഖാനെ മാറ്റിയ ഉത്തരവ് പുറത്തു വന്നത്. ബീഹാർ ഗവർണറായാണ് ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി നിയമിച്ചത്. രാജേന്ദ്ര വിശ്വനാഥ് ആർലേകറാണ് പുതിയ കേരള ഗവർണർ. നിലവിൽ ബിഹാറിന്റെ ഗവർണറായി ചുമതല വഹിച്ചുവരികയായിരുന്നു അദ്ദേഹം
Post a Comment