(www.kl14onlinenews.com)
(25-Sep -2024)
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ സഞ്ചരിച്ച ലോറി കണ്ടെത്തി. ക്യാബിനുള്ളിൽ നിന്നും ഒരു മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. പിന്നാലെ തന്റെ ഉറപ്പ് സത്യമായെന്ന് ലോറി ഉടമ മനാഫ്. അവനെ ഗംഗാവലിപ്പുഴയ്ക്ക് വിട്ടു കൊടുക്കില്ല എന്ന് അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിക്കാൻ ആയി എന്നും മനാഫ് പ്രതികരിച്ചു.
അർജുൻ കാബിനിൽ ഉണ്ടാകുമെന്ന് കുടുംബത്തോട് പറഞ്ഞിരുന്നു. വണ്ടി തനിക്ക് വേണ്ടെന്നും അർജുന്റെ മൃതദേഹം എടുത്താൽ മതിയെന്നും പറഞ്ഞു. വണ്ടി കിട്ടാൻ വേണ്ടി മാത്രമാണ് തന്റെ ശ്രമം എന്ന് വരെ പ്രചാരണം ഉണ്ടായി എന്നും മനാഫ് വൈകാരികമായി പ്രതികരിച്ചു
കഴിഞ്ഞ ജൂലൈ 16നാണ് അർജുൻ സഞ്ചരിച്ച വാഹനവും അർജുനെയും കാണാതായത്. 72 ദിവസങ്ങൾക്ക് ശേഷമാണ് ലോറി കണ്ടെത്തിയത്. ലോറിയിൽ ഒരു മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്
വിതുമ്പി അർജുന്റെ സഹോദരി ഭർത്താവ്; ഷിരൂരിൽ വൈകാരിക നിമിഷങ്ങൾ
അർജുനെ കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം മൃതദേഹവും ഗംഗാവലി പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ക്യാബിന്‍ പുറത്തെടുക്കുന്ന സമയത്ത് ഏറെ വൈകാരിക നിമിഷങ്ങള്‍ക്കാണ് ഷിരൂര്‍ ഇന്ന് സാക്ഷിയായത്. വിതുമ്പലോടെയാണ് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍ പ്രതികരിച്ചത്
ലോറി കണ്ടെത്തിയെന്ന് അർജുന്റെ സഹോദരി ഭർത്താവ് പറഞ്ഞു. അർജുൻ ജീവനോടെ തിരികെ വരില്ല എന്ന് അറിയാമായിരുന്നു. ലോറി കണ്ടെത്തിയത് തന്നെ അന്വേഷണം ശരിയായ നിലയിൽ നടന്നത് കൊണ്ടാണ് എന്നും അർജുന്റെ സഹോദരി ഭർത്താവ് കൂട്ടിച്ചേർത്തു. ദൗത്യം ആരംഭിച്ചത് മുതൽ അർജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്ത് ഉണ്ടായിരുന്നു.
പുറത്തെടുത്തത് അര്‍ജുന്‍റെ ലോറി തന്നെയാണെന്ന് ജിതിനും വാഹനത്തിന്‍റെ ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്. . സട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ രണ്ടിൽ നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തൽ. നേരത്തെ സ്‌ട്രോങ് പോയിന്റ് എന്ന് കണ്ടെത്തിയ കോൺടാക്ട് പോയിന്റ് നാലിൽ പരിശോധന നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല
ഇക്കഴിഞ്ഞ ജൂലൈ 16 നാണ് ഷിരൂരിൽ അർജുൻ അപകടത്തിൽപ്പെടുന്നത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്.
Post a Comment