(www.kl14onlinenews.com)
(05-JAN-2024)
കാസർകോട് :
ദേശീയപാത പദ്ധതികളുടെ (National Highway) ഉദ്ഘാടനം ഇന്ന് കാസർകോട്ട്. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി (Nithin Gadgari) നിർവഹിക്കും. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാസർകോട് താളിപ്പടപ്പ് മൈതാനത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രിമാരായ ഡോ. വി കെ സിംഗ്, വി മുരളീധരൻ എന്നിവർക്കൊപ്പം കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പങ്കെടുക്കും. ചെറുതോണി പാലത്തിൻറെയും മൂന്നാർ ബോഡിമേട്ട് റോഡിൻറെയും ഉദ്ഘാടനവും ഇന്ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു.
അരികൊമ്പൻറെ കുമളിയിലേക്കുള്ള യാത്രയാണ് മുന്നാർ- ബോഡിമേട്ട് റോഡിനെ പ്രശസ്തമായതെങ്കിൽ പ്രളയകാലത്തെ ദൃശ്യങ്ങളിലൂടെയാണ് ചെറുതോണിയുടെ ദുരിതം പുറം ലോകമറിഞ്ഞത്. ഇന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനങ്ങളും നിർവഹിക്കുന്നത്. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമ്മിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. ഇരുവശങ്ങളിലും നടപ്പാതയുൾപ്പെടെ 18 മീറ്റർ വീതി. ആധുനിക രീതിയിലുള്ള കൈവരിയും ക്രാഷ് ബാരിയറും ഭിന്നശേഷിക്കാർക്ക് സഞ്ചരിക്കുന്നതിനുള്ള ഭാഗവുമൊക്കെയുള്ള പുതിയ പാലത്തിൻറെ നിർമ്മാണ ചിലവ് 20 കോടിയാണ്.
മുന്നാർ- ബോഡിമേട്ട് റോഡിൻറെ നിർമ്മാണ അവകാശത്തെ ചോല്ലിയും നേരത്തെ നിരവധി തർക്കങ്ങൾ സമുഹമാധ്യമങ്ങളിലുണ്ടായതാണ്. കൊച്ചി -ധനുഷ്കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാർ മുതൽ ബോഡിമേട്ടുവരെ 42 കിലോമീറ്ററിന് ചിലവ് 382 കോടി രുപയാണ് ചെലവായത്. ചെറുതോണി പാലവും മുന്നാർ ബോഡിമേട്ട് റോഡിനുമോപ്പം വണ്ടിപെരിയാർ പാലത്തിൻറെയും ഉദ്ഘാടനം ഇന്ന് നടക്കുന്നുണ്ട്.
Post a Comment