35 ദിവസം നീണ്ട നവകേരള സദസ്സിന് ഇന്ന് സമാപനം

(www.kl14onlinenews.com)
(23-DEC-2023)

35 ദിവസം നീണ്ട നവകേരള സദസ്സിന് ഇന്ന് സമാപനം
തിരുവനന്തപുരം :
സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ (Kerala Government) നടത്തി വന്നിരുന്ന നവകേരള സദസ്സിന് ഇന്ന് സമാപനം. കഴിഞ്ഞ മാസം 18 ന് കാസര്‍ഗോഡ് മഞ്ചേശ്വരം (Kasargod Manjeswaram) മണ്ഡലത്തില്‍ നിന്ന് ആരംഭിച്ച യാത്ര 35 ദിവസം പിന്നിട്ടാണ് ഇന്ന് സമാപിക്കുന്നത്. ഔദ്യോഗിക സമാപന ദിവസമായ ഇന്ന് അഞ്ച് മണ്ഡലങ്ങളില്‍ നവകേരള സദസ്സ് (Nava Kerala Sadas) നടക്കും. കോവളം, നേമം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് നടക്കുക. വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് ഗ്രൗണ്ടിലാണ് സമാപന സമ്മേളനം നടക്കുന്നത്. അതേസമയം ഇന്നും തലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധനങ്ങള്‍ ഉണ്ടായേക്കുമെന്ന് സൂചനകളുണ്ട്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് നഗരത്തിലൊരുക്കിയിരിക്കുന്നത്.

കാനം രാജേന്ദ്രൻ്റെ മരണത്തെ തുടര്‍ന്നാണ് എറണാകുളം ജില്ലയിലെ നാല് മണ്ഡലങ്ങളിലെ പര്യടനം മാറ്റിവച്ചിരുന്നു. അടുത്ത മാസം 1, 2 തീയതികളില്‍ മാറ്റിവച്ച പര്യടനം പൂര്‍ത്തിയാക്കുമെന്ന് സം്സഥാന സർക്കാർ അറിയിച്ചിട്ടുണ്ട്. അതേസമയം, മുഖ്യമന്ത്രിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തിനെതിരെ കോണ്‍ഗ്രസിന്റെ ഡിജിപി ഓഫീസ് മാര്‍ച്ച് ഇന്ന് നടക്കും. പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്ത് നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. കെ.സുധാകരന്‍, വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെ മുരളീധരന്‍, തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കുമെന്ന് കോൺഗ്രസ് പാർട്ടി നേതൃത്വം അറിയിച്ചു.

കോൺഗ്രസിൻ്റെ ഡിജിപി ഓഫീസ് മാർച്ചിൽ പ്രതിപക്ഷ എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഇതേ വിഷയത്തില്‍ കെഎസ്‌യുവും യൂത്ത് കോണ്‍ഗ്രസും നടത്തിയ മാര്‍ച്ച് അക്രമാസക്തമായിരുന്നു. ഈ പശ്ചാത്തലത്തില്‍ കനത്ത പൊലീസ് വസന്നാഹമാണ് തലസ്ഥാന നഗരിയിൽ വിന്യാസിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post