വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

(www.kl14onlinenews.com)
(10 -Aug-2023)

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വയറില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഹര്‍ഷിനക്ക് നീതി ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കുറ്റക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം. ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കണം എന്നും സതീദേവി പറഞ്ഞു. സീരിയല്‍ രംഗത്തും പരാതി പരിഹാര സെല്‍ വേണം. സിനിമാ മേഖലയിലെന്ന പോലെ സീരിയല്‍ രംഗത്തും പരാതി പരിഹാര സെല്‍ വേണമെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച സംഭവത്തില്‍ ഹര്‍ഷിനക്ക് എതിരായാണ് മെഡിക്കല്‍ ബോര്‍ഡ് നിഗമനം. ഉപകരണം എവിടെ നിന്നാണ് മറന്നുവെച്ചതെന്ന് തെളിയിക്കാനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കത്രിക കോഴിക്കോട് മെഡി. കോളേജില്‍ നിന്നുളളതെന്ന് ഉറപ്പില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, രണ്ടംഗങ്ങളുടെ വിയോജനകുറിപ്പോടെയാണ് മെഡി. ബോര്‍ഡ് റിപ്പോര്‍ട്ട് എന്നുള്ളതാണ് ശ്രദ്ധേയം. മെഡിക്കല്‍ ബോര്‍ഡിന്റെ ഈ റിപ്പോര്‍ട്ടിനോട് മെഡി. കോളേജ് എസിപി സുദര്‍ശനന്‍, പ്രോസിക്യൂട്ടര്‍ ജയദീപ് എന്നിവര്‍ വിയോജിച്ചതായാണ് വിവരം.

ഹര്‍ഷിനയുടെ ശരീരത്തില്‍ മൂന്നാമത്തെ ശസ്ത്രക്രിയയ്ക്ക് മുന്‍പ് ലോഹങ്ങള്‍ ഇല്ലായിരുന്നെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. എന്നാല്‍ പൊലീസ് നിഗമനം മുഖവിലയ്‌ക്കെടുക്കാനാവില്ലെന്നാണ് റേഡിയോളജിസ്റ്റ് നി?ഗമനം. എംആര്‍ഐ സ്‌കാനിംഗ് സമയത്ത് പലപ്പോഴും ലോഹസാന്നിദ്ധ്യം കൃത്യമായി അറിയാനാവില്ല. രോഗി അബോധാവസ്ഥയിലായതിനാല്‍ അസ്വസ്ഥത അറിയണമെന്ന് ഇല്ലെന്നുമാണ് റേഡിയോളജിസ്റ്റിന്റെ നിഗമനം.

അതേസമയം
ശസ്ത്രക്രിയയ്ക്കിടെ ഹർഷിനയുടെ വയറ്റിൽ കുടുങ്ങിയ കത്രിക മെഡിക്കൽ കോളേജിന്റേതാണെന്ന പൊലീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം മെഡിക്കൽ ബോർഡ് തള്ളിയിരുന്നു. ഇതിനെതിരെ കഴിഞ്ഞ ദിവസം ഹർഷിനയും പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിൽ ഹർഷിന, ഭർത്താവ് അഷ്റഫ്, സമരസമിതി നേതാവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

പൊലീസ് റിപ്പോർട്ട് തള്ളിയ മെഡിക്കൽ ബോർഡിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹർഷിന വ്യക്തമാക്കി. നീതി കിട്ടാൻ ഏതറ്റം വരെയും പോകുമെന്നും ആടിനെ പട്ടിയാക്കുന്ന നിലപാടാണിതെന്നും ഹർഷിന പ്രതികരിച്ചു. ആ​ഗസ്റ്റ് 16 ന് സെക്രട്ടേറിയേറ്റിന് മുമ്പിൽ ഏകദിന ഉപവാസ നടത്തുമെന്നും ഹർഷിന വ്യക്തമാക്കി.

2017 നവംബർ 30 നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയിൽ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സിസേറിയന് ശേഷം വലിയ ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെട്ടിരുന്നു. മൂന്നാമത്തെ സിസേറിയന്‍ ആയതിനാലുള്ള പ്രയാസമാണെന്നാണ് കരുതിയത്. നിരവധി ചികിത്സകള്‍ തേടിയെങ്കിലും ഫലമുണ്ടായില്ല. എംആർഐ സ്‌കാനിംഗിലാണ് വയറ്റില്‍ കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്.

Post a Comment

Previous Post Next Post