(www.kl14onlinenews.com)
(July -13-2023)
ഇന്ത്യയില്‍ ചികിത്സിക്കാന്‍ യോഗ്യത ഇല്ലാതെ അലോപ്പതി ചികിത്സ നടത്തിയ ' ഡോക്ടർ' അറസ്റ്റിൽ. തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ മുരുകേശ്വരി (29) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് തിരുന്നൽവേലി രാധാപുരം ഗണപതി നഗർ ഭാഗത്ത് താമസിക്കവേയാണ് പിടിയിലായത്. ഉക്രയിനില്‍ നിന്ന് മെഡിക്കൽ ബിരുദം സമ്പാദിച്ചെങ്കിലും ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്നതിനുള്ള യോഗ്യത നേടിയിരുന്നില്ല. ആയിരക്കണക്കിന് പേരെയാണ് മുരുകേശ്വരി ചികിത്സിച്ചത്.
കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്നു. അസുഖം വരുമ്പോള്‍ നല്‍കുന്ന സാധാരണ മരുന്നുകള്‍ മാത്രമാണ് ഇവര്‍ എഴുതുന്നത്. പിന്നീട് സംശയം തോന്നി പരാതി വന്നതോടെയാണ് ഡോക്ടര്‍ പിടിയിലായത്. കുത്തുവഴി ലൈഫ് കെയർ ആശുപത്രിയിൽ 2021 മാർച്ച് മുതൽ 2023 വരെ ഡോക്ടറായി പ്രാക്ടിസ് ചെയ്തിരുന്നു.
കോതമംഗലം താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്. തിരുന്നൽവേലിയിൽ നിന്നും അറസ്റ്റില്‍ ആവുകയും ചെയ്തു. . ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐമാരായ ആതിര പവിത്രൻ , ആൽബിൻ സണ്ണി, ഹരിപ്രസാദ്, എ.എസ്.ഐ കെ.എം സലിം, സി.പി.ഒ മാരായ സനൽകുമാർ ,എസ് .എം ബഷീറ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment