(www.kl14onlinenews.com)
(04-FEB-2023)
അവിഹിത ബന്ധം ഭര്‍ത്താവറിഞ്ഞു; വേങ്ങരയില്‍ ഭര്‍ത്താവിനെ സാരി കഴുത്തില്‍ മുറുക്കി കൊന്ന ഭാര്യ അറസ്റ്റില്‍
മലപ്പുറം ജില്ലയിലെ വേങ്ങരയില്‍ ബീഹാര്‍ സ്വദേശിയായ യുവാവിന്റെ മരണം കൊലപാതാകമെന്ന് തെളിഞ്ഞു. ബീഹാര്‍ വൈശാലി സ്വദേശിയായ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പൂനം ദേവി (30)യെയാണ് കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 31 ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്.
പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരിക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം ചോദ്യം ചെയ്തതോടെയാണ് ഭര്‍ത്താവായ സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്.
ജനുവരി 31ന് രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിച്ചു. ഇവരാണ് പസ്വാനെ ആശുപത്രിയില്‍ എത്തിച്ചത്.
സൻജിത്തും കുടുംബവും കേരളത്തിലെത്തിയത് വിവാഹിതനുമായി ഭാര്യയുടെ പ്രണയം അതിരുവിട്ടതോടെ
,ബീഹാര്‍ സ്വദേശിയായ യുവാവിൻ്റെ മരണം കൊലപാതാകമാണെന്ന് വ്യക്തമായതലനു പിന്നാലെ ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരികയാണ്. ബീഹാര്‍ വൈശാലി സ്വദേശിയായ സന്‍ജിത് പസ്വാന്‍ (33) ആണ് കഴിഞ്ഞ മാസം കൊല്ലപ്പെട്ടത്. അന്വമഷണത്തിനൊടുവിൽ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഭാര്യ പൂനം ദേവി (30)യാണെന്ന് വ്യക്തമാകുകയായിരുന്നു. ഇതോടെ പൂനംദേവിയെ കൊലക്കുറ്റം ചുമത്തി വേങ്ങര പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 31 ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി.കെ ക്വോര്‍ട്ടേഴ്സില്‍ ആണ് കൊലപാതകം നടന്നത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിൻ്റെ മരണമെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്.
കോട്ടക്കൽ റോഡ് യാറം പടിയിലെ പികെ ക്വാർട്ടേഴ്‌സിൽ വച്ചാണ് ജനുവരി 31ന് രാത്രിയിൽ കൊലപാതകം നടന്നത്. കൊലപാതകത്തിനു പിന്നാലെ വയറു വേദനയെ തുടർന്നാണ് ഭര്‍ത്താവിന്‍റെ മരണമെന്നാണ് പൂനം ദേവി പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന് പിന്നിൽ ഭാര്യ തന്നെയെന്ന് വ്യക്തമയത്. ഭർത്താവിൻ്റെ കഴുത്തിൽ സാരി മുറുക്കിയാണ് പൂനം ദേവി കൊലപാതകം നടത്തിയെന്നും വ്യക്തമായി. സൻജിത് പസ്വാന്‍റെ മരണത്തെ തുടര്‍ന്ന് വേങ്ങര പൊലീസ് നേരത്തെ അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇതിനിടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതാണ് വഴിത്തിരിവായത്. റിപ്പോർട്ടിൽ പസ്വാന്‍റെ മുഖത്തും നെറ്റിയിലും പരിക്കുണ്ടായിരുന്നു. കുരുക്കുമുറുകിയതിനാൽ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചിട്ടുണ്ടായിരുന്നു. ഇക്കാര്യം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെയാണ് കൂടുതൽ അന്വേഷണവുമായി പൊലീസ് രംഗത്തെത്തിയതും.
അന്വേഷണത്തിൻ്റെ ഭാഗമായി പൂനം ദേവിയെ പൊലീസ് ചോദ്യം ചെയ്തതോടെ യാഥാർത്ഥ്യം പുറത്തുവരികയായിരുന്നു. നേരത്തെ ബിഹാറിൽ വച്ച് ഭാര്യവും കുട്ടികളുമുള്ള ഒരാളുമായി പൂനം ദേവി പ്രണയത്തിലായിരുന്നു എന്നാണ് വിവരം. പ്രണയം അതിരുവിട്ടതോടെയാണ് ഭാര്യയും അഞ്ച് വയസുകാരനായ മകന്‍ സച്ചിൻ കുമാറുമായി സൻജിത് പസ്വാൻ രണ്ടുമാസം മുമ്പ് വേങ്ങരയിൽ എത്തിയത്. എന്നാൽ രഹസ്യ ഫോൺ ഉപയോഗിച്ച് പൂനം ദേവി ആ വ്യക്തിയുമായുള്ള ബന്ധം തുടർന്നു വന്നിരുന്നു. വാട്സ്ആപ്പിലൂടെയുള്ള വീഡിയോകോളുകളും മറ്റും പതിവായതോടെ സൻജിത്തിൽ വീണ്ടും സംശയങ്ങൾ ഉടലെടുത്തു. തുടർന്നു നടത്തിയ പരിശോധനയിൽ പൂനം ദേവിയും കാമുകനുമായുള്ള ചാറ്റുകളും കോൾ റിക്കോർഡുകളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് ഇയാളെ വകവരുത്താൻ പൂനം തീരുമാനിച്ചതെന്നാണ് വിവരം.
ഇക്കഴിഞ്ഞ ജനുവരി 31ന് രാത്രിയിൽ സൻജിത്ത് ഉറങ്ങുന്ന സമയത്താണ് കൊലപാതകത്തിനായി തിരഞ്ഞെടുത്തത്. സൻജിതിൻ്റെ കൈ പൂനം ദേവി കൂട്ടിക്കെട്ടുകയും തുടർന്ന് സാരി ഉപയോഗിച്ച് കുരുക്കുണ്ടാക്കി അയാളെ കട്ടിലിൽ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തില്‍ മുറുക്കി ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവിൻ്റെ മരണം ഉറപ്പാക്കിയ ശേഷം പൂനം ദേവി കഴുത്തിലെയും കൈയിലെയും കുരുക്ക് അഴിച്ചുമാറ്റുകയും ചെയ്തു. തുടർന്ന് നിലവിളിച്ച് തൊട്ടടുത്ത മുറിയിലുള്ളവരോട് ഭർത്താവിന് സുഖമില്ലെന്ന് അറിയിച്ചു. ഇവരാണ് സൻജിത്തിനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് സൻജിത്ത് മരണപ്പെട്ടെന്ന് കൂടെയുള്ളവർക്ക് മനസ്സിലായത്. പോസ്റ്റ്മാര്‍ട്ടത്തില്‍ പസ്വാൻ്റെ ശരീരതത്തിലെ പരിക്കുകൾ വ്യക്തമായതോടെയാണ് ഇതൊരു സാധാരണ മരണമല്ലെന്ന് പൊലീസിന് മനസ്സിലായതും അന്വേഷണം ആരംഭിച്ചതും
Post a Comment