(www.kl14onlinenews.com)
(17-NOV-2022)
ഖത്തർ ലോകകപ്പ് ;
ദോഹ: ഖത്തറില്‍ ലോകകപ്പിന് വേണ്ടി പന്തുരുളാന്‍ ഇനി മൂന്നു നാള് കൂടി മാത്രം.ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഫിഫ ലോകകപ്പിന്റെ കിക്കോഫിന് ഇനി അവശേഷിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഈ മാസം 20ന് ഖത്തറില്‍ ആരംഭിക്കുന്ന ലോകകപ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആതിഥേയരായ ഖത്തറും ഇക്വഡോറും തമ്മിലാണ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം. ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകളിലെ താരങ്ങള്‍ക്കൊപ്പം ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആരാധകരാണ് ഖത്തറിലെത്തുന്നത്.
മോസ്റ്റ് കോമ്പാക്ട്' ലോകകപ്പ് എന്നാണ് ഖത്തർ ലോകകപ്പിന്റെ വിളിപ്പേര്. ഒരുദിവസം ഒന്നിലേറെ മത്സരങ്ങൾ കാണാൻ കാണികൾക്ക് അവസരം നൽകുന്ന ആദ്യ ലോകകപ്പ് മേളയെന്ന പ്രത്യേകതയുമുണ്ട്. മുൻകാല ചാമ്പ്യൻഷിപ്പുകളിൽ ഒരു സ്റ്റേഡിയങ്ങൾക്കിടയിലെ അകലം 500 കിലോമീറ്ററിന് മുകളിലായിരുന്നെങ്കിൽ ഖത്തറിൽ 75 കിലോമീറ്ററിനുള്ളിലാണ് എട്ട് കളിമുറ്റങ്ങളും ഖത്തർ ഒരുക്കിയത്.
20ന് ലോകകപ്പ് പോരാട്ടത്തിന് പന്തുരുളുേമ്പാൾ കിക്കോഫ് കുറിക്കുന്നത് പതിറ്റാണ്ടിലേറെ കാലമായി ഒരു നാടും ആരാധകരും കാത്തിരിക്കുന്ന വിശ്വമേളക്ക്. ലോകകപ്പ് ഫുട്ബാളിനെ ഒരു നഗരത്തിലൊതുങ്ങുന്ന കാർണിവലായാണ് ഖത്തർ മാറ്റുന്നത്.
കളിക്കാഴ്ചകൾക്കു പുറമെ, സ്റ്റേഡിയം പരിസരങ്ങളിലും നഗര കേന്ദ്രങ്ങളിലും ഫാൻ സോണുകളിലുമായി ഒരുക്കുന്നത് നിരവധി ആഘോഷ പരിപാടികളാണ്. അപ്പോൾ, നാലു മത്സരങ്ങളുള്ള ഒരു ദിനം കളി കണാൻ പുറപ്പെടുന്ന ആരാധകർക്ക് എന്തെല്ലാം ആഘോഷങ്ങളിൽ പങ്കാളികളാകാം. ഒരുദിനത്തിലെ ഉദാഹരണത്തിലൂടെ ഖത്തറിലെ ലോകകപ്പ് ആഘോഷത്തെ പരിചയപ്പെടാം.
നവംബർ 22ലെ കളിയും കാഴ്ചകളും എങ്ങനെയാവാം...
അർജൻറീന x സൗദി അറേബ്യ: ഉച്ച ഒന്ന് , ലുസൈൽ സ്റ്റേഡിയം
ഉച്ചക്ക് ഒരുമണിക്ക് ലുസൈൽ സ്റ്റേഡിയത്തിലാണ് മത്സരം. ഈ മത്സരത്തിന് ടിക്കറ്റ് സ്വന്തമാക്കിയ കാണിക്ക് രാവിലെതന്നെ പുറപ്പെടാം. എട്ടുമുതൽ 10.30 വരെ ഖത്തറിന്റെ പരമ്പരാഗത തെരുവായ സൂഖ് വാഖിഫ് സന്ദർശിക്കാം. ഒരു സന്ദർശനവുമാവും, ഒപ്പം പ്രാതലും.
11.00am -4.00pm
സൂഖിലെ കറക്കം കഴിഞ്ഞ് നേരെ ലുസൈൽ സ്റ്റേഡിയത്തിലേക്ക്. കിക്കോഫ് വിസിലിന് മൂന്ന് മണിക്കൂർ മുമ്പുതന്നെ സ്റ്റേഡിയം ഗേറ്റുകൾ ആരാധകർക്കായി തുറന്നുനൽകും. പരിശോധനകൾ പൂർത്തിയാക്കി സ്റ്റേഡിയത്തിൽ പ്രവേശിച്ച് സൂപ്പർതാരങ്ങളുടെ പോരാട്ടമുള്ള മത്സരം കാണാം. 90 മിനിറ്റ് കളി കഴിയുേമ്പാഴേക്കും മൂന്നുമണി. തിരക്കുകളില്ലാതെ സ്റ്റേഡിയത്തിന് പുറത്തിറങ്ങി അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങാം.
4.30pm - 10.00pm
ലുസൈലിൽതന്നെ തുടരുന്നവർക്ക് സൗത്ത് പ്രൊമനേഡിലെ ഹയ്യാ ഫാൻ സോൺ സന്ദർശിക്കാം. നാലുമണിക്ക് സ്റ്റേഡിയം എജുക്കേഷൻ സിറ്റിയിൽ നടക്കുന്ന ഡെന്മാർക്ക്-പോളണ്ട് മത്സരം ഫാൻസോണിലിരുന്ന്തന്നെ കാണാം. ശേഷം, ഏഴിന് സ്റ്റേഡിയം 974 വേദിയാവുന്ന മെക്സികോ-പോളണ്ട് മത്സരവും ഫാൻ സോണിൽ കാണാം.
10.30pm -12.00am
ലുസൈലിൽനിന്ന് നേരെ അൽ ബിദ്ദ പാർക്കിലെ ഫിഫ ഫാൻ സോണിലേക്ക്. രാത്രി 10ന് അൽ ജനൂബിൽ നടക്കുന്ന ഫ്രാൻസ്-ആസ്ട്രേലിയ പോരാട്ടം ഫിഫ ഫാൻസോണിലെ ആഘോഷത്തിനിടയിൽതന്നെ കാണാം.
ഡെന്മാർക്ക് - തുനീഷ്യ: വൈകുന്നേരം നാല്, എജുക്കേഷൻ സിറ്റി
9.00am - 12.00pm
രാവിലെതന്നെ കതാറ സാംസ്കാരിക കേന്ദ്രത്തിലെ സന്ദർശനമാവാം. പ്രാതലിനും, ദോവ് ഫെസ്റ്റിനും സാക്ഷിയായി മാച്ച് വേദിയായ എജുക്കേഷൻ സിറ്റിയിലേക്ക്.
2.00pm -7.00pm
വൈകീട്ട് നാലിനാണ് കളിയെങ്കിലും നേരത്തെ സ്റ്റേഡിയത്തിൽ പ്രവേശിക്കാം. മെേട്രാ വഴി സ്റ്റേഡിയത്തിലേക്ക് യാത്ര ചെയ്യാവുന്നതാണ്. കളിയും കഴിഞ്ഞ് അടുത്ത ആഘോഷ വേദിയിലേക്ക്.
7.30pm -10.00pm
ലുസൈലിലെത്തി ബൊളെവാഡിന്റെ സൗന്ദര്യവും ആഘോഷവും ആസ്വദിക്കാനുള്ള സമയമാണ് പിന്നെ. ഭക്ഷ്യ ഔട്ലറ്റുകൾ, വിനോദ പരിപാടികൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് ബൊളെവാഡിൽ തയാറാക്കുന്നത്. എജുക്കേഷൻ സിറ്റിയിൽനിന്ന് മെട്രോ വഴിതന്നെ ലുസൈലിലെത്താം.
10.30pm - 12.00am
ലുസൈലിൽനിന്ന് കോർണിഷിലേക്ക്. വൈവിധ്യമാർന്ന കലാ, സാംസ്കാരിക വിരുന്നുകളാണ് ആറ് കിലോമീറ്റർ ദൈർഘ്യമുള്ള കോർണിഷ് പാതിയിൽ കാണികൾക്കായി കാത്തിരിക്കുന്നത്.
9.00am -11.30am
രാത്രിയിലെ മാച്ച് ടിക്കറ്റുള്ള കാണികൾക്ക് രാവിലെതന്നെ അൽ വക്റയിലെ സൂഖിലേക്ക് പുറപ്പെടാം. പരമ്പരാഗത വൈവിധ്യങ്ങൾ കാത്തുസൂക്ഷിച്ച സൂഖിലെ കാഴ്ചകൾക്കൊപ്പം പ്രാതൽകൂടി ഇവിടെയാക്കി മാച്ച് ഡേ സന്ദർശനം തുടങ്ങാം.
1.00pm -4.00pm
റസ് ബു ഫന്താസിലെ സംഗീത വിരുന്നിലേക്കുള്ള യാത്ര. അർകാഡിയ മ്യുസിക് ഫെസ്റ്റിവൽ കാണികൾക്ക് മികച്ചൊരു സംഗീത വിരുന്നാവും ലോകകപ്പ് വേളയിൽ ഒരുക്കുന്നത്. അതും കഴിഞ്ഞ് നേരെ മത്സരവേദിയായ സ്റ്റേഡിയം 974ലേക്ക്.
5.00pm -10.00pm
രാത്രി ഏഴിനാണ് കളി. എങ്കിലും നേരത്തെതന്നെ സ്റ്റേഡിയത്തിലെത്തി ഇരിപ്പിടം ഉറപ്പിക്കാം. ഒമ്പത് മണിയോടെ അവസാനിക്കുന്ന കളിയും കഴിഞ്ഞ് 10 മണിയോടെ ലക്ഷ്യത്തിലേക്ക്.
11.00pm - 1.00am
റാസ് ബു അബൂദിലെ കളിയും കഴിഞ്ഞ് അൽ വക്റയിെലത്തി സംഗീത പരിപാടിയിേലക്ക്. എം.ഡി.എൽ ബീസ്റ്റിന്റെ അറാവിയ എന്ന ലൈവ് ഷോക്കാണ് വക്റ വേദിയാവുന്നത്.
8.00am - 2.00pm
റാസ് ബു അബൂദിലൂടെതന്നെ ദിവസം തുടങ്ങാം. വിശാലമായ ബീച്ചിലെത്തി ആസ്വദിച്ചവാം രാത്രിയിലെ മത്സരത്തിനുള്ള ഒരുക്കം.
3.00pm - 4.30pm
ആസ്പയർ സോണിലേക്കാവാം പിന്നീടുള്ള യാത്ര. ഖത്തർ ഒളിമ്പിക്സ് ആൻഡ് സ്പോർട്സ് മ്യുസിയം സന്ദർശിച്ച് കായിക ചരിത്രത്തിലൂടെയും ഇതിഹാസ താരങ്ങളുടെ നേട്ടങ്ങളിലൂടെയും ഒരു യാത്ര.
5.00pm - 7.00pm
ആസ്പയർ സോണിലെ ആസ്പയർ പവിലിയനും കാണികൾക്ക് സന്ദർശിക്കാനുള്ള സമയമുണ്ട്.
8.00am - 1.00am
ആസ്പയറിലെ സന്ദർശനവും കഴിഞ്ഞ് നേരെ മത്സരവേദിയായ അൽ ജനൂബ് സ്റ്റേഡിയത്തിലേക്ക്. രാത്രി 10നാണ് മത്സരത്തിന് കിക്കോഫ് കുറിക്കുന്നത്. മെട്രോ വഴി തന്നെ സന്ദർശകർക്ക് സ്റ്റേഡിയത്തിലെത്താൻ കഴിയും.
റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള വിയാകോം 18 സ്പോര്‍ട്സ് ഇന്ത്യയില്‍ ലോകകപ്പ് ഫുട്ബോള്‍ പ്രേമികളിലേക്ക് എത്തിക്കുന്നത്.
സ്പോര്‍ട്സ് 18, സ്പോര്‍ട്സ് 18 എച്ച് ഡി ചാനലുകളിലൂടെയും ജിയോ സിനിമ ആപ്പു വഴിയും ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനാകും. ഫുട്ബോള്‍ കമന്ററി മലയാളത്തിലും ഉണ്ടായിരിക്കും.
മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, ബംഗാളി, ഹിന്ദി ഭാഷകളിലും മത്സര വിവരണം ഉണ്ടായിരിക്കും. നിലവില്‍ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജിയോ സിനിമയിലൂടെ മത്സരങ്ങള്‍ കാണാനാകുന്നതാണ്
Post a Comment