(www.kl14onlinenews.com)
(17-Aug -2022)
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഫ്‌ളാറ്റ് ഇല്ല; തടങ്കല്‍ കേന്ദ്രത്തില്‍ തുടരാന്‍ ആഭ്യന്തര മന്ത്രാലയം നിർദേശം
ഡൽഹി:
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തുന്നത് വരെ തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ആവശ്യപ്പെട്ടു. റോഹിങ്ക്യകള്‍ അനധികൃത വിദേശികളാണ്. അവരെ തടങ്കല്‍ കേന്ദ്രത്തിലേക്ക് മാറ്റാന്‍ ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ന്യൂഡല്‍ഹിയിലെ റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് EWS ഫ്‌ലാറ്റുകള്‍ നല്‍കുന്നതിന് യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നും എംഎച്ച്എ വ്യക്തമാക്കി.
ഇതോടെ രണ്ടു മന്ത്രാലയങ്ങള്‍ ഇതു സംബന്ധിച്ച് ഭിന്നതയുണ്ടെന്ന്് വ്യക്തമായി. റോഹിങ്ക്യകള്‍ക്ക് ഫ്‌ലാറ്റുകള്‍ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ബുധനാഴ്ച രാവിലെ നഗരകാര്യ മന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്യുകയായിരുന്നു.
'രാജ്യത്ത് അഭയം തേടിയവരെ ഇന്ത്യ എപ്പോഴും സ്വാഗതം ചെയ്യുന്നു. എല്ലാ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെയും ഡല്‍ഹിയിലെ ബക്കര്‍വാല ഏരിയയിലെ EWS ഫ്‌ലാറ്റുകളിലേക്ക് മാറ്റും. അവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും UNHCR ഐഡികളും 24 മണിക്കൂറും ഡല്‍ഹി പോലീസും നല്‍കും. സംരക്ഷണം,' ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.
എന്നാല്‍ ഇതിനു പിന്നാലെ ആര്‍ എസ് എസ് എതിര്‍പ്പുയര്‍ത്തി. പൗരത്വ നിയമത്തിന് എതിരാണ് തീരുമാനമെന്ന് അവര്‍ വാദിച്ചു. സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടിയുള്ള അപ്പാര്‍ട്ടുമെന്റുകളിലേക്ക് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മാറ്റാനുള്ള സര്‍ക്കാര്‍ തീരുമാനം ശരിയല്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘം (ആര്‍എസ്എസ്) രൂക്ഷമായി വിമര്‍ശിച്ചു.
റോഹിംഗ്യകള്‍ക്ക് ഫ്‌ളാറ്റുകള്‍ നല്‍കാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രം വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ തുടര്‍ന്നു നല്‍കുമെന്നും പ്രഖ്യാപിച്ചു. ഇതിനു ശേഷമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കുറിപ്പ് പുറത്തു വരുന്നത്.
നാടുകടത്തുന്നത് വരെ റോഹിങ്ക്യന്‍ അഭയാര്‍ഥികളെ തടങ്കലില്‍ പാര്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ മാറ്റിപ്പാര്‍പ്പിച്ച സ്ഥലം തടങ്കല്‍ കേന്ദ്രമായി ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും ഉടന്‍ തന്നെ പ്രഖ്യാപിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
'റോഹിങ്ക്യന്‍ അനധികൃത വിദേശികളെ സംബന്ധിച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടു. ന്യൂഡല്‍ഹിയിലെ ബക്കര്‍വാലയില്‍ റോഹിങ്ക്യന്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് EWS ഫ്‌ലാറ്റുകള്‍ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല,' കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. റോഹിങ്ക്യന്‍ അഭയാര്‍ഥികളെ പുതിയ സ്ഥലത്തേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കേന്ദ്രം ട്വീറ്റുകളിലൂടെയും അറിയിച്ചു.
'റോഹിങ്ക്യന്‍ അനധികൃത വിദേശികളെ നിലവിലെ സ്ഥലത്ത് തുടരുന്നത് ഉറപ്പാക്കാന്‍ എംഎച്ച്എ ജിഎന്‍സിടിഡിക്ക് നിര്‍ദ്ദേശം നല്‍കി, കാരണം എംഎച്ച്എ അവരുടെ നാടുകടത്തല്‍ വിഷയം എംഇഎ വഴി ബന്ധപ്പെട്ട രാജ്യവുമായി ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. .,' കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
Post a Comment