(www.kl14onlinenews.com)
(08-Mar-2025)
കാണാതായ പെൺകുട്ടികളുമായി പോലീസ് സംഘം തിരൂർ റെയിൽവേ സ്റ്റേഷനിലെത്തി;
മലപ്പുറം: മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളുമായി പോലീസ് സംഘം തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. ഗരിബ് എക്സ്പ്രസിൽ യാത്രതിരിച്ച സംഘം 12മണിക്കാണ് സ്റ്റേഷനിൽ ഇറങ്ങിയത്.
ഇന്നലെ വൈകിട്ട് ആറോടെയാണ് താനൂരിൽനിന്നുള്ള പൊലീസ് സംഘം പെൺകുട്ടികളെയും കൂട്ടി ഗരീബ്‌രഥ് എക്സ്പ്രസിൽ പൻവേലിൽനിന്ന് യാത്ര തിരിച്ചത്. പെൺകുട്ടികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയശേഷം രഹസ്യ മൊഴി രേഖപെടുത്തും. ശേഷം കൗൺസിലിങ്ങിന് വിധേയരാക്കും. അതുകഴിഞ്ഞാൽ കുട്ടികളെ വീട്ടുകാർക്ക് വിട്ട് നൽകും.
വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിക്കാണ് പൂനെയ്ക്കടുത്തുള്ള ലോണാവാലാ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടികളെ ആര്‍പിഎഫ് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ റെയില്‍വേ പോലീസാണ് പെൺകുട്ടികളെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്
കുട്ടികളെ തിരികെയെത്തിച്ചതിന് ശേഷം കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയുമെന്നും കൗണ്‍സിലിങ് ഉള്‍പ്പെടെ നല്‍കുമെന്ന് മലപ്പുറം എസ്പി ആര്‍. വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
കുട്ടികൾക്കൊപ്പം ട്രെയിനിൽ യാത്ര ചെയ്ത ഇൻസ്റ്റഗ്രാം സുഹൃത്ത് മലപ്പുറം എടവണ്ണ സ്വദേശി റഹിം അസ്ലമിനെ താനൂർ പോലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. ഇയാൾ മുംബൈയിൽ നിന്ന് രാവിലെ നാട്ടിലെത്തുമെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലമിനെ പോലീസ് അറസ്റ്റ് ചെയ്യും.
ബുധനാഴ്ച ഉച്ചയ്ക്ക് 11-ഓടെയാണ് താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി വീട്ടില്‍നിന്നിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാര്‍ഥിനികളെ കാണാതായത്. പിന്നീട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് കുട്ടികള്‍ മുംബൈയിലേക്ക് പോയതായി പോലീസിന് വിവരം ലഭിച്ചു.
അന്വേഷണത്തിനൊടുവില്‍ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്ന കേരള പോലീസ് കൈമാറിയ ഫോട്ടോ ഉപയോഗിച്ചാണ് പെണ്‍കുട്ടികളെ റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്.
Post a Comment