(www.kl14onlinenews.com)
(17-jan-2025)
ചേന്ദമംഗലം കൂട്ടക്കൊലപാതകം: തന്നെയും വീട്ടുകാരെയും കളിയാക്കിയതിനാലാണ് ആക്രമണം നടത്തിയതെന്ന് ഋതു ജയന്‍റെ മൊഴി
എറണാകുളം ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസില്‍ വെളിപ്പെടുത്തലുമായി പ്രതി ഋതു ജയന്‍. തന്നെയും തൻ്റെ വീട്ടുകാരേയും കളിയാക്കിയതിനെ തുടര്‍ന്നാണ് താന്‍ ആക്രമണത്തിന് മുതിര്‍ന്നതെന്നാണ് ഇയാൾ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ രക്ത സാമ്പിൾ ഉൾപ്പടെ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
ഇപ്പോള്‍ വടക്കേകര പോലീസിന്‍റെ കസ്റ്റഡിയിലാണ് പ്രയിയുള്ളത്. പ്രതി വളരെ ശാന്തനായാണ് സെല്ലിൽ പെരുമാറുന്നത്. അക്രമ സ്വഭാവം കാണിക്കുന്നില്ലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
തന്നെയും വീട്ടുകാരെയും കളിയാക്കിയത് കൊണ്ടാണ് കൂട്ടക്കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. ബെംഗളൂരുവിൽ പോയത് നിർമ്മാണ തൊഴിൽ ചെയ്യാനെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്. ബെംഗളൂരുവില്‍ നിര്‍മാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയന്‍ (27) കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കഴിഞ്ഞദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഋതുവിനെ കൂട്ടുകാട് വെച്ച് പോലീസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു. സിഗരറ്റ് കത്തിച്ച് ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനായിരുന്നു പോലീസ് കൈകാണിച്ചത്.
തുടര്‍ന്ന് ബൈക്ക് നിര്‍ത്തി ഇറങ്ങിവന്ന ഋതു ഒരു കൂസലുമില്ലാതെ താന്‍ നാല് പേരെ കൊന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാല്‍ കമ്പിവടി, കത്തി എന്നിവകൊണ്ട് നാല് പേരെ ആക്രമിച്ച ഋതുവിന്‍റെ വസ്ത്രത്തില്‍ രക്തപ്പാടുകളൊന്നും ഇല്ലായിരുന്നു. തുടര്‍ന്ന് വടക്കേക്കര പോലീസ് സ്‌റ്റേഷനിലെത്തിച്ച ഋതു ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത്. ചോദിക്കുന്നതിന് മാത്രമാണ് ഇയാള്‍ ഉത്തരം നല്‍കിയത്.
തങ്ങളെ ശല്യപ്പെടുത്തി എന്നാരോപിച്ച് അയല്‍വീട്ടുകാര്‍ കഴിഞ്ഞ നവംബറില്‍ ഋതുവിനെതിരെ പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അതിലൊന്നും നടപടിയുണ്ടായില്ല. പോലീസ് വിളിച്ചുവരുത്തിയ ഋതുവിന് മാനസിക ചികിത്സ നല്‍കാമെന്ന അച്ഛന്‍റെ ഉറപ്പില്‍ വിട്ടയക്കുകയായിരുന്നു. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ കൃത്യമായ ഇടവേളകളില്‍ ഇയാളെ നിരീക്ഷിച്ചിരുന്നുവെന്നാണ് പോലീസ് അറിയിച്ചത്.
വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പില്‍ വേണു (69), ഭാര്യ ഉഷ (62), മകള്‍ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ വെൻ്റിലേറ്ററിലാണ്.
രണ്ട് കുട്ടികളുടെ കൺമുന്നിലിട്ടാണ് പ്രതി നാല് പേരെ ഉപദ്രവിച്ചത്. ഒന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ വിനിഷയുടെ സഹോദരിയുടെ വീട്ടിലേക്ക് മാറ്റി. കൊലപാതകം നടന്ന വീട്ടിൽ പൊലീസിന്‍റെ ശാസ്ത്രീയ പരിശോധനകൾ പൂർത്തിയായി. മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണന്‍റെ നേതൃത്വത്തിൽ 17 അംഗം സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ചേന്ദമംഗലം കൂട്ടക്കൊല: ലക്ഷ്യം ജിതിനായിരുന്നെന്ന് പ്രതി; തടയാൻ ശ്രമിച്ചപ്പോൾ കുടുംബത്തെയും ആക്രമിച്ചു
കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊന്ന സംഭവത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതി ഋതു ജയൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജിതിൻ ബോസിനെ മാത്രം ആക്രമിക്കുകയെന്ന ഉദ്ദേശത്തോടെയാണ് എത്തിയതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.
ജിതിനെ ആക്രമിക്കുന്നതിനിടെ കുടുംബാംഗങ്ങൾ ഇടയ്ക്കു കയറുകയും തുടർന്ന് അവരെയും ആക്രമിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനു മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു(69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് മരണപ്പെട്ടത്. വിനിഷയുടെ ഭർത്താവാണ് ജിതിൻ. ഇയാൾ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ലഹരിക്ക് അടിമയായ പ്രതി അയൽക്കാരുമായി നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇയാൾ കൊലപതക സമയം ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ പരീശോധന നടത്തും. കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും ഉൾപ്പെടെയുള്ള അയൽക്കാർ ഇയാൾക്കെതിരെ മുൻപ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.
പ്രതി മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, സംഭവം നടക്കുമ്പോൾ വീട്ടിൽ രണ്ടു കുട്ടികളുണ്ടായിരുന്നു. ഇവരെ പ്രതി ഉപദ്രവിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.
പ്രതിയായ റിതുവിനെതിരെ സമീപവാസികൾക്കെല്ലാം പരാതിയുണ്ട്. കൊല്ലപ്പെട്ട കുടുംബം ഉൾപ്പെടെ പലരും ഇയാൾക്കെതിരെ പൊലീസിൽ പരാതിപ്പെട്ടിരുന്നു. ഇയാൾ മാനസിക രോഗത്തിനുള്ള സർട്ടിഫിക്കറ്റ് വാങ്ങി വെച്ചിരിക്കുകയാണെന്നും അത് കാണിച്ചാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതെന്നും അയൽവാസികൾ പറയുന്നു. ബൈക്കിന്റെ സ്റ്റമ്പ്, രണ്ട് കത്തി ഉള്‍പ്പെടെ ഉപയോഗിച്ചാണ് ഇയാള്‍ നാലംഗ കുടുംബത്തെ ആക്രമിച്ചത്.
റിതു ജയൻ മൂന്നോളം കേസുകളിൽ പ്രതിയാണെന്നും. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി പറഞ്ഞു. പ്രതി വടക്കേക്കര പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലാണ്. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നേരത്തെയും നിരവധി കേസുകളുണ്ട്.
Post a Comment