ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ടൈംസ് നൗ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ, ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേ: യുഡിഎഫ് 13-15, എല്‍ഡിഎഫ് 3-

(www.kl14onlinenews.com)
(01-JUN-2024)

ലോക്സഭാ തിരഞ്ഞെടുപ്പ് 2024: ടൈംസ് നൗ എക്‌സിറ്റ് പോളില്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ, ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേ: യുഡിഎഫ് 13-15, എല്‍ഡിഎഫ് 3-
ന്യൂഡല്‍ഹി: ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫല പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പ് 2024ല്‍ കേരളത്തില്‍ യുഡിഎഫിന് മേല്‍കൈ. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റും ബിജെപി ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

2019ലെ സീറ്റുനില

2019ലെ ലോകസ്ഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫ് തരംഗമായിരുന്നു. മത്സരം നടന്ന 20 മണ്ഡലങ്ങളില്‍ 19 സീറ്റും യുഡിഎഫിനൊപ്പമായിരുന്നു. ആലപ്പുഴ മണ്ഡലത്തില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. ആലപ്പുഴയില്‍ കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ 10,485 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയ എ എം ആരിഫ് മാത്രമാണ് കേരളത്തില്‍ നിന്നുള്ള എല്‍ഡിഎഫിന്റെ ഏക ലേക്സഭാംഗം.

രാഹുല്‍ഗാന്ധി ഇംപാക്ട്, ശബരിമല വിഷയം എന്നിവയെല്ലാം ഇടതിന് തിരിച്ചടിയായി എന്നതായിരുന്നു തിരഞ്ഞെടുപ്പ് നിരീക്ഷകരുടെ വിലയിരുത്തല്‍. പാര്‍ട്ടിയുടെ ഉറച്ച കോട്ടയായ കാസര്‍കോട്, പാലക്കാട്, ആലത്തൂര്‍, വടകര എന്നീ മണ്ഡലങ്ങളിലടക്കം യുഡിഎഫ് വന്‍ഭൂരിപക്ഷത്തോടെ അട്ടിമറി വിജയം കൊയ്യുകയായിരുന്നു.

ഇക്കുറി ലോകസ്ഭയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ വിജയം കൊയ്ത് തിരിച്ചുവരാമെന്നാണ് സിപിഐഎമ്മിന്റെ കണക്കുകൂട്ടല്‍. 12 നടുത്ത് സീറ്റ് ഇക്കുറി നേടുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.

എന്നാല്‍, സംസ്ഥാന ഭരണത്തിന്റെ ജനവിരുദ്ധ വികാരം ആഞ്ഞടിക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ 20 മണ്ഡലങ്ങളിലും ജയിക്കുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. ഇതിനിടെ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. തൃുശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ബിജെപി വിജയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്നത് വടകര മണ്ഡലത്തിലാണ്. വടകരയിലെ ഫലപ്രഖ്യാപനം കേരളം ഉറ്റുനോക്കുന്നതാണ്.

ഇന്ത്യ ടിവി-സിഎന്‍എക്‌സ് സര്‍വ്വേ: യുഡിഎഫ് 13-15, എല്‍ഡിഎഫ് 3-5

ഇന്ത്യ ടുഡേ - ആക്‌സിസ് മൈ ഇന്ത്യ സര്‍വ്വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നതും കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍കൈയെന്നാണ്. യുഡിഎഫിന് 17 മുതല്‍ 18 വരെ സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് 0 -1. എന്‍ഡിഎ രണ്ട് സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പറയുന്നു.

എബിപി ന്യൂസ് -സീ വോട്ടര്‍ സര്‍വേ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത് കേരളത്തില്‍ യുഡിഎഫിന് മേല്‍കൈയെന്നാണ്. യുഡിഎഫിന് 17 മുതല്‍ 19 സീറ്റ് കിട്ടുമെന്നും എല്‍ഡിഎഫിന് സീറ്റൊന്നും കിട്ടില്ലെന്നും പ്രവചനമുണ്ട്. ബിജെപി ഒരു സീറ്റു മുതല്‍ മൂന്ന് സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

ടൈംസ് നൗ എക്‌സിറ്റ് പോള്‍ ഫല പ്രകാരം ലോക്സഭാ തിരഞ്ഞെടുപ്പ് 2024ല്‍ കേരളത്തില്‍ യുഡിഎഫിനാണ് മേല്‍കൈ. യുഡിഎഫിന് 14 മുതല്‍ 15 സീറ്റ് വരെ കിട്ടുമെന്നാണ് പ്രവചനം. എല്‍ഡിഎഫിന് നാല് സീറ്റും. ബിജെപി ഒരു സീറ്റ് നേടുമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

Post a Comment

أحدث أقدم