സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ: വിജ്ഞാപനമിറക്കി പരീക്ഷാ ഭവന്‍

(www.kl14onlinenews.com)
(13-May-2024)

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ: വിജ്ഞാപനമിറക്കി പരീക്ഷാ ഭവന്‍
തിരുവനന്തപുരം :
സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ നാല് വരെ: വിജ്ഞാപനമിറക്കി പരീക്ഷാ ഭവന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് ഒരു ശ്രമം കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി സേ പരീക്ഷ നടത്തും. മെയ് 28 മുതല്‍ ജൂണ്‍ നാല് വരെയാണ് സേ പരീക്ഷയുടെ തീയ്യതികള്‍. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് പരീക്ഷയെഴുതാം.

എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ 99.69 ശതമാനമാണ് വിജയം. എസ്എസ്എല്‍സിക്ക് കഴിഞ്ഞ തവണ 99. 7% ആയിരുന്നു വിജയം. ഇത്തവണ 0.01% മാത്രമാണ് ഫലത്തിലുണ്ടായ കുറവ്. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവരുടെ എണ്ണം 71,831. വിജയ ശതമാനം ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയില്‍ 99.92. കുറവ് തിരുവനന്തപുരത്ത്. 99.08. പാലാ ഉപവിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടി ഒന്നാമതെത്തി.

എസ്എസ്എല്‍സിക്ക് വാരിക്കോരി മാര്‍ക്കിടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനാല്‍ പരീക്ഷാരീതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ നിരന്തരമൂല്യ നിര്‍ണ്ണയത്തിന് 20 മാര്‍ക്കും എഴുത്തുപരീക്ഷയില്‍ വെറും പത്ത് മാര്‍ക്കുമുണ്ടെങ്കില്‍ പാസാകും. ഈ ഉദാര രീതി മാറ്റിയാണ് സബ്ജക്ട് മിനിമത്തിലേക്കുള്ള മടക്കം. എഴുത്തുപരീക്ഷയില്‍ എല്ലാ വിഷയത്തിനും മിനിമം 12 മാര്‍ക്കുണ്ടെങ്കിലേ ജയിക്കൂ. എട്ടാം ക്‌ളാസ് വരെ എല്ലാവരെയും പാസ്സാക്കുന്ന രീതിയിലും മാറ്റം കൊണ്ടുവരും. പരിഷ്‌ക്കരണത്തിനായി ഉടന്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ക്ലേവ് നടത്തും.

Post a Comment

Previous Post Next Post