സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു;പോളിങ് അര്‍ധരാത്രിവരെ നീണ്ടേക്കും, ഉദ്യോഗസ്ഥ അലംഭാവമെന്ന് യുഡിഎഫ്

(www.kl14onlinenews.com)
(26-APR-2024)

സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു;പോളിങ് അര്‍ധരാത്രിവരെ നീണ്ടേക്കും, ഉദ്യോഗസ്ഥ അലംഭാവമെന്ന് യുഡിഎഫ്
കോഴിക്കോട്: സംസ്ഥാനത്ത് രാത്രി വൈകിയും വോട്ടെടുപ്പ് തുടരുന്നു. വോട്ടെടുപ്പ് സമയം കഴിഞ്ഞ് മൂന്ന് മണിക്കൂർ പിന്നിടുമ്പോഴും വടക്കൻ കേരളത്തിലെ ചില ബൂത്തുകളില്‍ പോളിങ് അവസാനിച്ചിട്ടില്ല. വടകര മണ്ഡലത്തില്‍ കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും സ്ത്രീകളുൾപ്പടെ നൂറ് കണക്കിന് പേരാണ് വോട്ട് രേഖപ്പെടുത്താന്‍ കാത്തുനിൽക്കുന്നത്. കോഴിക്കോട് 284 ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുകയാണ്. 2248 ബൂത്തുകളില്‍ 1964 ഇടത്ത് വോട്ടെടുപ്പ് പൂര്‍ത്തിയായി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ 7 ബൂത്തില്‍ വോട്ടെടുപ്പ് തുടരുകയാണ്. ആലത്തൂരില്‍ 9 ബൂത്തുകളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
കണ്ണൂരിലും വടകരയിലും അടക്കം സംസ്ഥാനത്ത് പലയിടത്തും വോട്ടിംഗ് വൈകിയത് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടായ ഗുരുതര വീഴ്ചയെന്ന് യുഡിഎഫ് ആരോപിച്ചു. ഇഴഞ്ഞു നീങ്ങിയ പോളിങ് പലയിടത്തും വില്ലനായി. മെഷീനുകൾ തകരാർ ആയത് അടക്കം പല പ്രശ്നങ്ങളുമുണ്ടായ അശ്രദ്ധകൊണ്ടാണ് പോളിങ് ഇത്ര വൈകാൻ കാരണം. നടത്തിപ്പിലെ വീഴ്ചയില്‍ കർശനമായ നടപടി വേണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും കെ കെ രമ എംഎൽഎയും ആവശ്യപ്പെട്ടു. അട്ടിമറി നടന്നതായി സംശയിക്കുന്നതായി യുഡിഎഫ് ആരോപിച്ചു. യുഡിഎഫിന് മേൽക്കൈയുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയത്. എല്‍ഡിഎഫിന് മേൽക്കൈയുള്ള ബൂത്തുകളിൽ സാധാരണ നിലയിൽ വോട്ടെടുപ്പ് നടന്നതെന്ന് ഡിസിസി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ ആരോപിച്ചു.

അതേസമയം, സംസ്ഥാനത്ത് പോളിങ് ശതമാനത്തിൽ വലിയ ഇടിവാണ് ഉണ്ടായത്. രാത്രി എട്ടര വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 70.35 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കിയാൽ 7 ശതമാനത്തോളം കുറവാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ആയിരുന്നു പോളിങ് രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പോളിങ് പത്തനംതിട്ടയിലാണ് ഉണ്ടായത്. 63.35%. കണ്ണൂരിൽ ആണ് ഏറ്റവും കൂടുതൽ. 75.74%

അതേസമയം
വടകര ഓര്‍ക്കാട്ടേരിയിലും മാക്കുല്‍പീടികയിലും അര്‍ധരാത്രിവരെ നീണ്ടേക്കും. വൈകിട്ട് നാലുമണിക്ക് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഇപ്പോഴും വരി നില്‍ക്കുന്നു. കാത്തുനിന്ന് മടുത്ത് പലരും മടങ്ങിപ്പോയി. വോട്ടിങ് യന്ത്രത്തകരാറും വോട്ടിങ്ങിലെ മെല്ലെപ്പോക്കും കടുത്തചൂടും വൈകാന്‍ കാരണം. 71 ശതമാനം ആളുകള്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിങ് കൂടുതല്‍ കണ്ണൂരും (75.57) ആലപ്പുഴയിലുമാണ്(74.25). പത്തനംതിട്ടയിലും(63.34) ഇടുക്കിയിലുമാണ് (66.37) കുറവ്. 2019 തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 77.84% പോളിങ്

വോട്ടെടുപ്പ് താമസിക്കുന്നത് ഉദ്യോഗസ്ഥ തലത്തിലെ അലംഭാവമെന്ന് കെ.സുധാകരന്‍. സ്ത്രീകളടക്കം ക്യൂ നില്‍ക്കുന്നു. താമസമുണ്ടായതിന്റെ കാരണം അന്വേഷിക്കണമെന്നും കെ.സുധാകരന്‍ പറഞ്ഞു. നീതിയുക്തമായ തിരഞ്ഞെടുപ്പ് നടന്നില്ലെന്നും പോളിങ് ശതമാനം കുറഞ്ഞത് വീഴ്ചയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പറഞ്ഞു.

Post a Comment

Previous Post Next Post