(www.kl14onlinenews.com)
(09-NOV-2023)
ബാംഗ്ലൂർ: പാകിസ്ഥാന്റേയും അഫ്ഗാനിസ്ഥാന്റേയും ഏകദിന ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ തകര്‍ത്ത് ന്യൂസിലന്‍ഡ്. ശ്രീലങ്കയെ അഞ്ച് വിക്കറ്റിന് തകര്‍ത്തോടെ കിവീസ് ആദ്യ നാലിലെ അവസാനക്കാരാകുമെന്ന് ഏറെക്കുറെ ഉറപ്പായി. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ ട്രന്റ് ബോള്‍ട്ടാണ് ലങ്കയെത തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച്g വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഡെവോണ്‍ കോണ്‍വെ (45), രചിന്‍ രവീന്ദ്ര (42) എന്നിവര്‍ നല്‍കിയ തുടക്കം ന്യൂസിലന്‍ഡിന് ഗുണം ചെയ്തു. പിന്നീട് ഡാരില്‍ മിച്ചലിന്റെ (43) ഇന്നിംഗ്‌സ് വിജയത്തില്‍ നിര്‍ണായകമായി. ജയത്തോടെ ന്യൂസിലന്‍ഡ് നാലാം സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചു. ഇന്ത്യ - കിവീസ് സെമി ഫൈനിലാണ് സാധ്യത. പാകിസ്ഥാനും അഫ്ഗാനും അവരുടെ അവസാന മത്സരത്തില്‍ അവിശ്വസനീയമായ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ കിവീസിനെ മറികടക്കാനാവൂ.
വലിയ റണ്‍റേറ്റിലുള്ള വിജയം സ്വപ്‌നം കണ്ടാണ് കിവീസ് സ്‌കോര്‍ പിന്തുടരാനെത്തിയത്. ഒന്നാം വിക്കറ്റില്‍ കോണ്‍വെ - രവീന്ദ്ര സഖ്യം 86 റണ്‍സ് ചേര്‍ത്തു. 42 പന്തില്‍ 45 റണ്‍സെടുത്ത കോണ്‍വെയാണ് ആദ്യം മടങ്ങുന്നത്. ഒമ്പത് ബൗണ്ടറികള്‍ നേടിയ താരത്തെ ദുഷ്മന്ത ചമീര 13-ാം ഓവറില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ രവീന്ദ്രയും മടങ്ങി. 34 പന്തുകള്‍ നേരിട്ട താരം മൂന്ന് വീതം സിക്‌സും ഫോറും നേടി. മഹീഷ് തീക്ഷണയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ കെയ്ന്‍ വില്യംസണ്‍ (14) - ഡാരില്‍ മിച്ചല്‍ സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. വില്യംസണെ എയ്ഞ്ചലോ മാത്യൂസ് ബൗള്‍ഡാക്കി. പിന്നീടെത്തിയ മാര്‍ക് ചാപ്മാന്‍ (7) റണ്ണൗട്ടായി. ഇതിനിടെ മിച്ചലിനെ മാത്യൂസ് മടക്കി. രണ്ട് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്‌സ്. താരം മടങ്ങുമ്പോള്‍ കിവീസ് വിജയത്തിനടുത്തെത്തിയിരുന്നു. വൈകാതെ ഗ്ലെന്‍ ഫിലിപ്‌സ് (17) - ടോം ലാഥം (2) സഖ്യം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ, 28 പന്തില്‍ 51 റണ്‍സെടുത്ത കുശാല്‍ പെരേരയാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങിയത്. വാലറ്റത്ത് മഹീഷ് തീക്ഷണയുടെ (91 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്‌സ് കൂടി ഇല്ലായിരുന്നെങ്കില്‍ ലങ്കയുടെ അവസ്ഥ ഇതിലും പരിതാപകരമായേനെ. ദില്‍ഷന്‍ മധുഷങ്ക (19) എയ്ഞ്ചലോ മാത്യൂസ് (16), ധനഞ്ജയ ഡി സില്‍വ (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ഓപ്പണര്‍ പതും നിസ്സങ്ക (2), കുശാല്‍ മെന്‍ഡിസ് (6), സദീര സമരവിക്രമ (1), ചരിത് അസലങ്ക (8), ചാമിക കരുണാരത്‌നെ (6), ദുഷ്മന്ത (1) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന വിക്കറ്റില്‍ തീക്ഷണ - മധുഷങ്ക സഖ്യം 43 റണ്‍സ് കൂട്ടിചേര്‍ത്തു.
Tr
ലോക്കി ഫെര്‍ഗൂസണ്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ടിം സൗത്തി ഒരു വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒരു മാറ്റവുമായിട്ടാണ് ന്യൂസിലന്‍ഡ് ഇറങ്ങിയത്. ഇഷ് സോധിക്ക് പകരം ലോക്കി ഫെര്‍ഗൂസണ്‍ ടീമിലെത്തി. ശ്രീലങ്ക ഒരു മാറ്റമാണ് വരുത്തിയത്. കശുന്‍ രജിതയ്ക്ക് പകരം ചാമിക കരുണാര്തനെ ടീമില്‍ വന്നു.
മഹാത്ഭുതം സംഭവിച്ചാല്‍ സെമി ഫൈനലില്‍ കടക്കാം! പാകിസ്ഥാന്റെ സാധ്യത ഇങ്ങനെ
ഏകദിന ലോകകപ്പില്‍ സെമി ഫൈനല്‍ ഉറപ്പിക്കാനുള്ള മത്സരത്തില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെ പാകിസ്ഥാന്‍ ഏറെക്കുറെ പുറത്തായതെന്ന് ഉറപ്പിക്കാം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 46.4 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ന്യൂസിലന്‍ഡ് ആഹ്രഹിച്ചത് വലിയ മാര്‍ജിനിലുള്ള വിജയം തന്നെ അവര്‍ സ്വന്തമാക്കി. ഇതോടെ നെറ്റ് റണ്‍റേറ്റും കുത്തനെ കൂടി. ഇതുതന്നെയാണ് പാകിസ്ഥാന് വിനയായതും.
പ്രാഥമിക റൗണ്ടില്‍ ഒമ്പത് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ന്യൂസിലന്‍ഡ് 10 പോയിന്റായി. നെറ്റ് റണ്‍റേറ്റ് +0.922. പാകിസ്ഥാന് ഇപ്പോള്‍ എട്ട് പോയിന്റുണ്ട്. ഇനി ഇംഗ്ലണ്ടിനെതിരെ ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. +0.036 റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. പാകിസ്ഥാന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ മാത്രം മതിയാവില്ല. ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റ് മറികടക്കുന്ന രീതിയില്‍ തോല്‍പ്പിക്കണം. ചുരുക്കത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നര്‍ത്ഥം
ന്യൂസിലന്‍ഡ് 25 ഓവറിനിടെയാണ് വിജയലക്ഷ്യം മറികടന്നത്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന്‍ 287 റണ്‍സിന്റെ വ്യത്യാസത്തിലെങ്കിലും വിജയം സ്വന്തമാക്കണം. ഇനി ഇംഗ്ലണ്ടിനാണ് ആദ്യം ബാറ്റിംഗ് എങ്കില്‍ പാകിസ്ഥാന് പ്രതീക്ഷ വേണ്ട, നാട്ടിലേക്ക് മടങ്ങാം. 2.3 ഓവറില്‍ പാകിസ്ഥാന്‍ വിജയം നേടേണ്ടിവരും. പാകിസ്ഥാന്റെ അവസ്ഥ ഇതാണെങ്കില്‍ അഫ്ഗാനെ കുറിച്ച് പറയേണ്ടതില്ലല്ലൊ. -0.338 റണ്‍റേറ്റാണ് അഫ്ഗാന്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയാണ് അഫ്ഗാനിസ്ഥാന്റെ എതിരാളി.
ചുരുങ്ങിയത് 500 റണ്‍സ് വ്യത്യാസത്തിലെങ്കിലും അഫ്ഗാന് ജയിക്കേണ്ടിവരും. അഫ്ഗാനെ സംബന്ധിച്ചിടത്തോളം അങ്ങനെയൊരു വിജയം അസാധ്യമാണ്. എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അഫ്ഗാന്. എന്നാല്‍ വമ്പന്മാരെ തോല്‍പ്പിക്കാനായെന്ന ഖ്യാതിയുമായിട്ടാണ് അഫ്ഗാന്‍ മടങ്ങുക. പാകിസ്ഥാന്‍, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരെ അഫ്ഗാന്‍ തോല്‍പ്പിച്ചിരുന്നു. നെതര്‍ലന്‍ഡ്‌സിനേയും തകര്‍ത്തുവിട്ടു. ഓസ്‌ട്രേലിയയെ വിറപ്പിച്ചാണ് അഫ്ഗാന്‍ കീഴടങ്ങിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ വീഴുകയായിരുന്നു അഫ്ഗാന്‍. ആ മത്സരം ജയിച്ചിരുന്നെങ്കില്‍ അഫ്ഗാന് സെമി അവസരം ഉണ്ടാകുമായിരുന്നു
إرسال تعليق