മണിപ്പൂര്‍ സംഘര്‍ഷം: ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങളില്‍ ആശങ്കയറിയിച്ച് യുഎസ്

(www.kl14onlinenews.com)
(July -24-2023)

മണിപ്പൂര്‍ സംഘര്‍ഷം: ലൈംഗികാതിക്രമങ്ങളുടെ ദൃശ്യങ്ങളില്‍ ആശങ്കയറിയിച്ച് യുഎസ്

വാഷിങ്ടണ്‍: മണിപ്പൂരില്‍ കലാപത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് സ്ത്രീകളെ നഗ്‌നരായി നടത്തിയതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ റിപ്പോര്‍ട്ടുകളില്‍ അതീവ ആശങ്ക അറിയിച്ച് യുഎസ്.

ആള്‍ക്കൂട്ടം സ്ത്രീകളെ നഗ്‌നരാക്കി നടത്തിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത സംഭവം രണ്ട് മാസം മുമ്പാണ് നടന്നത്, എന്നാല്‍ കഴിഞ്ഞ ആഴ്ചയില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെ ഇത് ദേശീയമായും ആഗോളവുമായ ശ്രദ്ധ പിടിച്ചുപറ്റി. സംഭവത്തില്‍ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഭവത്തെ ‘ക്രൂരവും’ ‘ഭയാനകവും’ എന്ന് വിളിച്ച യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് സംഭവങ്ങളില്‍ ആശങ്കയറിച്ചു. കുക്കികള്‍ക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സാധ്യമായ മാറ്റങ്ങളെച്ചൊല്ലി ഗോത്രവര്‍ഗ കുക്കി ജനങ്ങളും ഭൂരിപക്ഷ വംശീയരായ മെയ്ദികളും തമ്മിലുള്ള തീവ്രമായ വംശീയ ഏറ്റുമുട്ടലിനിടെ മെയ് മാസത്തില്‍ 21-ഉം 19-ഉം വയസ്സുള്ള ഇരകളാണ് ആക്രമിക്കപ്പെട്ടത്.

3.2 മില്യണ്‍ ജനങ്ങളുള്ള സംസ്ഥാനത്തേക്ക് ആയിരക്കണക്കിന് അര്‍ദ്ധസൈനികരെയും സൈനികരെയും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചതിന് ശേഷമാണ് പ്രശ്നം ശമിച്ചത്. എന്നാല്‍ ഇടയ്ക്കിടെയുള്ള അക്രമങ്ങളും കൊലപാതകങ്ങളിലും സംസ്ഥാനം സംഘര്‍ഷഭരിതമായി തുടരുകയും ചെയ്തു. മണിപ്പൂരില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുറഞ്ഞത് 125 പേര്‍ കൊല്ലപ്പെടുകയും 40,000 ത്തിലധികം പേര്‍ വീടുവിട്ട് പലായനം ചെയ്യുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

മണിപ്പൂരിലെ അക്രമങ്ങള്‍ക്കെതിരെ സമാധാനപരവും ഉള്‍ക്കൊള്ളുന്നതുമായ ഒരു പ്രമേയത്തെ പിന്തുണക്കുന്നതായും എല്ലാ ഗ്രൂപ്പുകളെയും വീടുകളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിനൊപ്പം മാനുഷിക സഹായങ്ങളോട് പ്രതികരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പറഞ്ഞു. ആക്രമണത്തെ ‘ലജ്ജാകരമാണ്’ എന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post