അസം വെള്ളപ്പൊക്കം; റോഡുകൾ പാലങ്ങളും തകർന്നു, ദുരിതത്തിലായത് 1.2 ലക്ഷം പേർ

(www.kl14onlinenews.com)
(June-22-2023)

അസം വെള്ളപ്പൊക്കം; റോഡുകൾ പാലങ്ങളും തകർന്നു, ദുരിതത്തിലായത് 1.2 ലക്ഷം പേർ
അസമിൽ ബുധനാഴ്ചയുണ്ടായ വെള്ളപ്പൊക്കം രൂക്ഷമായി. സംസ്ഥാനത്തെ 10 ജില്ലകളിലായി 1.2 ലക്ഷത്തോളം ആളുകളെയാണ് ഇതിനകം വെള്ളപ്പൊക്കം ബാധിച്ചത്. മിക്കവാറും എല്ലാ വർഷവും വെള്ളപ്പൊക്കം അസമിലെ പ്രദേശങ്ങളിൽ നാശനഷ്ടം വിതയ്ക്കാറുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനങ്ങളിലൊന്നാണ് അസം. ചൊവ്വാഴ്ച വരെ ഒമ്പത് ജില്ലകളിലായി 34,000-ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്.

അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എഎസ്‌ഡിഎംഎ) പ്രതിദിന വെള്ളപ്പൊക്ക റിപ്പോർട്ട് അനുസരിച്ച്, ബക്‌സ, ബാർപേട്ട, ദരാംഗ്, ധേമാജി, ധുബ്രി, കൊക്രജാർ, ലഖിംപൂർ, നൽബാരി, സോനിത്പൂർ, ഉദൽഗുരി ജില്ലകളിലായി 1,19,800-ലധികം ആളുകൾ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നുണ്ട്. 45,000 ത്തോളം ആളുകൾ ദുരിതമനുഭവിക്കുന്ന സംസ്ഥാനത്തെ ഏറ്റവും കൂടുതൽ നാശനഷ്ടം സംഭവിച്ച ജില്ല നൽബാരിയാണ് തൊട്ടുപിന്നാലെ 26,500-ലധികം ആളുകളുള്ള ബക്‌സയും 25,000-ലധികം ആളുകളുള്ള ലഖിംപൂരും റിപ്പോർട്ട് പറയുന്നു.
അഞ്ച് ജില്ലകളിലായി 14 ദുരിതാശ്വാസ ക്യാമ്പുകൾ ഭരണകൂടം തുറന്നിട്ടുണ്ട് 2,091 പേരാണ് ക്യാമ്പിലുള്ളത്. അഞ്ച് ജില്ലകളിലായി 17 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും ഉണ്ട്. സൈന്യം, അർദ്ധസൈനിക സേനകൾ, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർ ആൻഡ് എമർജൻസി സർവീസസ് (എഫ് ആൻഡ് ഇഎസ്), സിവിൽ അഡ്മിനിസ്ട്രേഷനുകൾ, എൻജിഒകൾ എന്നിവർ വിവിധ സ്ഥലങ്ങളിൽ നിന്ന് 1,280 പേരെ രക്ഷപ്പെടുത്തി. മൊത്തം 780 ഗ്രാമങ്ങൾ വെള്ളത്തിനടിയിലാണെന്നും അസമിലുടനീളം 10,591.85 ഹെക്ടർ വിളകൾ നശിച്ചിട്ടുണ്ടെന്നും എഎസ്ഡിഎംഎ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു.

ബക്‌സ, ബാർപേട്ട, സോണിത്പൂർ, ധുബ്രി, ദിബ്രുഗഡ്, കാംരൂപ്, കൊക്രജാർ, ലഖിംപൂർ, മജുലി, മോറിഗാവ്, നാഗോൺ, സൗത്ത് സൽമാര, ഉദൽഗുരി എന്നിവിടങ്ങളിലാണ് വൻതോതിലുള്ള മണ്ണൊലിപ്പ് ഉണ്ടായത്. കനത്ത മഴയിലാണ് മണ്ണിടിച്ചിലുകൾ ഉണ്ടായതായതെന്ന് ദിമ ഹസാവോയും കാംരൂപ് മെട്രോപൊളിറ്റനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ബക്‌സ, നാൽബാരി, ബാർപേട്ട, സോനിത്പൂർ, ബോംഗൈഗാവ്, ദരാംഗ്, ചിരാംഗ്, ധുബ്രി, ഗോൾപാറ, കാംരൂപ്, കോക്രജാർ, ലഖിംപൂർ, നാഗോൺ, ഉദൽഗുരി, ധേമാജി, മജുലി എന്നിവിടങ്ങളിലെ വെള്ളപ്പൊക്കത്തിൽ കായലുകളും റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post