(www.kl14onlinenews.com)
(04-Mar-2023)
ന്യൂഡൽഹി: വിചാരണ തീരുംവരെ കേരളത്തിൽ ചികിത്സ അനുവദിക്കാനുള്ള അപേക്ഷയുമായി പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയിൽ.
സുപ്രീംകോടതി 2014ൽ ജാമ്യം അനുവദിച്ചപ്പോൾ മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ ജന്മനാട്ടിലേക്ക് പോകാൻ ഇളവ് ചെയ്യണമെന്ന് മഅ്ദനി ബോധിപ്പിച്ചു. നാലു മാസത്തിനകം തീർക്കുമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിക്ക് ഉറപ്പുനൽകിയ വിചാരണ എട്ടു വർഷം കഴിഞ്ഞിട്ടും അന്തിമവാദത്തിനെടുക്കാതെ നീണ്ടുപോവുകയാണ്.
ആരോഗ്യാവസ്ഥ മോശമായി ബംഗളൂരുവിൽ വീട്ടുതടങ്കലിന് സമാനമായ സ്ഥിതിയിലാണ്. വർഷങ്ങളായി വിചാരണ മന്ദഗതിയിൽ നീങ്ങുന്നതിന്റെ കെടുതി വിവരിച്ച മഅ്ദനി വളരെ മുമ്പെ സുപ്രീംകോടതി നടത്തിയ വിമർശനങ്ങളും അപേക്ഷയോടൊപ്പം സമർപ്പിച്ചു.
അതേസമയം,
പിഡിപി പന്തം കൊളുത്തി പ്രകടനം ഇന്ന് ഉപ്പളയിൽ
ഉപ്പള : മഅദനി യുടെ ജീവൻ രക്ഷിക്കുക സർക്കാർ അടിയന്തിരമായി ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് ആറ് മണിക്ക് ഉപ്പള ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു
നീണ്ട ജയിൽ വാസവും വേണ്ടചികിസയും ലഭ്യമാകാത്തതിന്റെ പേരിൽ രോഗം മൂര്ചിച്ചുവരുകയാണ് നിലവിൽ സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ ഉള്ളതായി ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തിറ്റുണ്ട്
അടിയന്തിര ശാസ്ത്രകൃയ വേണമെന്നാണ് നിർദേശം അല്ലാത്ത പക്ഷം ശരീരം തീർത്തും നിശ്ചലമാകുമെന്ന മുന്നറിയിപ്പാണ് നൽകുന്നത്
ഈ സാഹചര്യത്തിൽ മഅദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടുക പന്തം കൊളുത്തി പ്രകടനം സൂചനമാത്രമാണെന്നും കേരള കർണാടക അതിർത്തി റോഡ് ഉപരോധമടക്കം വരും നാളുകളിൽ നടത്തുമെന്നും നേതാക്കൾ അറിയിച്ചു
إرسال تعليق