കശ്മീരില്‍ ലഭിച്ചത് ഗ്രനേഡുകളല്ല, ഹൃദയം നിറഞ്ഞ 'സ്‌നേഹം'; രാഹുല്‍ ഗാന്ധി: ഭാരത്ജോഡോ യാത്രയ്ക്ക് ഔദ്യോഗിക സമാപനം‌

(www.kl14onlinenews.com)
(30-Jan-2023)

കശ്മീരില്‍ ലഭിച്ചത് ഗ്രനേഡുകളല്ല, ഹൃദയം നിറഞ്ഞ 'സ്‌നേഹം'; രാഹുല്‍ ഗാന്ധി: ഭാരത്ജോഡോ യാത്രയ്ക്ക് ഔദ്യോഗിക സമാപനം‌
കശ്മീരില്‍ താന്‍ ആക്രമിക്കപ്പെടുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കിലും ജനങ്ങള്‍ കൈയ്യില്‍ ഗ്രനേഡുകളല്ല നല്‍കിയത്, മറിച്ച് ഹൃദയം നിറഞ്ഞ സ്‌നേഹമാണ് നല്‍കിയതെന്നും ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മു കശ്മീരില്‍ ബിജെപി അംഗങ്ങള്‍ക്ക് ഇങ്ങനെ നടക്കാന്‍ സാധിക്കാത്തത് അവര്‍ക്ക് ഭയം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്റെ പിതാവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ ഓര്‍ക്കുമ്പോള്‍ നഷ്ടപ്പെടലിന്റെ വേദന മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണത്തില്‍ തങ്ങളുടെ ബന്ധുക്കളെ നഷ്ടപ്പെട്ടവരുടെ വേദന തനിക്ക് മനസ്സിലായി. ചടങ്ങില്‍ പരമ്പരാഗത കശ്മീരി ഫെറാന്‍ ധരിച്ചായിരുന്നു രാഹുല്‍ ജനങ്ങളോട് സംസാരിച്ചത്.

ശ്രീനഗറില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ സാന്നിധ്യത്തിലാണ് രാഹുല്‍ ഗാന്ധിക്കൊപ്പം ഭാരത് ജോഡോ യാത്രയുടെ സമാപനം കുറിച്ചത്. ഡിഎംകെ, എന്‍സി, പിഡിപി, സിപിഐ, ആര്‍എസ്പി, ഐയുഎംഎല്‍ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഭാരത് ജോഡോ യാത്ര തിരഞ്ഞെടുപ്പ് ജയിക്കാനായിരുന്നില്ലെന്നും വിദ്വേഷത്തിനെതിരെയായിരുന്നുവെന്നും ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ശ്രീനഗറിലെ ചെഷ്മ സാഹിയിലെ യാത്രയുടെ ക്യാമ്പ് സൈറ്റില്‍ രാവിലെ രാഹുല്‍ ദേശീയ പതാക ഉയര്‍ത്തി. അഞ്ച് മാസത്തിനിടെ 12 സംസ്ഥാനങ്ങളില്‍ സഞ്ചരിച്ച് ഭാരത് ജോഡോ യാത്രയുടെ 4,000 കിലോമീറ്റര്‍ നീണ്ട പദയാത്ര ഇന്നലെ അവസാനിപ്പിച്ചിരുന്നു. ഇന്ന് ശ്രീനഗറിലെ പാര്‍ട്ടി ആസ്ഥാനത്ത് ഖാര്‍ഗെ ത്രിവര്‍ണ പതാകയും ഉയര്‍ത്തി, ഭാരത് ജോഡോ യാത്ര സ്മാരകവും സ്ഥാപിച്ചു.

അത്യന്തം ആവേശകരമായ അന്തരീക്ഷത്തിൽ ഭാരത് ജോഡോ യാത്രയുടെ സമാപനം. ശ്രീനഗറിൽ കനത്ത മഞ്ഞുവീഴ്ച്ചയെ അവഗണിച്ചായിരുന്നു രാഹുൽ ഗാന്ധി സമാപന സമ്മേളനത്തിൽ സംസാരിച്ചത്. പതിനായിരക്കണക്കിന് ആളുകൾ പ്രതികൂല കാലാവസ്ഥയിലും ജോഡോ യാത്രാ സമാപന സമ്മേളനത്തിന് എത്തി. മഞ്ഞു വീഴ്ചയെ തുടർന്ന് വൈകിയാണ് സമാപന സമ്മേളനം ആരംഭിച്ചത്. സിപിഐ ഉൾപ്പെടെ പതിനൊന്ന് രാഷ്ട്രീയ പാർട്ടി ഭാഗമായി പങ്കെടുത്തു.

യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന് ഉറപ്പില്ലായിരുന്നെന്നും ജനങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വെറുപ്പ് വിതയ്ക്കുന്ന കൊലപാതകങ്ങൾ ഇല്ലാതാക്കാനാണ് തന്റെ യാത്ര. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വത്തിന്റെ ഓർമ്മകൾ വികാരാധീനനായി രാഹുൽ പങ്കുവച്ചു. 21 പ്രതിപക്ഷ പാർട്ടികളെയാണ് കോൺഗ്രസ് സമാപന സമ്മേളനത്തിലേക്ക് ക്ഷണിച്ചതെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തില്ല.

#WATCH | Srinagar:Congress MP Rahul Gandhi says, “…Four children came to me. They were beggars&had no clothes on…I hugged them…They were cold&shivering. Maybe they didn’t have food. I thought that if they’re not wearing jackets or sweaters, I too shouldn’t wear the same…” pic.twitter.com/Mo81yWMvho

— ANI (@ANI) January 30, 2023

ഇന്ത്യയിലുട നീളം 4,000 കിലോമീറ്ററുകൾ താണ്ടി ഏകദേശം അഞ്ച് മാസം കൊണ്ടാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ഭാരത് ജോ‍ഡോ യാത്ര പൂർത്തിയായത്. ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിയെന്ന് പറഞ്ഞ രാഹുൽ ഗാന്ധി യാത്രയ്ക്കിടയിൽ ഉണ്ടായ പല അനുഭവങ്ങളും പങ്കുവെച്ചു.

#WATCH | Congress president Mallikarjun Kharge greets party MP Rahul Gandhi at the concluding event of Bharat Jodo Yatra in Srinagar, J&K. The event is ongoing here amid heavy snowfall. pic.twitter.com/SnN4bnItn2

— ANI (@ANI) January 30, 2023

കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേയും ശ്രീനഗറിൽ സമാപന സമ്മേളനത്തിന് എത്തിയിരുന്നു. മഞ്ഞുവീഴ്ച്ചയെ തുടർന്ന് അദ്ദേഹത്തിന്റെ പ്രസംഗ സമയം കുറച്ചിരുന്നു. പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, എൻസി നേതാവ് ഒമർ അബ്ദുള്ള, ഡിഎംകെ എംപി തിരുച്ചി ശിവ, ബിഎസ്പി എംപി ശ്യാം സിംഗ് യാദവ് എന്നിവരും ശ്രീനഗറിൽ എത്തി.

I learned a lot. One day, I was in a lot of pain. I thought I’ve to walk for 6-7 hrs more & it’ll be difficult. But a young girl came running to me & said that she has written something for me. She hugged me & ran away. I started reading it: Rahul Gandhi, in Srinagar, J&K (1/2) pic.twitter.com/JtvD7Q202S

— ANI (@ANI) January 30, 2023


രാജ്യത്തിന് ആവശ്യമായ യാത്ര എന്നായിരുന്നു പരിപാടിയെ അഭിസംബോധന ചെയ്ത മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞത്. ഈ യാത്രയിലൂടെ ബിജെപിയെ ഇഷ്ടപ്പെടുന്നവരുണ്ടെന്നും ബിജെപി ഒഴികെ പുതിയ സർക്കാർ വേണമെന്ന് ആഗ്രഹിക്കുന്നവരും, ബിജെപിക്ക് നൽകാൻ കഴിയാത്ത സൗഹാർദ്ദം ആഗ്രഹിക്കുന്നവരും സമാധാനത്തോടെയും പരസ്പരം സ്‌നേഹത്തോടെയും ജീവിക്കാൻ ആഗ്രഹിക്കുന്നവരുമുണ്ടെന്ന് തെളിഞ്ഞുവെന്ന് ഒമർ അബ്ദുള്ള പറഞ്ഞു.

She wrote, “I can see your knee is hurting because when you put pressure on that leg, it shows on your face. I can’t walk with you but I’m walking beside you from my heart because I know you’re walking for me & my future. Right at that moment,my pain vanished,” Rahul Gandhi (2/2) pic.twitter.com/VT7foOUZ3r

— ANI (@ANI) January 30, 2023

It has been a very successful yatra. Nation needed this. It has proven that there are people who like BJP & there are people who want a new Govt except BJP, who want harmony&want to live in peace&love with each other -something which the BJP can’t give: Omar Abdullah, in Srinagar pic.twitter.com/hrRULCofII

— ANI (@ANI) January 30, 2023


ഗോഡേസെയുടെ പ്രത്യയശാസ്ത്രം ജമ്മുകാശ്മീരിൽ നിന്നും ഈ രാജ്യത്തിൽ നിന്നും തട്ടിയെടുത്തത് പുനഃസ്ഥാപിക്കപ്പെടുമെന്ന് താൻ വിശ്വസിക്കുന്നതായി മെഹബൂബ മുഫ്തി പറഞ്ഞു. ജമ്മു കശ്മീരിൽ തനിക്ക് പ്രതീക്ഷയുടെ കിരണങ്ങൾ കാണാനാകുമെന്നാണ് ഗാന്ധിജി പറഞ്ഞത്. ഇന്ന് രാഹുൽ ഗാന്ധിയിൽ പ്രതീക്ഷയുടെ കിരണങ്ങളാണ് രാജ്യത്തിന് കാണാൻ കഴിയുന്നത്. കാശ്മീർ രാഹുൽ ഗാന്ധിയുടെ വീടാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

Post a Comment

Previous Post Next Post