രാജസ്ഥാന്‍ പ്രതിസന്ധി: മൂന്ന് നിബന്ധനകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ച് ഗെഹ്ലോട്ട് വിഭാഗം

(www.kl14onlinenews.com)
(26-Sep -2022)

രാജസ്ഥാന്‍ പ്രതിസന്ധി: മൂന്ന് നിബന്ധനകള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ച് ഗെഹ്ലോട്ട് വിഭാഗം
രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയുടെ പേര് സംബന്ധിച്ച് ഞായറാഴ്ച തീരുമാനമുണ്ടാകേണ്ടതായിരുന്നു. ഇതിനായി നിയമസഭാ കക്ഷി യോഗം വിളിച്ചിരുന്നുവെങ്കിലും തീരുമാനമാകുന്നതിന് മുമ്പ് 82 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചു. വിഷയം തണുപ്പിക്കാന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അശോക് ഗെലോട്ടിനെ വിളിച്ചെങ്കിലും ഗെഹ്ലോട്ട് അനുനയശ്രമങ്ങളോട് സഹകരിച്ചില്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.

രാജി സമര്‍പ്പിച്ച എംഎല്‍എമാരുമായി മുഖാമുഖം ചര്‍ച്ച നടത്താന്‍ സോണിയ ഗാന്ധി അജയ് മാക്കന്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. സ്പീക്കറുടെ വസതിയില്‍ രാത്രി വൈകിയും ഇരുവരും എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. കാര്യങ്ങള്‍ നടക്കാതെ വന്നതോടെ എംഎല്‍എമാരെല്ലാം അവരവരുടെ വീടുകളിലേക്ക് പോയി. വീട്ടിലേക്ക് പോകുന്നതിന് മുമ്പ് മൂന്ന് ഉപാധികളാണ് എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചതെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇക്കാര്യത്തില്‍ സമവായത്തിലെത്താതെ ഒരു എംഎല്‍എയും യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു.

മൂന്ന് നിബന്ധനകള്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം അശോക് ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും. അതായത്, ഒക്ടോബര്‍ 18ന് ശേഷമേ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാവൂ.

2020ല്‍ സച്ചിന്‍പൈലറ്റ് പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാരിനെ വീഴാതെ സംരക്ഷിച്ച 102 എംഎല്‍എമാരുടെ അഭിപ്രായങ്ങളെ മാനിക്കണം.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നിര്‍ദ്ദേശങ്ങളില്‍ അശോക് ഗെലോട്ടിന്റെ അഭിപ്രായങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം.

അന്തിമ തീരുമാനം എടുക്കുമ്പോള്‍ വ്യവസ്ഥകള്‍ മനസ്സില്‍ വയ്ക്കുക: മഹേഷ് ജോഷി

ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയില്‍ എല്ലാ എംഎല്‍എമാര്‍ക്കും വിശ്വാസമുണ്ടെന്ന് രാജസ്ഥാന്‍ മന്ത്രി മഹേഷ് ജോഷി പറഞ്ഞു. 'ഞങ്ങള്‍ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്, അന്തിമ തീരുമാനം എടുക്കുമ്പോള്‍ ഹൈക്കമാന്‍ഡ് ഞങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസിനോട് കൂറ് പുലര്‍ത്തിയവരെ പാര്‍ട്ടി ശ്രദ്ധിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.'- മഹേഷ് ജോഷി പറഞ്ഞു.

സിപി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം

മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ തങ്ങളുടെ അഭിപ്രായം സ്വീകരിച്ചിട്ടില്ലെന്ന് രാജിവെച്ച 82 എംഎല്‍എമാര്‍ ആരോപിച്ചു. 10-15 എംഎല്‍എമാരെ (പൈലറ്റ് അനുകൂലികള്‍) കേള്‍ക്കുന്നുണ്ടെന്നും മറ്റ് എംഎല്‍എമാരെ (ഗെഹ്ലോട്ട് അനുകൂലികള്‍) അവഗണിക്കുകയാണെന്നും പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു. രോഷാകുലരായ എംഎല്‍എമാര്‍ സ്പീക്കര്‍ സിപി ജോഷിയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഗെലോട്ട് ക്യാമ്പിലെ എം.എല്‍.എമാരോട് വീണ്ടും ചര്‍ച്ചയ്ക്ക് ആവശ്യപ്പെട്ടപ്പോള്‍ യോഗം ഇപ്പോള്‍ നടക്കില്ലെന്ന് പറഞ്ഞു. തുടര്‍ന്നായിരുന്നു എംഎല്‍എമാരുടെ രാജി. അത് പിന്നീട് സ്പീക്കര്‍ക്ക് കൈമാറി. അശോക് ഗെലോട്ടിനെ പാര്‍ട്ടി അധ്യക്ഷനാക്കട്ടെ, അതിന് ശേഷം ഹൈക്കമാന്‍ഡ് എന്ത് തീരുമാനമെടുത്താലും അത് സ്വീകാര്യമാകുമെന്ന് ബാബുലാല്‍ നഗര്‍ എംഎല്‍എ പറഞ്ഞു..

എംഎല്‍എമാര്‍ ഗൈലോട്ടിനെ തങ്ങളുടെ നേതാവായി കണക്കാക്കുന്നു

എംഎല്‍എമാര്‍ അശോക് ഗെലോട്ടിനെ തങ്ങളുടെ നേതാവായി പരിഗണിച്ചിട്ടുണ്ടെന്ന് കാബിനറ്റ് മന്ത്രി പ്രതാപ് സിംഗ് ഖാചാരിയവാസ് പറഞ്ഞു. എംഎല്‍എമാരുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതെങ്കില്‍ സര്‍ക്കാര്‍ ശരിയായ രീതിയില്‍ മുന്നോട്ടുപോകുമെന്ന് സ്വതന്ത്ര എംഎല്‍എ സന്യം ലോധ പറഞ്ഞു. ഇത് സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നിലംപതിക്കുമെന്ന അവസ്ഥയാണ്.

സച്ചിന്‍പൈലറ്റിന് വിനയായത്...

ലോക്ദള്‍ ക്വാട്ടയില്‍ നിന്നുള്ള സഹമന്ത്രി ഡോ. സുഭാഷ് ഗാര്‍ഗാണ് പൈലറ്റിനെ പേരെടുത്ത് പറയാതെ ആക്രമിച്ചത്. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചവര്‍ക്ക് (പൈലറ്റുമാര്‍ക്ക്) സംസ്ഥാനത്തിന്റെ അധികാരം കൈമാറാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഗാര്‍ഗ് പറഞ്ഞു. ഇത് പാര്‍ട്ടിയെയും സര്‍ക്കാരിനെയും തളര്‍ത്തും. സര്‍ക്കാരിനെ രക്ഷിച്ച 102 എംഎല്‍എമാരുടെ കാര്യമോ? രണ്ടുമാസം വീടുവിട്ടിറങ്ങി ഹോട്ടലുകളില്‍ ബാരിക്കേഡുകള്‍ക്കുള്ളില്‍ തങ്ങിയവരുടെ വികാരം കൂടി കോണ്‍ഗ്രസ് നോക്കണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഞങ്ങള്‍ സഹായിച്ചു. ഭാവിയില്‍ സര്‍ക്കാര്‍ എങ്ങനെ നിലനില്‍ക്കുമെന്ന് സഖ്യകക്ഷികളോട് ചോദിക്കണമെന്നും ുഭാഷ് ഗാര്‍ഗ് പറഞ്ഞു

Post a Comment

Previous Post Next Post