(www.kl14onlinenews.com)
(26-Aug -2022)
കൊച്ചി:
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ 13 എടിഎമ്മുകളിൽ നിന്ന് പണം തട്ചിയ ഉത്തരേന്ത്യക്കാരൻ പിടിയിൽ. ഉത്തർപ്രദേശ് സ്വദേശി മുബാറക്ക് ആണ് പിടിയിലായത്. ഇടപ്പള്ളിയിൽ നിന്നുമാണ് മുബാറക് പോലീസിന്റെ പിടിയിലാകുന്നത്. എടിഎമ്മിൽ കൃത്രിമം നടത്താനുപയോഗിച്ച ഉപകരണവും ഇയാളിൽ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൃപ്പൂണിത്തുറ, തിരുവാങ്കുളം, വൈറ്റില, കടവന്ത്ര, ഇടപ്പള്ളി, ബാനർജി എന്നിവിടങ്ങളിലെ വിവിധ ബാങ്കുകളുടെ എടിഎമ്മിൽ നിന്നാണ് പണം കവർന്നത്. എടിഎം മെഷീനിൽ പ്രത്യേക ഉപകരണം ഘടിപ്പിച്ച് പണം പുറത്തേക്ക് വരുന്നത് തടഞ്ഞാണ് പണം മോഷ്ടിച്ചിരുന്നത്. ഇടപാടുകാർ തങ്ങൾ പിൻവലിച്ച പണം കിട്ടാതെ മടങ്ങുമ്പോൾ ഈ ഉപകരണം മാറ്റി സംഘം പണം കൈക്കലാക്കും. ഇത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
കളമശ്ശേരി പ്രീമിയർ കവലയിലെ തട്ടിപ്പിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതിൽ മോഷ്ടാവിന്റെ മുഖം വ്യക്തമായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മുബാറക്ക് പിടിയിലാകുന്നത്. കഴിഞ്ഞ 18, 19 തീയതികളിലായി ഈ എ ടി.എമ്മിൽ നിന്നും ഏഴുപേർക്കായി 25,000 രൂപ നഷ്ടമായതായാണ് ബാങ്ക് പരാതി നൽകിയത്. എടിഎമ്മുകളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Post a Comment