തൃശൂരില്‍ 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്‍ഡ്

(www.kl14onlinenews.com)
(24-October -2024)

തൃശൂരില്‍ 104 കിലോ സ്വര്‍ണം പിടിച്ചെടുത്തു; കേരളത്തിലെ ഏറ്റവും വലിയ ജിഎസ്ടി റെയ്‍ഡ്
തൃശൂരിലെ സ്വർണാഭരണ നിർമാണ ഫാക്ടറികളിൽ അടക്കം ജി.എസ്.ടി വകുപ്പിൻ്റെ വൻ റെയ്ഡ്. നഗരത്തിൽ 74 കേന്ദ്രങ്ങളിൽ സംസ്ഥാന ജിഎസ്ടി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത് കണക്കിൽപ്പെടാത്ത 100 കിലോയിലധികം സ്വർണം. ഒരേസമയം വിവിധ സ്ഥാപനങ്ങളിലായി ഇന്നലെ വൈകിട്ട് 5ന് ആരംഭിച്ച പരിശോധന രാവിലെ പത്തുമണിയോടെയാണ് അവസാനിച്ചത്.

ഓപ്പറേഷൻ ടോറെ ഡെൽ ഓറോ (സ്പെയിനിലുള്ള ടവർ ഓഫ് ഗോൾഡ് എന്ന ഗോപുരം) എന്ന പേരിലാണ് റെയ്ഡ്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 640 ഉദ്യോഗസ്ഥർ റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. ആകെ 3.40 കോടി നികുതി അടപ്പിച്ചു. കണക്കിൽ പെടാത്ത സ്വർണാഭരണങ്ങളും രേഖകളും കണ്ടെടുത്തതായി ജിഎസ്ടി വകുപ്പ് അറിയിച്ചു. മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡ് ആണ് ഇതെന്നാണു വിവരം. വീടുകളിലും ഫ്ലാറ്റുകളിലും പരിശോധന നടത്തിയിട്ടുണ്ട്. കൊച്ചിയിലേക്ക് ട്രെയിനിങ് എന്ന പേരിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയാണ് റെയ്ഡ് ആസൂത്രണം ചെയ്തത്. ജിഎസ്ടി സ്പെഷൽ കമ്മിഷണർ റെൻ എബ്രഹാമിന്‍റെ നേതൃത്വത്തിലായിരുന്നു ഈ ഏകോപനം. തൃശൂരിൽ എത്തിച്ചതിനു ശേഷമായിരുന്നു ഉദ്യോഗസ്ഥരോട് റെയ്ഡിനെക്കുറിച്ചു പറഞ്ഞത്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ ദിനേശ് കുമാർ അറിയിച്ചു.

തൃശൂരിലെ ചെറുകിട സ്വർണവിൽപ്പന കേന്ദ്രങ്ങളിൽ ബിൽ നൽകാതെയാണു സ്വർണം വിൽക്കുന്നതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് വിവരം. ഉദ്യോഗസ്ഥർ സ്റ്റോക് റജിസ്റ്ററും ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു കണക്കിൽപ്പെടാത്ത സ്വർണമാണു പിടിച്ചെടുത്തതെന്ന് ജിഎസ്ടി ഇൻ്റലിജൻസ് വിഭാഗം ഡപ്യൂട്ടി കമ്മിഷണർ ദിനേശ് കുമാർ അറിയിച്ചു. ഇനിയിവർക്ക് നോട്ടിസ് നൽകി രേഖകൾ സമർപ്പിക്കാനും വിശദീകരണം നൽകാനും അവസരം നൽകും. അതിനുശേഷമാകും തുടർനടപടികൾ. പിടിച്ചെടുത്ത സ്വർണം ഇന്ന് ട്രഷറിയിലേക്കു മാറ്റുമെന്നും അദ്ദേഹം അറിയിച്ചു.

ഉല്ലാസ യാത്ര ; റെയ്ഡായി മാറി

ജിഎസ്ടി ഇന്റലിജൻസിലെ 640 ഉദ്യോഗസ്ഥർ തൃശൂരിൽ റെയ്ഡിനായി പുറപ്പെട്ടത് വിനോദസഞ്ചാരികൾ ചമഞ്ഞ് . സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥർ സംഘടിച്ചു. പരിശീന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വരുത്തിയത്. റെയ്ഡ് വിവരം ചോരാതിരിക്കാനായിരുന്നു ഇത്. തൃശൂരിൽ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസിൽ കെട്ടി. 75 ഇടങ്ങളിൽ ഒരേ സമയം ഉദ്യോഗസ്ഥർ കയറി. സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

സ്റ്റോക്ക് റജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കിൽപ്പെടാതെ പിടിച്ചാൽ അഞ്ചു ശതമാനം വരെ പിഴ .

72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി . സ്വർണ ഗോപുരം എന്ന പേരിട്ടാണ് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിശോധന നടന്നത്.

റെയ്ഡ് വിവരം ചോരാതിരിക്കാൻ പരിശീന ക്ലാസെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തിയത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് എറണാകുളത്തും തൃശൂരിലുമായി ഉദ്യോഗസ്ഥർ സംഘടിച്ചു. തൃശൂരിൽ വന്ന ശേഷം വിനോദസഞ്ചാര ബാനർ ബസിൽ കെട്ടി. 75 സ്വർണാഭരണ നിർമാണ കേന്ദ്രങ്ങളില്‍ ഒരേ സമയം ഉദ്യോഗസ്ഥർ കയറി സ്റ്റോക്ക് റജിസ്റ്ററിൽ ഉള്ളതിനേക്കാൾ സ്വർണം പല സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചു. ഒരു കിലോ സ്വർണം കണക്കിൽപ്പെടാതെ പിടിച്ചാൽ അഞ്ചു ശതമാനം വരെ പിഴ .72 ലക്ഷം രൂപയാണ് ഒരു കിലോ സ്വർണത്തിന്‍റെ വില. പിടിച്ചെടുത്ത 104 കിലോ ട്രഷറിയുടെ ലോക്കറിലേക്ക് മാറ്റി.മൊത്ത വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പരിശോധന നടക്കുന്നതെന്നും നാളെ രാവിലെ വരെ പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു. ജിഎസ്ടി വിഭാഗം സംസ്ഥാനത്ത് നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണിത്.

Post a Comment

Previous Post Next Post