ഇൻഷുറൻസ് കമ്പനിയിലെ തീപിടുത്തം; വൈഷ്ണയുടെ മരണം കൊലപാതകം; ഭര്‍ത്താവിൻ്റെ CCTV ദൃശ്യം ലഭിച്ചെന്ന് പോലീസ് 2

(www.kl14onlinenews.com)
(04-Sep -2024)

ഇൻഷുറൻസ് കമ്പനിയിലെ തീപിടുത്തം; വൈഷ്ണയുടെ മരണം കൊലപാതകം; ഭര്‍ത്താവിൻ്റെ CCTV ദൃശ്യം ലഭിച്ചെന്ന് പോലീസ്
തിരുവനന്തപുരം പാപ്പനംകോട്ടെ ഇൻഷുറൻസ് ഏജൻസിയിലുണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതകൾ ഏറെയെന്ന് പോലീസ്. രണ്ടുപേർ മരിച്ച സംഭവം കൊലപാതകമാണെന്നാണ് പോലീസ് സ്ഥിരീകരണം. മരിച്ചവരിൽ ഒരാൾ സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണ ആണ്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ ഈ വ്യക്തി വൈഷ്ണയുടെ രണ്ടാം ഭർത്താവ് ബിനുവാണെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ബിനു ഓഫീസിലേക്ക് കയറിപ്പോകുന്നതിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

വൈഷ്ണയെ അപായപ്പെടുത്തിയശേഷം ബിനു സ്ഥാപനത്തിന് തീയിട്ടതാവാം എന്നാണ് ഇപ്പോൾ പോലീസ് സംശയിക്കുന്നത്. ഇൻഷൂറൻസ് സ്ഥാപനത്തിലെത്തി ബിനു പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നതായി വൈഷ്ണ നേരത്തേ പോലീസിൽ പരാതി നൽകിയിരുന്നു. വൈഷ്ണയാണ് പൊള്ളലേറ്റു മരിച്ച ഒരാൾ എന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ പോലീസ് ബിനുവിനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇയാളെ പറ്റി ഒരുവിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ മരിച്ചത് ബിനു തന്നെയെന്ന് ഉറപ്പിക്കുന്നത് ഡിഎൻഎ പരിശോധനാഫലം പുറത്ത് വന്നതിന് ശേഷം മാത്രം.

പാപ്പനംകോട് ജങ്ഷനിലെ ഇരുനില കെട്ടിടത്തിൽ പ്രവ‍ർത്തിക്കുന്ന ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ വാഹന ഇൻഷുറൻസ് അടയ്ക്കുന്ന സ്ഥാപനത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈഷ്ണവിയാണ് മരിച്ച ഒരാളെന്നും സ്ഥാപനത്തിൽ ഇൻഷുറൻസ് അടയ്ക്കാനെത്തിയ ആളാണ് മരിച്ച രണ്ടാമത്തെയാളെന്നും നേരത്തെ സംശയം ഉയർന്നിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായതിനാൽ മരിച്ച രണ്ടാമത്തെയാളെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് വൈഷ്ണവിയുടെ കുടുംബ പ്രശ്നങ്ങൾ പൊലീസിൻ്റെ ശ്രദ്ധയിലെത്തിയത്

ഏഴ് വർഷമായി വൈഷ്ണവി ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവ‍ർക്ക് രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. നരുവാമൂട് സ്വദേശി ബിനുവാണ് വൈഷ്ണവിയുടെ ഭർത്താവ്. ബിനുവാണോ തീപിടിത്തത്തിൽ മരിച്ച രണ്ടാമത്തെയാളെന്നാണ് അന്വേഷിക്കുന്നത്. സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിൽ പെട്ടെന്ന് പൊട്ടിത്തെറി ഉണ്ടായെന്നും പിന്നാലെ തീ ആളിപ്പടർന്നു എന്നുമാണ് ദൃക്സാക്ഷികൾ മൊഴി നൽകിയത്. അതിവേഗം തീ പടർന്നു. പിന്നാലെ നാട്ടുകാർ ഇടപെട്ട് തീയണക്കാൻ ശ്രമിച്ചു. ശേഷം ഫയ‍ർ ഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായി അണച്ചു. ഈ സമയത്താണ് കത്തിക്കരി‌ഞ്ഞ നിലയിൽ രണ്ട് പേരെ ഓഫീസിൽ നിന്ന് കണ്ടെത്തിയത്. പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Post a Comment

أحدث أقدم