പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ, ഭീരുവാണെന്ന് വി ഡി സതീശന്‍

(www.kl14onlinenews.com)
(06-Sep -2024)

പിണറായി ഭീകരജീവി, അടിച്ച് പുറത്താക്കണമെന്ന് കെ.സുധാകരൻ, ഭീരുവാണെന്ന് വി ഡി സതീശന്‍
കണ്ണൂർ :
ഭീകരജീവിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പിണറായിയെ പുറത്താക്കാന്‍ ജനം രംഗത്തിറങ്ങണമെന്നും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു സുധാകരന്‍. ചക്കിക്കൊത്ത ചങ്കരന്‍ എന്ന പോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാരെന്നും ഈ മുഖ്യമന്ത്രിയെ വച്ച് ഇനി മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. ‌

‘‘ഒന്നും ചെയ്യാതിരുന്ന കുട്ടികളെ പൊലീസില്‍ വളഞ്ഞിട്ട് അടിച്ച് തലയും കൈയും കാലും തകര്‍ക്കുകയാണ്. പൊലീസുകാരെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ പിണറായി രാജിവച്ചു പോകണം. മക്കള്‍ക്കും കുടുംബത്തിനും പണം ഉണ്ടാക്കുന്നതിനൊപ്പം നാട്ടില്‍ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യം കൂടി ഒരുക്കണം.’’ കെ സുധാകരൻ പറഞ്ഞു.

ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും ചുണ്ടനക്കി മറുപടി പറയാന്‍ കഴിയാത്ത ഭീരുവായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. ‘‘മഹാ മൗനത്തിൻ്റെ മാളത്തില്‍ ഒളിച്ച ഭീരുവാണ് മുഖ്യമന്ത്രി. ഇനി പിണറായി അറിയപ്പെടാന്‍ പോകുന്നത് പൂരം കലക്കി വിജയന്‍ എന്നാണ്. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെപ്പറ്റി മുഖ്യമന്ത്രി മറുപടി പറയണം. അജിത്കുമാറിനെ അയച്ചത് എന്തിനെന്നതില്‍ മുഖ്യമന്ത്രി മൗനം വെടിയണം’.’ സതീശൻ പറഞ്ഞു. നിയമവാഴ്ച തകര്‍ന്നെന്നും പൊലീസ് തന്നെ കുറ്റാരോപിതരാകുന്ന സ്ഥിതിയാണുള്ളതെന്നും ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു

സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളത്. ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകും. എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ച ആരോപണവും വിഡി സതീശൻ ആവര്‍ത്തിച്ചു. തൃശ്ശൂരിൽ ഒരു കമ്മീഷണർ പൂരം കലക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ എവിടെയായിരുന്നു? പിണറായി വിജയൻ ഇനി അറിയപ്പെടുന്നത് പൂരം കലക്കി വിജയൻ എന്നാകുമെന്നും വിഡി സതീശൻ ആരോപിച്ചു.

നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ആണ് ബിജെപിയുടെ സഹായം തേടുന്നത്. ബിജെപിയുടെ തണലിലാണ് പിണറായി വിജയൻ ജീവിക്കുന്നത്. പി ശശിയെയും അജിത് കുമാറിനെയും മാറ്റാനുള്ള ധൈര്യം പിണറായിക്കില്ല. മഹാഭീരുവാണ് മുഖ്യമന്ത്രി. സിപിഎമ്മിനെ കേരളത്തിന്‍റെ മണ്ണിൽ കുഴിച്ചുമൂടി വാഴവെച്ചിട്ടേ പിണറായി വിജയൻ പോകു.അതിനുള്ള കർമ്മങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്.

പോലീസുകാര്‍ക്കെതിരെയും വിഡി സതീശൻ രൂക്ഷ വിമര്‍ശനം നടത്തി. ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥർ അമിതാധികാരം ഉപയോഗിച്ചാൽ ചെവിയിൽ നുള്ളിക്കോ. മുകളിൽ ഇരിക്കുന്നവനെ സുഖിപ്പിക്കാൻ നോക്കണ്ട.ഒറ്റ ഒരുത്തനെയും വെറുതെ വിടില്ല. അപകടത്തിൽ പെട്ടാൽ ഒരു അങ്കിളും ഉണ്ടാകില്ല രക്ഷിക്കാൻ. എസ് പി സുജിത്ത് ദാസിനെ സർവീസിൽ തന്നെ വെക്കാൻ പാടില്ല. സമരത്തെ തല്ലി ഒതുക്കാമെന്ന് കരുതേണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

എട്ട് വർഷത്തിനിടെ കേരളത്തിൽ 1,35000 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തു. ഇതാണ് പിണറായിയുടെ ഭരണ നേട്ടം. ചക്കിക്കൊത്ത ചങ്കരൻ എന്നതുപോലെയാണ് മുഖ്യമന്ത്രിക്കൊത്ത പൊലീസുകാര്‍. പൊലീസുകാരെ നിയന്ത്രിക്കാൻ കഴിവില്ലാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഈ മുഖ്യമന്ത്രിയെ വച്ച് ഒരു ദിവസം പോലും മുന്നോട്ട് പോകാനാകില്ലെന്ന് സുധാകരൻ പറഞ്ഞു.

സർക്കാരിനെതിരെ ഇത്രയും ആരോപണങ്ങള്‍ വന്നിട്ടും ചുണ്ടനക്കി മറുപടി പറയാന്‍ കഴിയാത്ത ഭീരുവായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്വർണ കടത്തുകാരും സ്വർണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളത്. ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകും. തൃശൂരിൽ ഒരു കമ്മീഷണർ പൂരം കലക്കുമ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെ എവിടെയായിരുന്നു? പിണറായി വിജയൻ ഇനി അറിയപ്പെടുന്നത് പൂരം കലക്കി വിജയൻ എന്നാകുമെന്നും വി.ഡി.സതീശൻ പരിഹസിച്ചു.

സിപിഎമ്മിനെ കേരളത്തിന്‍റെ മണ്ണിൽ കുഴിച്ചുമൂടി വാഴവെച്ചിട്ടേ പിണറായി വിജയൻ പോകു.അതിനുള്ള കർമ്മങ്ങളാണ് ഇപ്പോൾ ചെയ്യുന്നത്. നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്യുമ്പോൾ അതിൽ നിന്ന് രക്ഷനേടാൻ ആണ് ബിജെപിയുടെ സഹായം തേടുന്നത്. ബിജെപിയുടെ തണലിലാണ് പിണറായി വിജയൻ ജീവിക്കുന്നത്. പി.ശശിയെയും അജിത് കുമാറിനെയും മാറ്റാനുള്ള ധൈര്യം പിണറായിക്കില്ല. മഹാഭീരുവാണ് മുഖ്യമന്ത്രിയെന്നും സതീശൻ പറഞ്ഞു

Post a Comment

أحدث أقدم