നവവധുവിനെതിരെ ഗാർഹിക പീഡനക്കേസ്; രാഹുൽ ജർമനിയിലേക്ക് കടന്നു; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

(www.kl14onlinenews.com)
(17-May-2024)

നവവധുവിനെതിരെ ഗാർഹിക പീഡനക്കേസ്;
രാഹുൽ ജർമനിയിലേക്ക് കടന്നു; കണ്ടെത്താനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും
കോഴിക്കോട്: പന്തീരാങ്കാവിൽ ഭർതൃവീട്ടിൽ നവവധുവിനെ ക്രൂര പീഡനത്തിനിരയാക്കിയ സംഭവത്തിൽ ഭർത്താവ് രാഹുൽ പി. ഗോപാൽ ജർമനിയിലേക്ക് കടന്നതായി വിവരം. ഇതേത്തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് ഇറക്കാനാണ് പൊലീസ് നീക്കം. ബെംഗളൂരുവിൽനിന്ന് സിംഗപ്പൂർ വഴി ജർമനിയിലേക്ക് കടക്കുകയായിരുന്നു. ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറായാണ് രാഹുൽ ജോലിചെയ്തിരുന്നത്.

പ്രതിയെ കുറിച്ചുള്ള തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞ ദിവസം പന്തീരാങ്കാവ് പന്നിയൂർകുളത്തെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് കുടുംബത്തിന്റെ മൊഴി എടുക്കാനായില്ല. ഇവർ വീടുപൂട്ടി പുറത്തുപോയതിനാൽ അന്വേഷണ സംഘം തിരിച്ചുപോവുകയായിരുന്നു.

മേയ് 12നാണ് പെൺകുട്ടിയും ബന്ധുക്കളും പന്തീരാങ്കാവ് സ്റ്റേഷനിലെത്തി രാഹുലിനെതിരെ പരാതി നൽകിയത്. മർദിക്കുകയും മൊബൈൽ ഫോണിന്റെ കേബിൾ കഴുത്തിൽ ചുറ്റി കൊല്ലാൻ ശ്രമിക്കുകയും ചെയ്തെന്ന പറവൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഭർത്താവ് രാഹുലിനെതിരെ പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റിട്ടും ആദ്യഘട്ടത്തിൽ കേസെടുത്തില്ലെന്ന ആരോപണത്തിൽ പന്തീരാങ്കാവ് സ്റ്റേഷൻ ഹൗസ് ഓഫിസർ എ.എസ്. സരിനെ സസ്പെൻഡ് ചെയ്തിരുന്നു. ഫറോക്ക് അസി. കമീഷണർ സജു കെ.അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം
ഗാർഹിക പീഡന കേസിലെ പ്രതി രാഹുൽ രാജ്യം വിട്ടതായി പൊലീസ്. ജർമൻ പൗരത്വമുള്ള രാഹുൽ ജർമനിയിലേക്കാണ് കടന്നത്. ബെംഗളൂരുവില്‍ നിന്നും സിംഗപ്പൂര്‍ വഴിയാണ് ഇയാള്‍ ജര്‍മനിയിലെത്തിയത്.പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുലിന്‍റെ സുഹൃത്ത് രാജേഷിനെ ചോദ്യം ചെയ്‌തതോടെയാണ് ഇക്കാര്യം അറിഞ്ഞത്. രാഹുലിന് യാത്രയ്‌ക്കുള്ള സൗകര്യം ഒരുക്കി നല്‍കിയത് രാജേഷാണെന്ന് പൊലീസ് പറഞ്ഞു. രാഹുലിനെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
അതേസമയം ഇന്ന് (മെയ്‌ 17) രാഹുലിന്‍റെ ബന്ധുക്കളുടെ മൊഴിയെടുക്കും. ഇന്നലെ (മെയ്‌ 16) മൊഴിയെടുക്കാന്‍ പൊലീസെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. പറവൂര്‍ സ്വദേശിനിയായ നവവധുവാണ് പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍ ക്രൂര പീഡനത്തിന് ഇരയായത്. കേബിള്‍ കഴുത്തില്‍ മുറുക്കി ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും മദ്യലഹരിയിലായിരുന്ന രാഹുല്‍ ഒരു രാത്രി മുഴുവന്‍ അടച്ചിട്ട മുറിയില്‍ തന്നെ മര്‍ദിച്ചെന്നുമാണ് യുവതിയുടെ പരാതി.

വിവാഹ സത്‌കാരത്തിനെത്തിയ കുടുംബം മകളുടെ ദേഹത്ത് പരിക്കേറ്റതിന്‍റെ പാടുകള്‍ കണ്ട് കാര്യം തിരക്കിയതോടെയാണ് മര്‍ദന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഹൊസ്‌ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തിൽ ആദ്യം അലംഭാവം കാണിച്ച പൊലീസിനെതിരെയും നടപടിയുണ്ടായിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്

Post a Comment

Previous Post Next Post