(www.kl14onlinenews.com)
(03-APR-2024)
കാസര്‍കോട്: കളക്ടറുടെ ചേമ്പറിന് മുന്നില്‍ പ്രതിഷേധവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. നാമനിര്‍ദേശ പത്രിക നല്‍കാന്‍ ആദ്യം എത്തിയ തനിക്ക് ആദ്യം ടോക്കണ്‍ നല്‍കിയില്ലെന്നാരോപിച്ചായിരുന്നു സിറ്റിങ് എംപി കൂടിയായ രാജ്മോഹന്‍ ഉണ്ണിത്താന്റെ കുത്തിയിരിപ്പ് പ്രതിഷേധം.
താന്‍ ഒമ്പത് മണി മുതല്‍ കളക്ടറേറ്റിലെ ക്യൂവില്‍ നില്‍ക്കുകയാണെന്നും തന്നെ തഴഞ്ഞ് ആദ്യ ടോക്കണ്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കാന്‍ ശ്രമിച്ചുവെന്നുമാരോപിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താല്‍ പ്രതിഷേധം ആരംഭിച്ചത്. മുസ്ലിംലീഗ് നേതാക്കളും രാജ്‌മോഹന്‍ ഉണ്ണിത്താനൊപ്പം പ്രതിഷേധവുമായെത്തി. പൊലീസ് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍ ഏഴ് മണിക്ക് തന്നെ താന്‍ കളക്ടറേറ്റില്‍ എത്തിയെന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ പ്രതികരിച്ചു
അതേസമയം
ഒൻപത് മണി മുതൽ ക്യൂവിൽ നിൽക്കുന്ന തന്നെ തഴഞ്ഞ് ആദ്യ ടോക്കൺ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്ണന് നൽകാൻ ശ്രമമെന്നാണ് പരാതി ഉന്നയിച്ചത്. എന്നാൽ രാവിലെ ഏഴ് മണിക്ക് തന്നെ താൻ കളക്ട്രേറ്റിൽ എത്തിയെന്നും സിസിടിവി ക്യാമറ പരിശോധിച്ചാൽ മനസിലാകുമെന്നും ഇടത് സ്ഥാനാര്‍ത്ഥി എംവി ബാലകൃഷ്ണന്റെ പ്രതിനിധി അസീസ് കടപ്പുറം പറയുന്നു. ഈ വാദം വകവയ്ക്കാതെ കളക്ട്രേറ്റിൽ രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്.
അഭ്യാസമിറക്കേണ്ടെന്നും രാഷ്ട്രീയം കളിക്കാനാണെങ്കിൽ കളക്ടര്‍ വേണ്ടല്ലോയെന്നും പറഞ്ഞ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മുസ്ലിം ലീഗ് നേതാക്കളും പ്രതിഷേധത്തിൽ ഭാഗമായി. പൊലീസ് ഇടപെട്ട് അനുനയത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആക്ടിങ് ചുമതല വഹിക്കുന്ന സിഎച്ച് കുഞ്ഞമ്പുവും രാജ്മോഹൻ ഉണ്ണിത്താനോട് സംസാരിച്ചു. എന്നാൽ ഇതോടെ എകെഎം അഷ്റഫ് എംഎൽഎയെ ഒപ്പം കൂട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി കളക്ടറുടെ ഓഫീസിന് മുന്നിൽ കുത്തിയിരുന്നു.
Post a Comment