റിയാസ് മൗലവി കേസിലെ വിധി ഞെട്ടലുണ്ടാക്കി; ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി

(www.kl14onlinenews.com)
(01-APR-2024)

റിയാസ് മൗലവി കേസിലെ വിധി ഞെട്ടലുണ്ടാക്കി; ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ ഇടപെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസിൽ അശ്രദ്ധയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിയാസ് മൗലവിയുടെ ഘാതകർക്ക് അർഹമായ ശിക്ഷ ഉറപ്പാക്കാൻ സർക്കാർ ഇടപെടും. മതവിദ്വേഷത്തിന്റെ പേരിൽ മനുഷ്യരെ കൊല്ലുന്നത് അവസാനിപ്പിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണ ഉണ്ടാക്കാനും സർക്കാരിനെ താറടിക്കാനും ബോധപൂർവ്വ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൗലവിയുടേത് ഗൗരവമുള്ള കേസാണ്. പ്രതികൾ വിചാരണാക്കാലയളവിൽ ഏഴ് വർഷവും ഏഴ് ദിവസവും ജയിലിൽ കിടന്നത് ശക്തമായ പൊലീസ് നിലപാടാണ്. പൊലീസ് ജാഗ്രതയോടെ ഇടപെട്ടിട്ടുണ്ട്. നിശ്ചിത സമയത്തുതന്നെ കുറ്റപത്രം സമർപ്പിച്ചു. കർക്കശമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുണ്ട്. ജാമ്യം നൽകുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്തു.

85ാം ദിവസം കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞു. മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരം കേസിന്റെ നടത്തിപ്പിന് മുതിർന്ന ക്രിമിനൽ അഭിഭാഷകൻ അഡ്വ അശോകനെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയി നിയമിച്ചു. നല്ല രീതിയിൽ കേസ് നടത്തി, മതസ്പർദ്ധ വളർത്തുന്ന കുറ്റകൃത്യം ആണ് നടന്നത്. ഇത് കുറ്റപത്രത്തിൽ ചേ‍ർക്കാൻ സ‍ർക്കാരിനോട് അനുമതി തേടിയപ്പോൾ, കുറ്റകൃത്യത്തെ കുറിച്ച് ബോധ്യമുള്ളതിനാൽ അനുമതി പത്രം നൽകി.

സാക്ഷികളായി 97 പേർ, 375 രേഖകൾ, 87 സാഹചര്യ തെളിവുകൾ, 124 മേൽക്കോടതി ഉത്തരവുകൾ എന്നിവ സ്പെഷ്യൽ പ്രോസിക്യൂട്ടർ ഹാജരാക്കി. 2019 ന് വിചാരണനടപടി തുടങ്ങി. നിർഭാഗ്യവശാൽ 2023 മെയ് ഒന്നിന് സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. അശോകൻ മരിച്ചു.

വീണ്ടും ഭാര്യ അപേക്ഷ നൽകിയതോടെ അശോകന്റെ സഹപ്രവർത്തകൻ അഡ്വ. പി ഷാജിത്തിനെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. അന്വേഷണം സുതാര്യവും സത്യസന്ധവുമായാണ് നടത്തിയത്. ഒരു ഘട്ടത്തിലും ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. നല്ല രീതിയിൽ കേസ് നടത്തിയെന്ന് കുടുംബം എടുത്ത് പറഞ്ഞിട്ടുമുണ്ട്. എന്നാൽ വിധി ന്യായം പ്രോസിക്യൂഷൻ കണ്ടെത്തലുകൾ ശരിവച്ചില്ല. ഈ വിധിയിൽ സമൂഹമാകെ ഞെട്ടുന്നതാണ് കാണാൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിശ്ചിത സമയത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണത്തില്‍ യാതൊരുവീഴ്ചയുണ്ടായിട്ടില്ല. കേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യയുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് മികച്ച ക്രിമിനല്‍ അഭിഭാഷകനായ അശോകനെ പ്രോസിക്യൂട്ടറായി നിയമിച്ചത്. നല്ലരീതിയിലാണ് കേസ് നടത്തിവന്നത്. അതിനിടെ അദ്ദേഹം അന്തരിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായി ടി ഷാജിത്തിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറാക്കി.

കേസ് അന്വേഷണത്തിലും വിചാരണയിലും സുതാര്യതയിലും തികച്ച സത്യസന്ധതയാണ് അന്വേഷണ സംഘവും പ്രോസിക്യൂട്ടറും നടത്തിയത്. ഒരുഘട്ടത്തിലും ആരും പരാതി ഉന്നയിച്ചിട്ടില്ല. നല്ലരീതിയിലാണ് അന്വേഷണം നടന്നതെന്ന് റിയാസ് മൗലവിയുടെ കുടുംബവും പറഞ്ഞിട്ടുണ്ട്. കേസ് അന്വേഷണത്തിലോ നടത്തിപ്പിലോ ഒരു തരത്തിലുള്ള അശ്രദ്ധോ അമാന്തമോ ഉണ്ടായിട്ടില്ല. കേസിലെ വിധിന്യായം പ്രോസിക്യൂഷന്‍ കണ്ടെത്തലുകള്‍ ശരിവച്ചിട്ടില്ല. ഇത് സമൂഹത്തില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. ഘാതകര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും നേടും. അതിനുളള നടപടികള്‍ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

أحدث أقدم