(www.kl14onlinenews.com)
(18-APR-2024)
ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും നയങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും രണ്ട് പാർട്ടികളുടെയും മുഖമുദ്ര ജനദ്രോഹമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 2019 ൽ മോദി അധികാരത്തിലെത്തിയതോടെ ആർഎസ്എസിൻ്റെ തനി അജണ്ട പുറത്തുവന്നു. ഇതോടെയാണ് പൗരത്വ നിയമം ഭേദഗതി ചെയ്തത്. അന്ന് രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ ഉണ്ടായിട്ടും കോണ്‍ഗ്രസിനെ അതിന്‍റെ ഇടയില്‍ എവിടെയെങ്കിലും കണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഏതെങ്കിലും കോൺഗ്രസ് നേതാവ് ഉണ്ടായോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പൊന്നാനി പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
പക്ഷേ കേരളത്തിലെ കോൺഗ്രസ് അന്ന് വ്യത്യസ്തമായ നിലപാടെടുത്തു. അത് നല്ല കാര്യമായിരുന്നു ഒന്നിച്ച് പ്രമേയം പാസാക്കി.പിന്നീട് എല്ലാം കഴിഞ്ഞിട്ട് കോൺഗ്രസിൻ്റെ അധ്യക്ഷൻ പറയുകയാണ് ഇനി യോജിച്ച പ്രക്ഷോഭത്തിന് ഇല്ലെന്ന്.കോൺഗ്രസിൻ്റെ കേന്ദ്ര നേതൃത്വം പിൻവാങ്ങാൻ പറഞ്ഞവെന്ന ഒറ്റ കാരണം കൊണ്ടാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് യോജിച്ച പ്രക്ഷോഭത്തില്‍ നിന്നും പിന്‍വാങ്ങിയത്. അത് അല്ലെങ്കിൽ രാഹുൽ ഗാന്ധി അത് പറയട്ടെയെന്നും പിണറായി വെല്ലുവിളിച്ചു. അദ്ദേഹം ഇവിടെ പ്രചരണം നടത്തുന്നുണ്ടല്ലോ. രാഹുൽ ഗാന്ധിയുടെ പേരെടുത്ത് വിമർശിക്കുന്നുവെന്നാണ് പരാതി. എന്തുകൊണ്ടാണ് പ്രകടന പത്രികയിൽ ഒന്നും പറയാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അതിൽ എവിടെയും പൗരത്വ നിയമ ഭേദഗതി എന്നൊരു വാക്കേ ഇല്ല.കോൺഗ്രസിന് സംഘപരിവാർ മനസിനോട് യോജിപ്പ് വന്നിരിക്കുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു.
നേരത്തെ മുഖ്യമന്ത്രിയെ ശക്തമായി വിമർശിച്ച് രാഹുൽ ഗാന്ധി.
അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല" രാഹുൽ ഗാന്ധി പറഞ്ഞു. ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജൻസികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കണ്ണൂർ, കാസർഗോഡ്, വടകര മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥിക്കൾക്ക് വോട്ട് അഭ്യർത്ഥിച്ചു കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. പാർലമെന്റിലേക്ക് പോകുമ്പോൾ ബിജെപി എംപിമാർ ഇയാൾ ഞങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു ഞാൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇ ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുൽ പറഞ്ഞു.
ഭരണഘടനയെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു പാർട്ടിയും ചെയ്യാത്തത് ബിജെപി ചെയ്യുകയാണ്. ഭാഷ അടിച്ചേൽപ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു. മലയാള ഭാഷയിൽ മലയാളിയുടെ ചരിത്രവും എല്ലാ വികാരങ്ങളുമുണ്ട്. മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോൾ ഏത് ഭാഷയിൽ കേരളം അതിന്റെ ചരിത്രം പറയും? കേരളത്തിലെ ദോശയും തമിഴ്നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോദി മനസ്സിലാക്കണം. തമിഴ്നാടിന്റെ ചരിത്രം മനസ്സിലാക്കാതെ അവിടുത്തെ ദോശ ഇഷ്ടമാണെന്ന് മാത്രം മോദി പറയുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയം നശിപ്പിക്കാൻ മോദിക്ക് കഴിയില്ല. താൻ ഭാരത് ജോഡോ യാത്ര നടത്തി, 4000 കി മി നടന്നു. അതിന്റെ മുട്ടുവേദന ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു
إرسال تعليق