മിഷോങ് ചുഴലിക്കാറ്റ്: മരണസംഖ്യ 8 ആയി, ചെന്നൈ വിമാനത്താവളം തുറന്നു

(www.kl14onlinenews.com)
(05-DEC-2023)

മിഷോങ് ചുഴലിക്കാറ്റ്: മരണസംഖ്യ 8 ആയി, ചെന്നൈ വിമാനത്താവളം തുറന്നു

ചെന്നൈയിൽ കഴിഞ്ഞ ഒരു ദിവസമായി പെയ്ത് കൊണ്ടിരിക്കുന്ന (Cyclone Michaung) കനത്ത മഴയ്ക്ക് നേരിയ ശമനം. ശക്തമായ മഴയെ തുടർന്ന് താൽക്കാലികമായി അടച്ചിട്ട ചെന്നൈ വിമാനത്താവളം (Chennai airport) തുറന്നു. വിമാന സർവീസുകൾ പുനരാരംഭിച്ചതായും അധികൃതർ പറഞ്ഞു. മിഷോങ് ചുഴലിക്കാറ്റ് ഇന്ന് ആന്ധ്രാപ്രദേശിലേക്ക് നീങ്ങും. നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തീരത്ത് വീശിയടിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ചുഴലിക്കാറ്റിനെത്തുർന്ന് പെയ്ത കനത്തമഴയിൽ ചെന്നൈ (Chennai) നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. എന്നാൽ വെെദ്യുതിബന്ധം പൂർണമായും പുനഃസ്ഥാപിക്കാൻ ഇതുവരെ സാധ്യമായിട്ടില്ല. അപകടമൊഴിവാക്കുന്നതിനായി ഇന്നലെ രാത്രിതന്നെ വൈദ്യുതിവിതരണം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. അതോടെ, ന​ഗരത്തിൽ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങളും തടസ്സപ്പെട്ടു. 10 ജില്ലകളിൽ നേരിയ ഇടിമിന്നലോടുകൂടി മിതമായ മഴ ലഭിക്കുമെന്ന് ചെന്നൈയിലെ റീജിയൻ മെറ്റീരിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് (ആർഎംസി) മുന്നറിയിപ്പ് നൽകുന്നു.

അതേസമയം ശക്തമായ മഴയിൽ ചെന്നൈയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. “തമിഴ്‌നാട്ടിൽ മൈചോങ് ചുഴലിക്കാറ്റിൽ ഉണ്ടായ നാശനഷ്ടങ്ങളുടെയും മരണങ്ങളുടെയും വാർത്തകൾ വേദനിപ്പിക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലെ കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അവരുടെ സർക്കാരിന്റെ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങൾക്ക് സാധ്യമായ എല്ലാ പിന്തുണയും നൽകണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു“ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

മിഷോങ് ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം എട്ടായി. ചെന്നൈ ന​ഗരത്തിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിഷോങ് ചുഴലിക്കാറ്റ് ജനജീവിതം താറുമാറാക്കിയ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചുവരുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു. മഴ ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ നടപടികൾ നടപ്പിലാക്കുന്നുണ്ട്. പ്രതിരോധ സംവിധാനമെന്ന നിലയിൽ പോലീസ്, ഫയർഫോഴ്സ്, റെസ്ക്യൂ എന്നിവയുൾപ്പെടെ വിവിധ ഉദ്യോഗസ്ഥരെ ദുരന്ത ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post