പോക്സോ കേസിൽ മല്ലു ട്രാവലർക്ക് മുൻകൂർ ജാമ്യം

(www.kl14onlinenews.com)
(23-NOV-2023)

പോക്സോ കേസിൽ മല്ലു ട്രാവലർക്ക് മുൻകൂർ ജാമ്യം
തലശ്ശേരി:
മല്ലു ട്രാവലര്‍' എന്നറിയപ്പെടുന്ന എന്നറിയപ്പെടുന്ന വ്‌ളോഗര്‍ ഷാക്കിര്‍ സുബാനെതിരെ മുൻഭാര്യ നൽകിയ പോക്സോ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി പോക്സോ കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ഭാര്യയുടെ പരാതിയിൽ ധർമടം പൊലീസ് കേസ് എടുത്തിരുന്നു. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. വിദേശ വനിതക്കെതിരായ ലൈം​ഗിക അതിക്രമ പരാതിക്ക് പിന്നാലെയാണ് മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോ കേസ് കൂടി വന്നത്.

15ാം വയസ്സില്‍ ആദ്യ ഗര്‍ഭച്ഛിദ്രം നടത്തി, കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്തു, ഗര്‍ഭിണിയായിരുന്ന സമയത്ത് നിര്‍ബന്ധിച്ച് ബിയര്‍ കഴിപ്പിച്ചു തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ആദ്യ ഭാര്യ ഷാക്കിറിനെതിരെ ഉയര്‍ത്തിയത്.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. നിരവധി പെണ്‍കുട്ടികള്‍ ഷാക്കിറിന്റെ കെണിയില്‍ വീണുവെന്ന് അറിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്ന് യുവതി പറഞ്ഞിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്നും ഇതില്‍ ഷാക്കിറിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും യുവതി വ്യക്തമാക്കി.

'കുടുംബത്തിലെ പല സ്ത്രീകളുടേയും ഒളിക്യാമറ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്ത് ഷാക്കിര്‍ ഉപദ്രവിച്ചു. പല രീതിയിലും എന്റെ ഉമ്മയെ പോലും ബ്ലാക്ക് മെയില്‍ ചെയ്യുമായിരുന്നു. എന്റെ പേരില്‍ ഫേക്ക് ഐഡി ഉണ്ടാക്കിയിട്ട് പല പുരുഷന്മാരോടും ചാറ്റ് ചെയ്ത് പൈസ വാങ്ങി. സ്വന്തം നമ്പര്‍ ഉപയോഗിക്കാതെ സ്നാപ് ചാറ്റ് വഴിയാണ് ഷാക്കിര്‍ പെണ്‍കുട്ടികളുമായി കോണ്‍ടാക്ട് വെയ്ക്കുന്നത്. അതിനാല്‍, അവര്‍ക്ക് ഇവാനാതെന്ന് തെളിയിക്കാന്‍ കഴിയില്ലായിരുന്നു. അവന്‍ ഇപ്പോള്‍ മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ അതെന്റെ ഔദാര്യം മാത്രമാണ്.', യുവതി പറഞ്ഞു.

ഷാക്കിര്‍ അശ്ലീല വീഡിയോകള്‍ കാണുമായിരുന്നു. ഞാന്‍ ഗര്‍ഭിണി ആയിരിക്കുന്ന സമയത്ത് ഇത്തരത്തില്‍ ഒരു വീഡിയോ എനിക്ക് കാണിച്ച് തന്നു. അതില്‍ ഇഷ്ടക്കേട് കാണിച്ചപ്പോള്‍ എന്റെ വയറില്‍ ചവിട്ടുകയും ചെയ്തു. അപ്പോള്‍ എത്രാമത്തെ വയസ്സിലാണ് തന്റെ വിവാഹം നടന്നതെന്ന് മനസ്സിലായില്ലേയെന്നും യുവതി ചോദിച്ചു.

'ആ സമയത്ത് എനിക്ക് പെട്ടെന്ന് സ്ട്രോക്ക് വന്നിരുന്നു. എനിക്ക് മെന്റല്‍ ആണെന്ന് പറഞ്ഞ് മെന്റല്‍ ഹോസ്പിറ്റലിലേക്കാണ് ഷാക്കിര്‍ കൊണ്ട് പോയത്. എനിക്ക് മാനസിക പ്രശ്നങ്ങളായിരുന്നു ഞാന്‍ അനുഭവിച്ചിരുന്നു. ശാരീരിക പ്രശ്നങ്ങളെല്ലാം ഞാന്‍ അഭിനയിക്കുന്നതാണെന്നാണ് ഷാക്കിര്‍ പറഞ്ഞത്. ഇപ്പോള്‍ ഞാന്‍ ഒരു ഹാര്‍ട്ട് പേഷ്യന്റും ബ്ലഡ് ക്യാന്‍സര്‍ പേഷ്യന്റുമാണ്. കൃത്യമായി ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ഗതി വരില്ലാരുന്നു.', യുവതി കുറ്റപ്പെടുത്തി.

നേരത്തെ പീഡനക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ വ്ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി പൊലീസിന് മുമ്പിൽ ഹാജരായിരുന്നു.

Post a Comment

Previous Post Next Post