കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിൻ്റെ മൊഴി

(www.kl14onlinenews.com)
(13-NOV-2023)

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്ന് കൊക്കയില്‍ തള്ളിയെന്ന് സുഹൃത്തിൻ്റെ മൊഴി
കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിൻ്റെ മൊഴി.(Friend's statement) സ്ത്രീയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നാണ് സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും (Native of Kozhikode) വീട്ടമ്മയുമായ സൈനബയാണ് കൊല്ലപ്പെട്ടത്. സൈനബയുടെ സുഹൃത്തായ സമദ് എന്നയാളും സഹായി സുലൈമാനും ചേര്‍ന്നാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കി. കസബ പൊലീസിന് മുന്നിലാണ് സമദ് മൊഴി നൽകിയിരിക്കുന്നത്. സമദിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം കണ്ടെത്താന്‍ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചിരിക്കുകയാണ്.

നവംബർ ഏഴാം തീയതിയാണ് സൈനബയെ കാണാതായത്. ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഭർത്താവിൻറെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് സൈനബ കൊല്ലപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സമദ് രംഗത്തെത്തിയത്. യാത്ര പോകാനെന്ന വ്യാജേനെ സൈനബയെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി സൈനബയെ കൊലപ്പെടുത്തി എന്നാണ് സമദ് വ്യക്തമാക്കിയത്.

സൈനബയെ സമദും സുലൈമാനും കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സുലൈമാൻ്റെ വീട്ടില്‍ കയറണമെന്ന് പറഞ്ഞ് മുക്കം വഴി പോകുകയും അവിടെ എത്തിയപ്പോള്‍ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് സമദ് മൊഴി നൽകിയത്. അന്നേദിവസം രാത്രി​യോടെ മൃതദേഹം കൊണ്ടുപോയി കൊക്കയില്‍ തള്ളുകയായിരുന്നു എന്നും മൊഴിയിലുണ്ട്. അതേസമയം`കൊലപാതകത്തിലെ കൂട്ടുപ്രതിയായ സമദിൻ്റെ സഹായി സുലൈമാനെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

കൊലപ്പെടുത്തിയത് സ്വർണാഭരണം കവരാൻ വേണ്ടിയായിരുന്നു എന്ന് സമദ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. സൈനബയുടെ കൈവശം ഉണ്ടായിരുന്ന 17 പവന്‍ സ്വര്‍ണ്ണവും ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. അതേസമയം സൈനബയുമായി പ്രതിക്ക് മുൻ പരിചയം ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇരുവരും ഫോണിൽ സംസാരിക്കുന്നത് ഉൾപ്പെടെയുള്ള ബന്ധം സൂക്ഷിച്ചിരുന്നു. ഈ പരിചയത്തിൻ്റെ പുറത്താണ് യാത്രയ്ക്കായി സമദ് വിളിച്ചപ്പോള്‍ സൈനബ പോയതെന്നാണ് വിവരം.

ഏഴാം തീയതി കുറ്റിക്കാട്ടൂരില്‍ നിന്നും സൈനബയെ വിളിച്ചു വരുത്തിയ പ്രതികൾ കോഴിക്കോട്ട് നിന്നും അവരെ കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മുക്കത്തിനടുത്തു വെച്ച് കാറിനുള്ളിലിരുന്ന് ഒരു ഷാള്‍ കൊണ്ട് സൈനബയുടെ കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് മൊഴി. സൈനബയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് സമദ് സ്വമേധയാ കുറ്റസമതവുമായി എത്തിയത്. അമേസമയം സംഭവത്തിൽ കൂട്ടുപ്രതിയായ ഗൂഡല്ലൂര്‍ സ്വദേശി സുലൈമാനെ പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. സുലൈമാനാണ് സംഭവത്തിലെ പ്രധാന ആസൂത്രകനെന്നാണ് പൊലീസ് പറയുന്നത്

Post a Comment

Previous Post Next Post