ഫലസ്തീന് ഐക്യദാര്‍ഢ്യം, ബിജെപിയുടേത് രാജ്യത്തിന്റെ നിലപാടല്ല: മുഖ്യമന്ത്രി

(www.kl14onlinenews.com)
(11-NOV-2023)

ഫലസ്തീന് ഐക്യദാര്‍ഢ്യം, ബിജെപിയുടേത് രാജ്യത്തിന്റെ നിലപാടല്ല: മുഖ്യമന്ത്രി
പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ എല്ലാക്കാലത്തും നിലനിന്നത് പല്സതീന്‍ ജനതയ്ക്കൊപ്പമാണ്. അമേരിക്കന്‍ സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടാണ് ഇന്ത്യ ഇസ്രായേലിനെ അംഗീകരിച്ച് തുടങ്ങിയത്. ഇസ്രായേലുമായി സഹകരണത്തില്‍ അഭിമാനിക്കുന്ന നിലപാടാണ് ബിജെപിക്ക്. ഈ നിലപാട് രാഷ്ട്രത്തിന്റെ നിലപാടായി മാറരുതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിപിഐഎമ്മിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊരുതുന്ന പലസ്തീന്‍ ജനതയ്ക്ക് എന്നും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നാടാണ് ഇന്ത്യ. സ്വാതന്ത്ര്യ സമരം നടക്കുന്ന ഘട്ടത്തിലും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യ പലസ്തീന്‍ നിലപാടിന് ഒപ്പമായിരുന്നു. ചേരി ചേരാനയത്തിന്റെ സത്ത സാമ്രാജ്യത്വ വിരുദ്ധമായിരുന്നു. അന്ന് ഇന്ത്യയുടെ ശബ്ദം എല്ലാവരും ശ്രദ്ധിച്ചിരുന്നു. വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് നമുക്ക് ഉണ്ടായിരുന്നു. നെഹ്‌റുവിന്റെ നയം ഏറെക്കാലം നമ്മള്‍ തുടര്‍ന്ന് വന്നു. ഇസ്രായേലിനെ ഒരു രാജ്യമായി നമ്മള്‍ കണ്ടില്ല. ഇസ്രായേലുമായി ഇന്ത്യ ബന്ധം പുലര്‍ത്തിയില്ല. നെഹ്റുവാണ് ആ നിലപാടിന് തുടക്കം കുറിച്ചത്. നരസിംഹ റാവുവിന്റെ കാലത്താണ് ഇസ്രായേലിനെ ഇന്ത്യ അംഗീകരിച്ച് തുടങ്ങിയത്. അമേരിക്കയുമായുള്ള ചങ്ങാത്തത്തിന്റെ ഫലമാണതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അന്നും ഇന്നും ഇസ്രായേലിനെ കൊണ്ട് എല്ലാ കളികളും കളിപ്പിക്കുന്നത് അമേരിക്കന്‍ സാമ്രാജ്യത്വമാണ്. യു പി എ കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താത്പര്യത്തിന് പുറകെ പോയി. അന്നത്തെ യുപിഎ നയവും നിലവിലെ ബിജെപി നയവും തമ്മില്‍ എന്താണ് വ്യത്യാസം? അക്കാലത്ത് തന്നെ അമേരിക്കന്‍ കൂട്ടുകെട്ട് ശരിയല്ലെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അവരുടെ സഖ്യകക്ഷിയാവുകയായിരുന്നു യുപിഎ സര്‍ക്കാരിന്റെ ലക്ഷ്യം. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. അമേരിക്കയുടെ സഖ്യരാഷ്ട്രമായി ബിജെപി ഇന്ത്യയെ മാറ്റിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പില്‍ നിന്ന് രാജ്യം വിട്ടു നിന്നതിലൂടെ ലോകത്തിന് മുന്നില്‍ രാജ്യം അപമാനിതമായി. കൃത്യമായ സയോണിസ്റ്റ് പക്ഷപാതമാണ. തെറ്റായ രീതി രാജ്യത്ത് ചിലര്‍ സ്വീകരിക്കുന്നുണ്ട്. അത് രാജ്യത്തിനു അംഗീകരിക്കാനാവില്ല. അവരെ തിരുത്താന്‍ ഇത്തരത്തിലുള്ള പരിപാടികള്‍ വേണം. ആര്‍എസ്എസ് അംഗീകരിച്ച തത്വ സംഹിത ഹിറ്റ്ലറുടെ പ്രത്യയ ശാസ്ത്രത്തില്‍ നിന്ന് എടുത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post