കൂട്ടമരണത്തിനു പിന്നിൽ ഓൺലെെൻ ലോൺ മാഫിയ? ഭീഷണി സന്ദേശങ്ങള്‍ ഫോണില്‍

(www.kl14onlinenews.com)
(13-Sep-2023)

കൂട്ടമരണത്തിനു പിന്നിൽ ഓൺലെെൻ ലോൺ മാഫിയ? ഭീഷണി സന്ദേശങ്ങള്‍ ഫോണില്‍
കൊച്ചിയിൽ മക്കളെ
ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവദമ്പതികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ദാമ്പതികൾ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്വ ചെയ്തതിന് കാരണം ഓൺലെെൻ ലോൺ ആണെന്ന സംശയമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. മരിച്ച യുവതി ഓൺലെെൻ ആപ്പ് വഴി ലോൺ എടുത്തിരുന്നു എന്നുള്ള സൂചനകൾ പൊലീസ് അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ടെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. ലോൺ തിരിച്ചടവ് മുടങ്ങിയെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഭീഷണി സന്ദേശങ്ങൾ യുവതിയുടെ മൊബെെൽ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു.

യുവതിയുടെ ചിത്രങ്ങൾ നഗ്ന ഫോട്ടോകളിൽ മോർഫ് ചെയ്തു ചേർത്ത് നിർമ്മിച്ച ചിത്രങ്ങൾ ഓൺലെെൻ ലോൺ തട്ടിപ്പുകാർ ബന്ധുക്കളുടെ ഫോണിലേയ്ക്ക് അയച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. എണാകുളം ജില്ലയിലെ കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നോർത്ത് കടമക്കുടി മടശേരിവീട്ടിൽ നിജോ (40), ഭാര്യ ശില്പ (32), മക്കളായ ഏയ്ബൽ(7), ആരോൺ (5) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴരയോടെ തറാവാട്ടുവീടിന്റെ മുകൾനിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

മൃതദേഹങ്ങൾക്കരികിൽ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിരുന്നു. സാമ്പത്തിക ബാദ്ധ്യതയും ആരും സഹായിക്കുന്നില്ലെന്നും സൂചിപ്പിക്കുന്ന സന്ദേശങ്ങളാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ശില്പ ഇന്നലെ ഇറ്റലിയിലേക്ക് പോവുകയാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. ശിൽപ്പയുടെയും നിജോയുടേയും മക്കളായ എയ്ബലും ആരോണും തുണ്ടത്തുംകടവ് ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥികളാണ്. ഏയ്ബലിൻ്റെ കഴുത്തിൽ കൈകൊണ്ട് ഞെരിച്ച പാടുണ്ട്. ശില്പയുടെ മുഖത്ത് കുട്ടിയുടേതെന്ന് കരുതുന്ന നഖപ്പാടുകളുമുണ്ട്. കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. കൊലപ്പെടുത്തിയ സമയത്ത് കുട്ടികളിലാരോ എതിർക്കാനുള്ള ശ്രമം നടത്തിയിരുന്നുവെന്ന് പൊലീസ് സൂചന നൽകുന്നുണ്ട്. ശിൽപ്പയുടെ മുഖത്തെ നഖപ്പാടുകൾ അത്തരത്തിൽ വന്നതാകാമെന്നാണ് പൊലീസ് പറയുന്നത്.

കെട്ടിടനിർമ്മാണ തൊഴിലാളിയും ആർട്ടിസ്റ്റുമായ നിജോയെ ഫോണിൽ വിളിച്ചിട്ടു കിട്ടാത്തതെ വന്നതോടെ സുഹൃത്ത് വീട്ടിൽ തിരക്കിയെത്തുകയായിരുന്നു. സുഹൃത്ത് വീട്ടിലെത്തിയപ്പോഴാണ് നിജോയെ ഹാളിൽ ഫാനിലും ശില്പയെ സീലിംഗിലെ ഹുക്കിലും തൂങ്ങിയ നിലയിൽ കണ്ടത്. താഴത്തെ നിലയിൽ താമസിക്കുന്ന സഹോദരൻ ടിജോയെ വിളിച്ചുവരുത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് കുട്ടികളെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

Post a Comment

Previous Post Next Post