നടൻ ഇന്നസെന്റ് അന്തരിച്ചു

(www.kl14onlinenews.com)
(26-Mar-2023)

നടൻ ഇന്നസെന്റ് അന്തരിച്ചു
കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക് ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത സ്ഥിരീകരിച്ചത്. ആശുപത്രിയിൽ ചേർന്ന വിദഗ്ധ മെഡിക്കൽ ബോർഡ് യോഗം പൂർത്തിയായ ശേഷം മന്ത്രി രാജീവാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.

1948 ഫെബ്രുവരി 28-ന് തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായി ഇരിങ്ങാലക്കുടയിലാണ് ഇന്നസെന്റിന്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്‌കൂൾ, നാഷണൽ ഹൈസ്‌കൂൾ, ഡോൺ ബോസ്‌കോ എസ്.എൻ.എച്ച്.സ്‌കൂൾ എന്നിവിടങ്ങളിലായി പഠിച്ചു. എട്ടാം ക്ലാസ്സിൽ പഠിപ്പ് നിർത്തി. 1970കളിൽ ഇന്നസെന്റ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങി. ഇരിങ്ങാലക്കുട മുനിസിപ്പൽ കൗൺസിലറായും അക്കാലത്ത് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.

സിനിമാമോഹവുമായാണ് അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറിയത്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്നതിനിടെ 1974 ൽ പുറത്തിറങ്ങിയ നെല്ല് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം അവതരിപ്പിക്കുകയും ചെയ്തു. ഇടയിൽ ടൈഫോയിഡ് ബാധിച്ച താരം സിനിമയോട് തൽക്കാലത്തേക്ക് വിട പറഞ്ഞ് ബിസിനസിലേക്ക് ഇറങ്ങി. അക്കാലത്ത് ഏതാനും നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചു. സഹോദരങ്ങളെല്ലാം ഡോക്ടർ, വക്കീൽ, ജഡ്ജി എന്നിങ്ങനെ വിവിധ കരിയറുകൾ തെരഞ്ഞെടുത്തപ്പോൾ പഠനത്തിൽ പിന്നോക്കം ആയിരുന്നു ഇന്നസെന്റ്. ഇക്കാര്യത്തെ ചൊല്ലി ആദ്യകാലങ്ങളിൽ പിതാവ് വറീതുമായി ചില അഭിപ്രായ വ്യത്യാസങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.

സംവിധായകൻ മോഹൻ മുഖേനയാണ് ഇന്നസെന്റ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. 1972ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ആദ്യകാലത്ത് ഏതാനും സമാന്തര ചലച്ചിത്രങ്ങളുടെ നിർമ്മാതാവായും ഇന്നസെന്റ് പ്രവർത്തിച്ചു. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനിയാണ് ഇളക്കങ്ങൾ, വിട പറയും മുമ്പേ, ഓർമ്മക്കായ്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്, ഒരു കഥ ഒരു നുണക്കഥ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ചത്.

Post a Comment

أحدث أقدم