ലോകകപ്പില്‍ ഇനിയും അട്ടിമറിയുണ്ടാകുമോ? എല്ലാ കണ്ണുകളും അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലേക്ക്

(www.kl14onlinenews.com)
(14-DEC-2022)

ലോകകപ്പില്‍ ഇനിയും അട്ടിമറിയുണ്ടാകുമോ? എല്ലാ കണ്ണുകളും അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലേക്ക്
ദോഹ:
ലോകകപ്പില്‍ രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്‍മാരും കരുത്തരുമായ ഫ്രാന്‍സും ആഫ്രിക്കന്‍ ശക്തികളായ മൊറോക്കോയും ഇറങ്ങുകയാണ്. വ്യാഴാഴ്ച ഇരുടീമുകളും നേര്‍ക്ക് നേര്‍ എത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പമെന്ന് പ്രവചിക്കുക അസാധ്യം. ഫൈനലിലേക്കുള്ള വാതില്‍ തുറന്ന് മൊറോക്ക എത്തിയാല്‍ ചരിത്രം പിറക്കും. ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടമാകും അത്. മറിച്ചാണെങ്കില്‍ തുടര്‍ച്ചയായി രണ്ടാം ലോകകപ്പ് ഫൈനിലെത്തുന്ന ടീമാകും ഫ്രാന്‍സ്.

ഇംഗ്ലണ്ടിനെ മറികടന്നാണ് ഫ്രാന്‍സ് സെമിയിലെത്തിയതെങ്കില്‍ ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ചുഗല്‍ തുടങ്ങിയ ടീമുകളെ അട്ടിമറിച്ചാണ് ആഫ്രിക്കന്‍ ശക്തിയുടെ എത്തുന്നത്. കിക്കോഫ് അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 12.30-ന് ആണ് മത്സരം. ഗോളടിച്ചുകൂട്ടുന്ന താരങ്ങളും, മികച്ച രീതിയില്‍ കളിക്കുന്ന താരങ്ങളും ഫ്രാന്‍സിനുണ്ടെങ്കിലും കരുത്തന്‍മാരെ വീഴ്ത്തിയ മൊറോക്കയെ എതിരിടാനിറങ്ങുമ്പോള്‍ ഈ ആത്മവിശ്വസമൊന്നും മുന്‍ ചാമ്പ്യമാര്‍ക്ക് മതിയാകില്ല. അട്ടിമറി ജയങ്ങള്‍ ആവര്‍ത്തിക്കാന്‍ ഫ്രാന്‍സിനെതിരെ മൊറോക്കകരുതിവെച്ച തന്ത്രങ്ങള്‍ എന്താകുമെന്നാണ് ആരാധകരുടെ ആകാംക്ഷ . അതുകൊണ്ട് തന്നെ ഇനിയുമൊരു അട്ടിമറി ജയം പ്രതീക്ഷിച്ച് എല്ലാ കണ്ണുകളും ഈ രാത്രി അല്‍ബെയ്ത്ത് സ്‌റ്റേഡിയത്തിലേക്ക് തന്നെയാകും.

ടൂര്‍ണമെന്റില്‍ അഞ്ച് ഗോളടിച്ച് നില്‍ക്കുന്ന കിലിയന്‍ എംബാപ്പെ, നാല് ഗോളടിച്ച ഒളിവര്‍ ജിറൂഡ്, മൂന്ന് അസിസ്റ്റുമായി അന്റോയിന്‍ ഗ്രീസ്മാന്‍ അങ്ങനെ മികവള്ള താരങ്ങളുടെ കണക്കെടുത്താല്‍ വിജയം ഫ്രാന്‍സിനൊപ്പമാകുമെന്ന് പറയാം. പക്ഷെ തുടര്‍ച്ചയായ മൊറോക്കയുടെ അട്ടിമറി ജയങ്ങള്‍ ഫ്രാന്‍സിനെ കളത്തില്‍ സമ്മര്‍ദ്ദിത്തിലാക്കും. അഞ്ച് കളിയില്‍ അഞ്ച് തവണ മാത്രമെ മൊറോക്കോ ഗോര്‍വല ചലിപ്പിച്ചിട്ടുള്ളുവെങ്കിലും അവര്‍ വഴങ്ങിയത് ഒരേ ഒരു ഗോള്‍ മാത്രം എന്നതാണ് കാര്യം. ബെല്‍ജിയവും സ്പെയിനും പോര്‍ച്ചുഗലും ക്രൊയേഷ്യയും മൊറോക്കയുടെ പോസ്റ്റില്‍ കളി മറന്നു. കാനഡയ്‌ക്കെതിരായ മത്സരത്തിലാണ് ഒരു ഗോള്‍ പിറന്നത് അതാകട്ടെ സെല്‍ഫ് ഗോളും. മൊറോക്കന്‍ പ്രതിരോധത്തിന്റെ ശക്തി വിളിച്ചോതുന്നതാണിവ.

Post a Comment

Previous Post Next Post