കരിപ്പൂരിലെ 19കാരിയുടെ സ്വർണക്കടത്ത്; സുഹൃത്ത് കൈമാറിയതെന്ന് മൊഴി, കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി

(www.kl14onlinenews.com)
(27-DEC-2022)

കരിപ്പൂരിലെ 19കാരിയുടെ സ്വർണക്കടത്ത്; സുഹൃത്ത് കൈമാറിയതെന്ന് മൊഴി, കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന പത്തൊമ്പതുകാരി പൊലീസ് പിടിയിലായ സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. പൊലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാനാവൂ.

ഒളിപ്പിച്ച് കടത്തിയ 1884 ഗ്രാം സ്വർണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ കാസർകോട് സ്വദേശി മറിയം ഷഹല ആണ് ഇന്നലെ കരിപ്പൂർ പൊലീസിന്‍റെ പിടിയിലായത്. ഒരു കോടിയോളം രൂപയുടെ സ്വർണമാണിത്. ദുബായിലുള്ള കുടുംബത്തിന്‍റ് അടുത്ത് വിസിറ്റിംഗ് വിസയിൽ പോയ യുവതി തിരിച്ച് വരുമ്പോഴാണ് കാരിയർ ആയത്. ആദ്യമായിട്ടാണ് സ്വർണ്ണം കടത്തിയതെന്നും സുഹൃത്തുക്കളിൽ ഒരാളാണ് സ്വർണ്ണം കൈമാറിയത് എന്നാണ് മൊഴി. 

സാമ്പത്തിക കുറ്റകൃത്യത്തിന്‍റെ പരിധിയിൽ വരുന്ന കേസിൽ കൂടുതൽ അന്വേഷണം നടത്താൻ പൊലീസിന് പരിമിതികൾ ഉള്ളതിനാൽ മറ്റു വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. പിടിയിലായ പത്തൊമ്പത്കാരിയെ ഇന്നലെ തന്നെ പൊലീസ് വിട്ടയച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയ ശേഷം കസ്റ്റംസ് കേസെടുത്ത് അന്വേഷണം തുടങ്ങും. മിശ്രിത്തിൽ കലർത്തി സ്വർണ്ണം ഡെൻസിറ്റി കുറച്ചു കൊണ്ട് വന്നതിനാലാണ് വിമാനത്താവളത്തിന്‍റെ അകത്തെ കസ്റ്റംസിന്‍റെ മെറ്റൽ ഡിറ്റക്റ്റർ പരിശോധനയിൽ നിന്നും യുവതി രക്ഷപ്പെട്ടത്. അടിവസ്ത്രത്തിനുള്ളില്‍ തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകളിലാക്കിയാണ് ഷഹല സ്വർണ്ണം കൊണ്ട് വന്നത്.
കരിപ്പൂരിൽ വിമാനതാവളത്തിന് പുറത്ത് പൊലീസ് പിടികൂടുന്ന 87 മത്തെ സ്വർണ്ണക്കടത്ത് കേസാണ് ഇന്നലത്തെത്. വിമാനത്താവളത്തിന് പുറത്ത് സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ഇക്കഴിഞ്ഞ ജനുവരിയിൽ കരിപ്പൂരിൽ പൊലീസ് ഹെല്‍പ് ഡെസ്ക് തുടങ്ങിയിരുന്നു.

കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് ഷെഹ്︋ല പിടിയിലാകുന്നത്. 25ന് രാത്രി 10.20ന് ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലാണ് യുവതി കാലിക്കറ്റ് എയർപോർട്ടിലിറങ്ങിയത്. തുടർന്ന് യാത്രക്കാർക്കായുള്ള കസ്റ്റംസ് പരിശോധന നടന്നു. എന്നാൽ പരിശോധനയിൽ സ്വർണ്ണമൊന്നും കണ്ടെത്താനായില്ല. പരിശോധനയെല്ലാം കഴിഞ്ഞ് 11 മണിയോടെ പെൺകുട്ടി വിമാനത്താവളത്തിനു പുറത്തിറങ്ങി.അതേസമയം കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരി സ്വർണ്ണം കടത്തുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. 

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ എയർപോർട്ടിന് പുറത്ത് പരിശോധന നടത്തവേയാണ് ഷെഹ്︋ല പൊലീസിൻ്റെ പിടിയിലായത്. യുവതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ലഗേജുകൾ പരിശോധിക്കുകയും ഷെഹ്︋ലയെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ സ്വർണ്ണത്തിൻ്റെ കാര്യങ്ങളൊന്നും അറിയില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. കൂടുതൽ പരിശോധന നടത്തിയിട്ടും യുവതിയിൽ നിന്നും സ്വർണ്ണവും പൊലീസിന് ലഭിച്ചില്ല. താൻ സ്വർണമൊന്നും കടത്തിയിട്ടില്ലെന്ന് യുവതി പൊലീസിനോട് ഉറപ്പിച്ചു പറയുകയും ചെയ്തു. 

ഇതിനു പിന്നാലെ പൊലീസ് യുവതിയുടെ ദേഹപരിശോധന നടത്താൻ തീരുമാനിക്കുകയായിരുന്നു. ദേഹപരിശോധന നടത്തിയ അവസരത്തിലാണ് അടിവസ്ത്രത്തിനുള്ളിൽ മൂന്ന് പാക്കറ്റുകളിലായി ഒളിപ്പിച്ച സ്വർണ്ണം പൊലീസ് കണ്ടെടുത്തത്. മിശ്രിത രൂപത്തിലാണ് സ്വർണ്ണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു വച്ചിരുന്നത്. പായ്ക്കറ്റുകൾ അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്ത നിലയിലായിരുന്നു. ചോദ്യം ചെയ്യലിലും മറ്റും പതറാതെ ഷഹല പിടിച്ചു നിന്നെങ്കിലും അടിവസ്ത്രം പരിശോധിക്കണമെന്ന് വനിതാ ഉദ്യോഗസ്ഥർ അറിയിച്ചതോടെ ഷഹല ഭയന്നു. ഷഹലയുടെ മുഖത്തെ ഭാവമാറ്റം കണ്ടാണ് പെൺകുട്ടിയുടെ ശരീരത്തിൽ സ്വർണ്ണമുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചത്. തുടർന്നു നടന്ന പരിശോധനയിൽ അടിവസ്ത്രത്തിനുള്ളിൽ നിന്നും സ്വർണ്ണം പിടിച്ചെടുക്കുകയായിരുന്നു
ദുബായിലുള്ള പിതാവിനെ കാണാൻ വിസിറ്റിംഗ് വിസയിൽ പോയപ്പോഴാണ് സ്വർണക്കടത്ത് സംഘങ്ങളുടെ ഇടനിലക്കാർ ബന്ധപ്പെട്ടതെന്നാണ് യുവതി പറയുന്നത്. 60,​000 മുതൽ ഒരുലക്ഷം രൂപവരെ നൽകാമെന്നായിരുന്നു വാഗ്‌ദാനം. നാട്ടിലേക്കുള്ള വിമാനടിക്കറ്റും സംഘം എടുത്തുകൊടുത്തുവെന്നും പെൺകുട്ടി വെളിപ്പെടുത്തി. സ്വർണ്ണം കൊണ്ടുവരുന്ന വിവരം ഭർത്താവിനുമറിയാമായിരുന്നുവെന്നും ഷഹല വ്യക്തമാക്കി. വിമാനത്താവളത്തിന് പുറത്തെത്തിയാൽ വാട്‌സാപ്പിൽ ഫോൺചെയ്യണമെന്നും ആളെത്തുമ്പോൾ സ്വർണ്ണം കൈമാറണമെന്നുമായിരുന്നു ഷഹലയ്ക്ക് ലഭിച്ച നിർദ്ദേശം.

സ്വർണ്ണം കടത്തുന്നതിന് മുൻപ് കടത്തു സംഘം ചില നിർദ്ദേശങ്ങൾ യുവതിക്കു നൽകിയിരുന്നു. സ്ത്രീകളെ പിടികൂടില്ലെന്നും മുഖഭാവത്തിൽ വ്യത്യാസം ഉണ്ടാവരുതെന്നും സംഘം തന്നോട് പറഞ്ഞിരുന്നുവെന്നും യുവതി വ്യക്തമാക്കി. അതേസമയം സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post