ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യം, ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

(www.kl14onlinenews.com)
(24-Oct-2022)

ഗവർണർക്ക് രാഷ്ട്രീയ ലക്ഷ്യം, ചാൻസലർ പദവി ദുരുപയോഗം ചെയ്യുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

പാലക്കാട്: 9 സര്‍വ്വകലാശാലകളിലെ വിസിമാരോട് രാജിവക്കാനുള്ള ഗവര്‍ണരുടെ നിര്‍ദ്ദേശം മുഖ്യമന്ത്രി തള്ളി. കേരളത്തിൽ ചില കാര്യങ്ങൾ നടത്താൻ അസ്വാഭാവിക തിടുക്കം കാണിക്കുന്നു.ഇല്ലാത്ത അധികാരം ഗവർണർ കാണിക്കുന്നു. ഭരണഘടനാവിരുദ്ധവും ജനധിത്യ വിരുദ്ധവുമായ നടപടിയാണ് ഗവർണറുടേത്. സർക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവർണർ പദവി.

ഗവർണർ ആർ എസ് എസ്സിന്റെ ചട്ടുകമാകുന്നു.സർവകലാശാലകൾക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു. ഇതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രം. യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം. ഗവർണറുടെ ലോജിക് പ്രകാരം പദവിയിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോ? KTU വിധിയില്‍പുനപ്പരിശോധന ഹർജിക്ക് ഇനിയും അവസരമുണ്ട്. സർവകലാശാല ഭരണം അസ്ഥിരപ്പെടുത്താൻ ഗവര്‍ണര്‍ നോക്കുന്നു. ഗവർണറുടെ ഇടപെടൽ സ്വാഭാവിക നീതിയുടെ ലംഘനം.

കേവലം സാങ്കേതികതയിൽ തൂങ്ങിയാണ് ഗവർണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്.വി സി മാരെ കേൾക്കാതെയാണ് തീരുമാനം. സർവകലാശാലകൾ സ്റ്റാറ്റ്യുട്ടറി പ്രകാരം ആണ് പ്രവർത്തിക്കുക. ഈ വിധി എല്ലാ വിസി മാർക്കും ബാധകമാക്കാൻ കഴിയില്ല, ഗവർണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്സിറ്റി ആക്ടിൽ ചാൻസലർക്ക് വിസിയെ പിരിച്ചു വിടാൻ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാൻ പറയാനോ പുറത്താക്കാനോ ഗവർണർക്ക് അധികാരമില്ല. ഓർഡിനൻസ് ഒപ്പിടാതെ തിരിച്ചയക്കുന്ന നടപടി പ്രതിഷേധാർഹം. ഓർഡിനൻസുകളും ബില്ലുകളും ഒപ്പിടുന്നില്ല. ബില്ലുകൾ ഒപ്പിടാതെ ഇരിക്കുന്നത്, സഭയോടുള്ള അവഹേളനം. ഗവർണർക്ക് മന്ത്രിമാരെ പുറത്താക്കാൻ വിവേചനാ അധികാരമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

9 സര്‍വ്വകലാശാലകളിലെ വിസിമാരോട് ഇന്ന് 11.30നകം രാജി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.യുജിസി ചട്ടം പാലിക്കാത്തതിന്റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ അസാധാരണ നടപടി.

Post a Comment

أحدث أقدم