(www.kl14onlinenews.com)
(04-Oct-2022)
ഡൽഹി : മലപ്പുറത്തുനിന്ന് കാല്‍നടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂറിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു. ഇതിനോടകം 3,000 കിലോമീറ്റര്‍ യാത്ര പിന്നിട്ട ശിഹാബ് പഞ്ചാബിലെ വാഗ അതിര്‍ത്തിയില്‍ 15 ദിവസത്തോളം തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ എത്തിയാലുടന്‍ വിസ നല്‍കാമെന്ന് ദല്‍ഹിയിലെ പാക്കിസ്ഥാന്‍ എംബസി നേരത്തെ ഉറപ്പുനല്‍കിയിരുന്നതാണെന്നും അതുകൊണ്ടാണ് വിസ നേരത്തെ സെറ്റ് ചെയ്യാതിരുന്നതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
നേരത്തെ വിസ അനുവദിച്ചാല്‍ അതിന്റെ കാലാവധി അവാസനിക്കുമെന്ന് പറഞ്ഞാണ് പാക് എംബസി വിസ അനുവദിക്കാതിരുന്നത്. എന്നാല്‍ ശിഹാബ് ചോറ്റൂര്‍ വാഗ അതിര്‍ത്തിയില്‍ എത്തിയതിന് പിന്നാലെ വിസക്ക് അപേക്ഷിച്ചപ്പോള്‍ നിരസിച്ചിരിക്കുകയാണ്.
പാകിസ്ഥാന വിസ നിഷേധിച്ചതോടെ ചൈന വഴി സൗദി അറേബ്യയിലേക്കുള്ള യാത്ര തുടരാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ശിഹാബ് കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടാന്‍ ഒരുങ്ങുകയാണ്.
കഴിഞ്ഞ ജൂണ്‍ രണ്ടിനാണ് മലപ്പുറത്തെ പുത്തനത്താണി ആതവാനാട്ടിലെ വീട്ടില്‍ നിന്ന് ഹജ്ജ് കര്‍മം ലക്ഷ്യമിട്ട് ശിഹാബ് ചോറ്റൂര്‍ നടക്കാന്‍ തുടങ്ങിയത്.
ശിഹാബിന്റെ യാത്ര തിങ്കളാഴ്ച 124 ദിവസം പിന്നിട്ടിരുന്നു. സെപ്റ്റംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് വാഗ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണുള്ളത്.
വാഗ അതിർത്തിയിൽ നിന്ന് പാക്കിസ്താൻ, ഇറാൻ, ഇറാഖ്, കുവൈറ്റ് എന്നീ രാജ്യങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കാനായിരുന്നു ശിഹാബിന്റെ പദ്ധതി. പാക്കിസ്താൻ വിസ നിഷേധിച്ചതോടെ ശിഹാബിന്റെ യാത്ര ചൈന വഴിയാക്കിയേക്കുമെന്ന് റിപ്പോർട്ടുണ്ട്. ഇതിനായി കേന്ദ്ര സർക്കാരിന്റെ സഹായം തേടുമെന്നാണ് വിവരം.
إرسال تعليق