(www.kl14onlinenews.com)
(17-Sep -2022)
കാസർകോട്: മദ്റസയിലേക്കുള്ള വഴിയിൽ തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാൻ തോക്കെടുത്ത രക്ഷിതാവിനെതിരെ കേസ്. കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ ടി. സമീർ എന്ന ടൈഗർ സെമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ.പി.സി 153 പ്രകാരം ലഹളയുണ്ടാക്കാൻ ഇടയാക്കുന്ന പ്രവർത്തനം നടത്തിയെന്നാണ് കേസ്.
മദ്റസയിലേക്കുള്ള വഴിയിൽ തെരുവുനായ്ക്കളിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കാനായാണ് ടി. സമീർ തോക്കെടുത്തത്. വലതുകൈയില്‍ തോക്കെടുത്തുള്ള സമീറിന്റെ നടത്തം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മദ്റസയിലേക്കുള്ള 13 കുട്ടികള്‍ക്കു മുന്നിൽ തോക്കുമേന്തിയുള്ള സമീറിന്റെ പട്ടാളച്ചിട്ടയിലുള്ള നടത്തം പകർത്തിയത് 11 വയസ്സുകാരനായ ഷുഹൈബ് അക്തറാണ്.
മദ്റസയിലേക്ക് നടന്നുപോകുന്നതിനിടെ എട്ടു വയസ്സുകാരി മകൾ റിഫ സുൽത്താനെയും മറ്റ് കുട്ടികളെയും കഴിഞ്ഞ ദിവസം തെരുവുനായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. മകൾ നായെ പേടിച്ച് മദ്റസയിൽ പോകാൻ വിസമ്മതിച്ചതോടെയാണ് തോക്കെടുക്കേണ്ടി വന്നതെന്നാണ് സമീർ വ്യക്തമാക്കിയത്.
രാവിലെ 6.15നായിരുന്നു സമീർ വീട്ടുപരിസരത്തെ കുട്ടികൾക്കൊപ്പം തോക്കുമായി മദ്റസയിലേക്ക് വെച്ചുപിടിച്ചത്. എന്നാൽ, മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ മദ്റസ പരിസരത്തുവെച്ച് എട്ട് വയസുകാരന് പട്ടിയുടെ കടിയേറ്റു.
സമീറിന്റെ വിഡിയോ വൈറലായതിനു പിന്നാലെ നാട്ടുകാർ യോഗം ചേർന്നു. വിദ്യാര്‍ഥികളുടെ സംരക്ഷണമേറ്റെടുത്ത് ഓരോ രക്ഷിതാവും മക്കൾക്കൊപ്പം കൂട്ടിന് പോകാനാണ് തീരുമാനം. കാണാൻ ഗാംഭീര്യമുള്ളതാണ് തോക്കെങ്കിലും സംഭവം ലൈസൻസ് ആവശ്യമില്ലാത്ത എയർഗണ്ണാണെന്നാണ് സമീർ പറഞ്ഞത്
അതേസമയം
തെരുവുനായപ്പേടിയില്‍ വിദ്യാര്‍ഥികളുടെ സംരക്ഷണത്തിനായി തോക്കെടുത്ത സംഭവത്തില്‍ കേസെടുത്തതില്‍ വിഷമമുണ്ടെന്ന് സമീര്‍. എയര്‍ഗണ്ണുകൊണ്ട് വെടിവെച്ചാല്‍ നായ ചാകില്ല. ആരെയും അപായപ്പെടത്താന്‍ ശ്രമിച്ചിട്ടില്ല. ഷോ കേസില്‍ വെച്ചിരുന്ന എയര്‍ഗണ്ണാണിതെന്നും ഉന്നം തെറ്റാതെ വെടിവെക്കാന്‍ അറിയില്ലെന്നും സമീര്‍ പറഞ്ഞു. തന്റെ കുട്ടിയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. അതുമാത്രമാണ് ചെയ്തതെന്നും കാസർകോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീര്‍ പറഞ്ഞു.
ഐപിസി 153 പ്രകാരം ലഹള ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലുള്ള പ്രവൃത്തി നടത്തിയതിനാണ് ബേക്കൽ പൊലീസ് സമീറിനെതിരെ കേസെടുത്തത്. വ്യാഴാഴ്ച രാവിലെയാണ് സമീർ എയർ ഗണ്ണുമായി കുട്ടികൾക്ക് സംരക്ഷണമൊരുക്കി മുന്നിൽ നടന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടർന്ന് ബേക്കൽ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
തന്റെ മകൾ നായപ്പേടി കാരണം മദ്രസയിലേക്ക് പോകാൻ മടിച്ചപ്പോഴാണ് താൻ എയർഗണ്ണുമായി കുട്ടികൾക്ക് അകമ്പടി സേവിച്ചതെന്നായിരുന്നു സമീർ ഏഷ്യാനെറ്റ് ന്യൂസിനോട് ഇന്നലെ പറഞ്ഞത്. ഏതെങ്കിലും നായ ഓടിച്ചാൽ തോക്കെടുത്ത് വെടിവെച്ച് കൊല്ലുമെന്നും സമീർ വീഡിയോയില്‍ പറയുന്നുണ്ട്. ഇയാളുടെ മകനാണ് ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. എയർഗണാണ് കയ്യിലുള്ളതെന്നും നായയെ വെടിവെച്ചിട്ടില്ലെന്നുമാണ് ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ സമീർ പറഞ്ഞത്. പ്രദേശത്ത് കഴിഞ്ഞ ദിവസം മദ്റസയിലേക്ക് പോകുകയായിരുന്ന ആറ് വയസുകാരനെ നായ കടിച്ചിരുന്നു.
إرسال تعليق