(www.kl14onlinenews.com)
(22-jan-2025)
സ്വർണത്തിന് 'തീ'വില
കൊച്ചി :
സ്വർണ വില വീണ്ടും കുതിക്കുകയാണ്. 59,000 കടന്ന് ഇന്ന് 60,000 രൂപയിൽ എത്തി. ഇതോടെ സ്വർണ വിപണി ഉണർന്നെങ്കിലും ഉപഭോക്താക്കൾ കണ്ണ് തള്ളുകയാണ്. വർഷാരംഭം തന്നെ സ്വർണ വിലയിൽ കുതിപ്പാണ് രേഖപ്പെടുത്തിയത്. ജനുവരി 16 ബുധനാഴ്ച അൻപത്തി ഒൻപതിനായിരത്തിലേയ്ക്ക് കടന്ന സ്വർണം ഉപഭോക്താക്കളുടെ ചങ്കിടിപ്പ് ഉയർത്തുകയാണ്. മാസം അവസാനിക്കാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ ജനുവരിയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇപ്പോൾ വില എത്തി നിൽക്കുന്നത്.
കഴിഞ്ഞവർഷം ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് ഏറ്റവും ഉയർന്ന സ്വർണവില. ഈ റെക്കോർഡും കടന്നാണ് സ്വർണവില കുതിക്കുന്നത്.
ഇന്നലെ 59,600 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിൻ്റെ വില. ഇന്ന് 60,200 എന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേയ്ക്ക് എത്തി. ഇതോടെ ഗ്രാമിന് 7,525 രൂപയും എത്തി. ഈ മാസം 3,000 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. മാസം തുടങ്ങിയപ്പോൾ 57,200 രൂപയായിരുന്നു ഒരു പവൻ്റെ വില. ഇന്ന് 60,200 രൂപയിൽ എത്തിയപ്പോൾ ഒരു മാസം തന്നെ വലിയ വില വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ജനുവരിയിലെ സ്വർണവില (പവനിൽ
ജനുവരി 01: 57,200
ജനുവരി 02: 57,440
ജനുവരി 03: 58,080
ജനുവരി 04: 57,720
ജനുവരി 05: 57,720
ജനുവരി 06: 57,720
ജനുവരി 07: 57,720
ജനുവരി 08: 57,800
ജനുവരി 09: 58,080
ജനുവരി 10: 58,280
ജനുവരി 11: 58,400
ജനുവരി 12: 58,400
ജനുവരി 13: 58,720
ജനുവരി 14: 58,640
ജനുവരി 15: 58,720
ജനുവരി 16: 59,120
ജനുവരി 17: 59,600
ജനുവരി 18: 59,480
ജനുവരി 19: 59,480
ജനുവരി 20: 59,600
ജനുവരി 21: 59,600
സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.
ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും
അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.
നിലവിൽ പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വർണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകൾക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളിൽ ദിവസത്തിൽ രണ്ടുതവണ വരെ അസോസിയേഷനുകൾ വില പുതുക്കാറുണ്ട്.
Post a Comment