വനമന്ത്രി കേരളത്തിന്‌ അപമാനം: സജി സെബാസ്റ്റ്യൻ

(www.kl14onlinenews.com)
(26-jan-2025)

വനമന്ത്രി കേരളത്തിന്‌ അപമാനം: സജി സെബാസ്റ്റ്യൻ

കാസർകോട് :
പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ സംഭവം,
വയനാട്ടിലെ മലയോര കർഷക ജനത കടുവയുടെയും വന്യ മൃഗത്തിന്റെയും അക്രമ ഭീതിയിൽ നെഞ്ചിടിപ്പോടെ കഴിയുന്ന അവസരത്തിൽ ജനങ്ങളെ ആശ്വസിപ്പിക്കാനും രക്ഷാ പ്രവർത്തനം നടത്താനും കടുവ വേട്ടയ്ക്കും നേതൃത്വം നൽകാൻ ഓടിയെത്തേണ്ട മന്ത്രി തികച്ചും നിരുത്തരവാദപരമായി സംഭവ പ്രദേശത്തിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെ, ഫാഷൻ ഷോ ഉദ്ഘാടനം ചെയ്യുകയും പരിപാടിയിൽ ഹിന്ദി സോങ് ആലപ്പിക്കുകയും ചെയ്തു എന്നുള്ളത് ജനങ്ങളോടുള്ള മന്ദ്രിയുടെ പരിഹാസ്യവും നിരുത്തരവാദ സമീപനവുമാണ് വെളിവാക്കുന്നത്. മന്ദ്രിയുടെ ഈ നടപടി ഓർമിപ്പിക്കുന്നത് റോം കത്തിയപ്പോൾ വീണ വായിച്ച നീറോ ചക്രവർത്തിയുടെ പ്രവർത്തിയാണ്. മന്ദ്രിയുടെ ഇത്തരം പ്രവർത്തികൾ ഭരണക്കൂടത്തിന് തന്നെ നാണക്കേടാണ്. ആപത്ത് ഘട്ടങ്ങളിൽ കൂടെ നിൽക്കേണ്ട സമയത്ത് മന്ദ്രിയുടെ ഇത്തരം പ്രവർത്തിയിൽ പ്രതിഷേധം അറിയിക്കുന്നു. മലയോര ജനതയെയും കൃഷിക്കാരെയും അപമാനിച്ച മന്ത്രി ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കും കേരള സംസ്ഥാനത്തിനും അപമാനമാണെന്നും 
കേരള കോൺഗ്രസ്‌ എം ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ പറഞ്ഞു

അതേസമയം, വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എ.ഡി.എം കെ. ദേവകി. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. ഓപ്പറേഷന്‍റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു എ.ഡി.എം.

വെടിവെക്കാനുള്ള ഉത്തരവ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എ.ഡി.എം പറഞ്ഞു. വനത്തില്‍ 20 മീറ്റര്‍ പരിധിയില്‍ കാട് വെട്ടുന്നതിനുള്ള സമ്മതം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആറ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാധയുടെ കുടുംബത്തിന് നല്‍കാന്‍ ബാക്കിയുള്ള തുക വിതരണം ചെയ്യുമെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ ഒരു കുടുംബാംഗത്തിന് താല്‍ക്കാലികമായി ഫെബ്രുവരി ഒന്ന് മുതല്‍ തന്നെ ജോലി കൊടുക്കും. സ്ഥിര നിയമനം സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് നടപ്പിലാക്കുമെന്നും എ.ഡി.എം വ്യക്തമാക്കി.

ഇതുവരെയുള്ള സംഭവങ്ങള്‍ക്ക് പോലീസ് കേസുകള്‍ എടുക്കില്ല. ആര്‍.ആര്‍.ടി അംഗങ്ങളുള്ള എണ്‍പത് പേര്‍ സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരമായി മീറ്റിങ് കൂടുമെന്നും എ.ഡി.എം വ്യക്തമാക്കി.

ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം

നരഭോജി കടുവ സാന്നിധ്യ പ്രദേശങ്ങളിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കണമെന്നും വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് അറിയിച്ചു. പഞ്ചാര കൊല്ലിയിൽ നരഭോജിയായ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി മാനന്തവാടി നഗരസഭയ്ക്ക് കീഴിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസിന്റെ ഭാഗത്ത് നിന്നുള്ള നിർദേശം. 

കടുവയുടെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ഒത്തു കൂടുന്നത് കൂടുതൽ അപകടകരമാണ്. നാരഭോജിയായ കടുവയെ പിടികൂടുന്നത് വരെ ഈ പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പുലർത്തണം. ഈ പ്രദേശങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതും അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നതും ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രികാലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഇത് മനുഷ്യ ജീവന് അപകടമുണ്ടാക്കുമെന്നും അടിയന്തിര ഘട്ടങ്ങളിൽ ആവശ്യങ്ങൾക്കായി പോലീസിനെ വിളിക്കാവുന്നതാണെന്നും വയനാട് ജില്ലാ പോലീസ് മേധാവി അറിയിച്ചു. 

അടിയന്തിര ഘട്ടങ്ങളിൽ വിളിക്കേണ്ട നമ്പറുകൾ 

ടോൾ ഫ്രീ നമ്പർ :112

തലപ്പുഴ പോലീസ് സ്റ്റേഷൻ :049-352-56262

ഇൻസ്‌പെക്ടർ എസ്. എച്ച്. ഓ :9497947334

മാനന്തവാടി പോലീസ് സ്റ്റേഷൻ : 04935 240 232

ഇൻസ്‌പെക്ടർ എസ്. എച്ച്.ഓ :9497987199

Post a Comment

Previous Post Next Post