പരസ്പരം പഴിചാരേണ്ട സമയമല്ല; അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

(www.kl14onlinenews.com)
(31-July-2024)

പരസ്പരം പഴിചാരേണ്ട സമയമല്ല;
അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ദുരന്തം ഉണ്ടായ വയനാട്ടിൽ ഒരു തവണ പോലും കേന്ദ്രം റെഡ് അലർട്ട് നൽകിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അപകടം ഉണ്ടായ ദിവസം പുലർച്ചെ മാത്രമാണ് റെഡ് അലെർട്ട് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്ത സാധ്യതാ മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ടും സംസ്ഥാനം അത് പാലിക്കാത്തതാണ് അപകടത്തിന് കാരണമെന്നും കേന്ദ്രമന്ത്രി അമിത്ഷാ പാർലമെൻ്റിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ മറുപടി പറഞ്ഞത്.

അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണെന്നും ഇത് പരസ്പരം പഴിചാരേണ്ട സമയമല്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

"ദുരന്തം ഉണ്ടായ ഘട്ടത്തിൽ ഓറഞ്ച് അലർട്ട് ആണ് നിലനിന്നത്. എന്നാൽ അതിനും എത്രയോ മുകളിലായിരുന്നു പെയ്ത മഴയുടെ അളവ്. 24 മണിക്കൂറിൽ 200 മില്ലിമീറ്റർ മഴ പെയ്തു. 48 മണിക്കൂറിൽ ഇത് 572 മില്ലി മീറ്ററായി ഉയർന്നു.

ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ജില്ലയിൽ റെഡ് അലർട്ട് നൽകിയിരുന്നില്ലെന്നും ഉരുൾപ്പൊട്ടലിന് ശേഷം രാവിലെ 6 മണിക്കാണ് റെഡ് അലർട്ട് നൽകിയതെന്നും മുഖ്യ മന്ത്രി പറഞ്ഞു.

വയനാട്ടിൽ ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇതാണ് വയനാട്ടിലെ മണ്ണിടിച്ചി, ഉരുൾപ്പൊട്ടൽ മുന്നറിയിപ്പ് നൽകാനുള്ള സംവിധാനം. എന്നാൽ

ജൂലൈ 24 മുതൽ ജൂലൈ 28 വരെ അത് പച്ച അലർട്ട് ആണ് നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ദുരന്തം ഉണ്ടായ 30, 31 തീയതികളിലെ മുന്നറിയിപ്പുകളിൽ പച്ച അലർട്ട് ആണ് നൽകിയത്. ആ ദിവസങ്ങളിലാണ് ഉരുൾപ്പൊട്ടൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ജല കമ്മീഷനും വയനാട്ടിലെ ഇരവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വസ്തുതകൾ നിലനിൽക്കെ അമിത് ഷാ പറഞ്ഞത് വസ്തുതാ വിരുദ്ധമായ കാര്യമാണെന്നുും പിണറായി വിജയൻ പറഞ്ഞു.

കേരളത്തിൻ്റെ ആവശ്യ പ്രകാരമാണ് 9 എൻ ഡി ആർ എഫ് സംഘത്തെ കേരളത്തിന് നൽകിയത്. ഇതിൽ ഒരു സംഘത്തെ വയനാട്ടിൽ സർക്കാർ നിയോഗിച്ചിരുന്നു.

പ്രളയ സാധ്യത മുൻകൂട്ടി വിവിരം ലഭിച്ച സ്ഥലങ്ങളിലെല്ലാം ആളുകളെ മാറ്റിപ്പാർപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഭാഗമായി വരുന്ന മാറ്റങ്ങൾ കൂടെ ഉൾക്കൊള്ളണ്ട് വേണം ഇത്തരം പരാമർശങ്ങൾ നടത്താനെന്നും ഈ സാഹചര്യത്തിൽ എല്ലാവരും ഒന്നിച്ചു നിൽക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

ഈ പറയുന്ന മുന്നറിയിപ്പ് കാലാവസ്ഥാ മുന്നറിയിപ്പാണ്. ആ കാലാവസ്ഥാ മുന്നറിയിപ്പ് എല്ലാകാലത്തും നമ്മുടെ നാട്ടില്‍ അതീവ ഗൗരവത്തോടെ പരിഗണിക്കപ്പെടാറുണ്ട് എന്നതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്പരം പഴിചാരേണ്ട ഒരു സന്ദര്‍ഭമായി ഇതിനെ എടുക്കുന്നില്ല. ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരുന്നു, എന്നിട്ട് കേരളം എന്താണ് ചെയ്തത് എന്നൊരു ചോദ്യമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി പാർലമെൻ്റിൽ ചോദിച്ചിട്ടുള്ളത്. വസ്തുതകള്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ദുരന്തം ഉണ്ടായ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് ആഘട്ടത്തില്‍ നിലനിന്നിരുന്നത്. 115 നും 204 മില്ലിമീറ്ററിനും ഇടയില്‍ മഴ പെയ്യും എന്നായിരുന്നു കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ എത്ര മഴയാണ് പെയ്തത് ? ആദ്യത്തെ 24 മണിക്കൂറിനുള്ളില്‍ 200 മില്ലി മീറ്ററും അടുത്ത 24 മണിക്കൂറിനുള്ളില്‍  372 മില്ലിമീറ്റര്‍ മഴയാണ് ഈ പ്രദേശത് ആകെ പെയ്തത്. 48 മണിക്കൂറിനുള്ളില്‍ 572 മില്ലിമീറ്റര്‍ മഴയാണ് ആകെ പെയ്തത്. 

മുന്നറിയിപ്പ് നല്കിയതിലും എത്രയോ അധികമായിരുന്നു അത്. ദുരന്തം ഉണ്ടാകുന്നതിന് മുമ്പ് ഒരുതവണ പോലും പ്രദേശത്ത് റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ അപകടം ഉണ്ടായതിനുശേഷം രാവിലെ ആറുമണിയോടുകൂടിയാണ് റെഡ് അലര്‍ട്ട് ഈ പ്രദേശത്ത് മുന്നറിയിപ്പായി നല്‍കുന്നത്

ഇനി മറ്റൊരു കാര്യം, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ ലാന്‍ഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അവര്‍ 29ന് നല്‍കിയ മുന്നറിയിപ്പ് ഇവിടെ കാണിക്കാം. ഇതില്‍ നാലുതരം മുന്നറിയിപ്പുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനമാണത്. 

ജൂലൈ 23 മുതല്‍ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേര്‍ട് പോലും നല്‍കിയിട്ടില്ല എന്നതാണ് വസ്തുത. 

ജൂലായ്   29ന് ഉച്ചക്ക് 1 മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേര്‍ട് മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കുന്നത്.


ഇനി മറ്റൊരു കാര്യം, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വയനാട്ടില്‍ ലാന്‍ഡ് സ്ലൈഡ് വാണിങ് സിസ്റ്റത്തിനായി ഒരു സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. അവര്‍ 29ന് നല്‍കിയ മുന്നറിയിപ്പ് ഇവിടെ കാണിക്കാം. ഇതില്‍ നാലുതരം മുന്നറിയിപ്പുണ്ട്. കേന്ദ്രസര്‍ക്കാരിന്‍റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനമാണത്. 

ജൂലൈ 23 മുതല്‍ ജൂലൈ 28 വരെ ഓരോ ദിവസവും കേന്ദ്ര കാലാവസ്ഥ വകുപ്പ് കേരളത്തിന് നല്‍കിയ മഴ മുന്നറിയിപ്പ് പരിശോധിച്ചാല്‍ അതില്‍ ഒരു ദിവസം പോലും അതിശക്തമായ മഴ സാധ്യതയായ ഓറഞ്ച് അലേര്‍ട് പോലും നല്‍കിയിട്ടില്ല എന്നതാണ് വസ്തുത. 

ജൂലായ്   29ന് ഉച്ചക്ക് 1 മണിക്ക് നല്‍കിയ മുന്നറിയിപ്പില്‍ പോലും വയനാട് ജില്ലക്ക് ഓറഞ്ച് അലേര്‍ട് മാത്രമാണ് നല്‍കിയത്. വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലെ 6 മണിക്ക് മാത്രമാണ് വയനാട്ടില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയും റെഡ് അലേര്‍ട്ടും പ്രഖ്യാപിക്കുന്നത്.

ഇതേ ദിവസം  ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്  ഇന്ത്യ  ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ട് ആണ് നല്കിയിട്ടുള്ളത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ ഉണ്ടാകുവാന്‍ ഉള്ള സാധ്യത എന്നാണ് അര്‍ത്ഥം. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.

മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ആണ് പ്രളയമുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോള്‍ പാര്‍ലമെന്‍റില്‍ പറഞ്ഞകാര്യങ്ങള്‍ വസ്തുത വിരുദ്ധമായ കാര്യങ്ങളായാണ് വരുന്നത്. 

കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍.ഡി.ആര്‍.എഫ്   സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍.ഡി.ആര്‍.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്.  വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.

ഇതേ ദിവസം  ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്  ഇന്ത്യ  ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ട് ആണ് നല്കിയിട്ടുള്ളത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ ഉണ്ടാകുവാന്‍ ഉള്ള സാധ്യത എന്നാണ് അര്‍ത്ഥം. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.

മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ആണ് പ്രളയമുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോള്‍ പാര്‍ലമെന്‍റില്‍ പറഞ്ഞകാര്യങ്ങള്‍ വസ്തുത വിരുദ്ധമായ കാര്യങ്ങളായാണ് വരുന്നത്. 

കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍.ഡി.ആര്‍.എഫ്   സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍.ഡി.ആര്‍.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്.  വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.

ഇതേ ദിവസം  ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്  ഇന്ത്യ  ഉച്ചക്ക് 2 മണിക്ക് നല്കിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച വയനാട് ജില്ലയ്ക്കുള്ള 30ആം തീയതിക്കും 31ആം തീയതിക്കും ഉള്ള മുന്നറിയിപ്പില്‍ പച്ച അലേര്‍ട്ട് ആണ് നല്കിയിട്ടുള്ളത്. പച്ച എന്ന ചെറിയ മണ്ണിടിച്ചില്‍/ഉരുള്‍ പൊട്ടല്‍ ഉണ്ടാകുവാന്‍ ഉള്ള സാധ്യത എന്നാണ് അര്‍ത്ഥം. എന്നാല്‍ അപ്പോഴേക്കും അതിതീവ്ര മഴ ലഭിക്കുകയും അപകടം സംഭവിക്കുകയും ചെയ്ത് കഴിഞ്ഞിരുന്നു.

മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ കേന്ദ്ര ജലകമ്മീഷന്‍ ആണ് പ്രളയമുന്നറിയിപ്പ് നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാപനം. എന്നാല്‍ ജൂലൈ 23 മുതല്‍ 29 വരെയുള്ള ഒരു ദിവസം പോലും കേന്ദ്ര ജലകമ്മീഷന്‍ ഇരുവഴിഞ്ഞി പുഴയിലോ ചാലിയാറിലോ പ്രളയമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഇതെല്ലാമാണ് വസ്തുത. അപ്പോള്‍ പാര്‍ലമെന്‍റില്‍ പറഞ്ഞകാര്യങ്ങള്‍ വസ്തുത വിരുദ്ധമായ കാര്യങ്ങളായാണ് വരുന്നത്. 

കേരളം മുന്‍കൂട്ടി ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ എന്‍.ഡി.ആര്‍.എഫ്   സംഘത്തെ ലഭ്യമാക്കിയിരുന്നു. 9 എന്‍.ഡി.ആര്‍.എഫ് സംഘം വേണമെന്ന ആവശ്യമാണ് കേരളം ഉന്നയിച്ചത്.  വയനാട് ജില്ലയില്‍ ഇതില്‍ ഒരു സംഘത്തെ സര്‍ക്കാര്‍ മുന്‍കൂറായി തന്നെ വിന്യസിക്കുകയും ചെയ്തിരുന്നു.

അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞത്

വയനാട് ഉരുൾപ്പൊട്ടലിൽ കേരളത്തെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്രസർക്കാർ കേരള സർക്കാരിന് രണ്ട് തവണ മുന്നറിയിപ്പ് നൽകിയെന്നും പക്ഷേ കേരള സർക്കാർ അത് എന്നാൽ അത് ശ്രദ്ധിച്ചില്ലെന്നും അമിത് ഷാ പാർലമെൻ്റിൽ പറഞ്ഞു. ഈ സംഭവത്തിൽ കൊല്ലപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നു. വിവരക്കേട് കൊണ്ടാണോ ആരോപണം ഉന്നയിക്കപ്പെട്ടതെന്നറിയില്ലെങ്കിലും ചില കാര്യങ്ങളിൽ വ്യക്തത നൽകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പാർലമെൻ്റിൽ പറഞ്ഞു. ജൂലൈ 23ന് കേരള സർക്കാരിന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന. 20 മില്ലീമീറ്ററിലധികം മഴയുണ്ടാകുമെന്നും ഉരുൾപൊട്ടലും ഉണ്ടാകാമെന്നും 26ന് പറഞ്ഞിരുന്നു. അതുകൊണ്ടാണ് ഞങ്ങൾ പറയുന്നത് കേൾക്കൂ എന്ന് ഞാൻ പറയുന്നത്. പല ഗവൺമെൻ്റുകൾക്കും ഞങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അവർ അപകടങ്ങൾ ഉണ്ടാകാതെ നിലനിർത്തുകയും ചെയ്തു. ഞങ്ങൾക്ക് ഒരു സംവിധാനമുണ്ട്, എല്ലാ സംസ്ഥാനങ്ങളെയും 7 ദിവസം മുമ്പ് അറിയിക്കും. എംപിമാർക്കും ഈ സൈറ്റ് ലഭ്യമാണ്, എന്നാൽ ചിലർക്ക് വിദേശ സൈറ്റ് മാത്രം തുറക്കേണ്ടി വരും. ഞാൻ ആരെയും പരിഹസിക്കുന്നില്ല, പക്ഷേ മഴ, ഉഷ്ണതരംഗങ്ങൾ, ഇടിമിന്നൽ എന്നിവയ്‌ക്കുള്ള മുൻകൂർ മുന്നറിയിപ്പ് സംവിധാനമുണ്ട് ഈ സംവിധാനത്തിൽ 23ന് തന്നെ എൻ്റെ അനുമതിയോടെ 9 എൻഡിആർഎഫ് ടീമുകൾ കേരളത്തിലേക്ക് പുറപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post